ചങ്ങനാശേരി: വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിശ്വാസികൾക്ക് അനുകൂല നടപടി സ്വീകരിച്ചില്ല എന്നതുതന്നെയാണ് എൻഎസ്എസ് ശരിദൂരനയം സ്വീകരിച്ചതിന്റെ പ്രധാന കാരണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
എൻഎസ്എസ് രാഷ്ട്രീയമായി സമദൂരത്തിൽനിന്നും ശരിദൂരത്തിലേക്കു പോകാൻ കാരണം ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുള്ള പ്രശ്നം മാത്രമാണെന്നു വരുത്തിത്തീർക്കാനുള്ള പ്രചാരണമാണ് ഇപ്പോൾ ചിലരുടെ ഭാഗത്തുനിന്നു നടന്നുവരുന്നത്.
സാമൂഹ്യനീതിക്കുവേണ്ടിയാണ് ഈ വരുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് ശരിദൂരം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കി എന്തെങ്കിലും സ്ഥാനമാനങ്ങൾക്കോ വഴിവിട്ടുള്ള ആനുകൂല്യങ്ങൾക്കോ വേണ്ടിയല്ല എന്നുള്ള കാര്യം രാഷ്ട്രീയ നേതൃത്വങ്ങൾ മനസിലാക്കണം.
ഇടതു സർക്കാർ ഈശ്വരവിശ്വാസം ഇല്ലാതാക്കാൻ വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരായി നിലകൊള്ളുക മാത്രമല്ല നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ വിഭാഗീയത വളർത്തുന്നു. ജാതി- മതചിന്തകൾ ഉണർത്തിയും മുന്നോക്ക-പിന്നോക്ക ചേരിതിരിവുകളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നതിനെയും എൻഎസ്എസ് എതിർക്കുന്നു. ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താൻ മുന്നോക്ക വിഭാഗത്തെമാത്രം ബോധപൂർവമായി അവഗണിക്കുകയുമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ജനറൽ സെക്രട്ടറി പറഞ്ഞു.
മുന്നോക്ക വിഭാഗങ്ങൾക്കും അവരിൽ സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം ഈ സർക്കാർ തടഞ്ഞുവച്ചിരിക്കുന്ന കാര്യം പലതവണ അക്കമിട്ടു നിരത്തിയിട്ടുള്ളതാണ്. അതിനൊന്നും മറുപടി പറയുകയോ പരിഹാരം കാണുകയോ ചെയ്യാതെ എൻഎസ്എസിന്റെ നിലപാടുകളെ നിസാരവത്കരിക്കാനാണ് ശ്രമിക്കുന്നത്. എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായാംഗങ്ങൾ അനുസരിക്കില്ല
എന്നു മുന്പും പല നേതാക്കളും പറഞ്ഞു കേട്ടിട്ടുണ്ട്. എൻഎസ്എസിനെ സ്നേഹിക്കുന്ന സമുദായാംഗങ്ങൾ എക്കാലവും അത്തരം അഭിപ്രായങ്ങളെ പുച്ഛിച്ചു തള്ളിയിട്ടേയുള്ളുവെന്നു സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
എൻഎസ്എസ് രാഷ്ട്രീയമായി സമദൂരത്തിൽനിന്നും ശരിദൂരത്തിലേക്കു പോകാൻ കാരണം ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുള്ള പ്രശ്നം മാത്രമാണെന്നു വരുത്തിത്തീർക്കാനുള്ള പ്രചാരണമാണ് ഇപ്പോൾ ചിലരുടെ ഭാഗത്തുനിന്നു നടന്നുവരുന്നത്.
സാമൂഹ്യനീതിക്കുവേണ്ടിയാണ് ഈ വരുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് ശരിദൂരം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കി എന്തെങ്കിലും സ്ഥാനമാനങ്ങൾക്കോ വഴിവിട്ടുള്ള ആനുകൂല്യങ്ങൾക്കോ വേണ്ടിയല്ല എന്നുള്ള കാര്യം രാഷ്ട്രീയ നേതൃത്വങ്ങൾ മനസിലാക്കണം.
ഇടതു സർക്കാർ ഈശ്വരവിശ്വാസം ഇല്ലാതാക്കാൻ വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരായി നിലകൊള്ളുക മാത്രമല്ല നവോത്ഥാനത്തിന്റെ പേരിൽ ജനങ്ങളിൽ വിഭാഗീയത വളർത്തുന്നു. ജാതി- മതചിന്തകൾ ഉണർത്തിയും മുന്നോക്ക-പിന്നോക്ക ചേരിതിരിവുകളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നതിനെയും എൻഎസ്എസ് എതിർക്കുന്നു. ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താൻ മുന്നോക്ക വിഭാഗത്തെമാത്രം ബോധപൂർവമായി അവഗണിക്കുകയുമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ജനറൽ സെക്രട്ടറി പറഞ്ഞു.
മുന്നോക്ക വിഭാഗങ്ങൾക്കും അവരിൽ സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം ഈ സർക്കാർ തടഞ്ഞുവച്ചിരിക്കുന്ന കാര്യം പലതവണ അക്കമിട്ടു നിരത്തിയിട്ടുള്ളതാണ്. അതിനൊന്നും മറുപടി പറയുകയോ പരിഹാരം കാണുകയോ ചെയ്യാതെ എൻഎസ്എസിന്റെ നിലപാടുകളെ നിസാരവത്കരിക്കാനാണ് ശ്രമിക്കുന്നത്. എൻഎസ്എസ് നേതൃത്വം പറഞ്ഞാൽ നായർ സമുദായാംഗങ്ങൾ അനുസരിക്കില്ല
എന്നു മുന്പും പല നേതാക്കളും പറഞ്ഞു കേട്ടിട്ടുണ്ട്. എൻഎസ്എസിനെ സ്നേഹിക്കുന്ന സമുദായാംഗങ്ങൾ എക്കാലവും അത്തരം അഭിപ്രായങ്ങളെ പുച്ഛിച്ചു തള്ളിയിട്ടേയുള്ളുവെന്നു സുകുമാരൻ നായർ കൂട്ടിച്ചേർത്തു.