മരട്: തീരപരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്നു സുപ്രീംകോടതി പൊളിക്കാൻ ഉത്തരവായ ഫ്ളാറ്റുകളുടെ നിർമാണത്തിനു രാഷ്ട്രീയ നേതൃത്വം ഒത്താശ ചെയ്തെന്നു രേഖകൾ. ചട്ടവിരുദ്ധ നിർമാണത്തിന് അന്നത്തെ ഭരണ-പ്രതിപക്ഷങ്ങൾ ഒന്നടങ്കം വഴിവിട്ട സഹായം നൽകിയതിനു പഞ്ചായത്തിലെ ഔദ്യോഗിക രേഖകൾ തെളിവായുണ്ടെന്ന് അന്വേഷണസംഘം സൂചന നൽകി.
ഫ്ളാറ്റു നിർമാണത്തിന് അനുമതി നൽകിയ കാലത്ത് മരട് സ്പെഷൽ ഗ്രേഡ് പഞ്ചായത്തിൽ സിപിഎം നേതൃത്വത്തിലുള്ള സമിതിയാണു ഭരണം നടത്തിയിരുന്നത്. പ്രതിപക്ഷത്തു കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും. ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന് 2006 ഓഗസ്റ്റ് 18നാണു പഞ്ചായത്ത് ബിൽഡിംഗ് പെർമിറ്റ് നൽകിയത്. ഇതിന് അഞ്ചുമാസം മുൻപ് മാർച്ച് ഒൻപതിനും നിർമാണ അനുമതി നൽകിയശേഷം സെപ്റ്റംബർ 12നും 2007 ജൂൺ അഞ്ചിനും പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി മൂന്നു പ്രമേയങ്ങൾ ഇതുമായി ബന്ധപ്പെട്ടു പാസാക്കിയതായി രേഖകളുണ്ട്.
സംസ്ഥാന സർക്കാരിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശപ്രകാരം നടന്ന അന്വേഷണത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. നിർമാണാനുമതി പിൻവലിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി പഞ്ചായത്തു സെക്രട്ടറിക്കു നിർദേശവും നൽകി. ഇതേത്തുടർന്നു ഫ്ളാറ്റ് നിർമാതാവിനു നോട്ടീസും നൽകി. ഇതിനെതിരേ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സന്പാദിച്ചു പണി തുടരുകയായിരുന്നു.
ഫ്ളാറ്റു നിർമാണത്തിന് അനുമതി നൽകിയ കാലത്ത് മരട് സ്പെഷൽ ഗ്രേഡ് പഞ്ചായത്തിൽ സിപിഎം നേതൃത്വത്തിലുള്ള സമിതിയാണു ഭരണം നടത്തിയിരുന്നത്. പ്രതിപക്ഷത്തു കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും. ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന് 2006 ഓഗസ്റ്റ് 18നാണു പഞ്ചായത്ത് ബിൽഡിംഗ് പെർമിറ്റ് നൽകിയത്. ഇതിന് അഞ്ചുമാസം മുൻപ് മാർച്ച് ഒൻപതിനും നിർമാണ അനുമതി നൽകിയശേഷം സെപ്റ്റംബർ 12നും 2007 ജൂൺ അഞ്ചിനും പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി മൂന്നു പ്രമേയങ്ങൾ ഇതുമായി ബന്ധപ്പെട്ടു പാസാക്കിയതായി രേഖകളുണ്ട്.
സംസ്ഥാന സർക്കാരിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശപ്രകാരം നടന്ന അന്വേഷണത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. നിർമാണാനുമതി പിൻവലിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി പഞ്ചായത്തു സെക്രട്ടറിക്കു നിർദേശവും നൽകി. ഇതേത്തുടർന്നു ഫ്ളാറ്റ് നിർമാതാവിനു നോട്ടീസും നൽകി. ഇതിനെതിരേ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സന്പാദിച്ചു പണി തുടരുകയായിരുന്നു.