കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ ജോളിയുള്‍പ്പെടെയുള്ള മൂന്നു പ്രതികളെ രണ്ടു ദിവസത്തേക്കുകൂടി താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(രണ്ട്) പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഒന്നാംപ്രതി ജോളി(47), ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജ്വല്ലറി ജീവനക്കാരനും മരിച്ച റോയിയുടെ അമ്മാവന്റെ മകനുമായ രണ്ടാംപ്രതി കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്. മാത്യു എന്ന ഷാജി (44), മാത്യുവിന് സയനൈഡ് നല്കിയ ജ്വല്ലറി ജീവനക്കാരനായ മൂന്നാം പ്രതി താമരശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്വീട്ടില് പ്രജുകുമാർ (48) എന്നിവരെയാണ് കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി വീണ്ടും കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. 18-ന് വൈകുന്നേരം നാലുവരെയാണ് കസ്റ്റഡി കാലാവധി. മൂന്നു പ്രതികളുടേയും ജാമ്യാപേക്ഷ ഈ മാസം 19ന് കോടതി പരിഗണിക്കും.
മൂന്നാം പ്രതി പ്രജുകുമാർ സയനൈഡ് വാങ്ങിയ കോയമ്പത്തൂരിലെത്തി വിശദമായ തെളിവടുപ്പ് നടത്തണമെന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ജോളിയെ മൂന്നുദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രജുകുമാര്‍ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരില്നിന്നാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
കസ്റ്റഡി നീട്ടരുതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. പോലീസിനെക്കുറിച്ച് പരാതിയില്ലെന്നും ശാരീരിക -മാനസിക ബുദ്ധിമുട്ടില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. രാവും പകലും ചോദ്യംചെയ്യല്‍ നടന്നതായും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റ് അഞ്ച് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നായിരുന്നു പ്രോസിക്യൂഷന്നിലപാട്. തുടര്‍ന്നാണ് രണ്ടുദിവസകൂടി കസ്റ്റഡിയില്‍വിട്ടത്. പ്രജുകുമാറുമായി സംസാരിക്കാന്‍ ഭാര്യയ്ക്ക് കോടതി പത്ത് മിനിറ്റ് സമയം നല്കി.
പൊന്നാമറ്റംവീട്ടില്‍ റോയി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാഴ്ചത്തേക്കായിരുന്നു പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. കാലാവധി ഇന്നലെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയത്. ഇന്നലെ വൈകുന്നേരം 4.50 ഓടെ കോടതിയില്‍ എത്തിച്ച പ്രതികളെ വൈകുന്നേരം ആറോടെ വടകര എസ്പി ഓഫീസിലേക്ക് തിരികെ കൊണ്ടുപോയി.
എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുകയും കേസ് രേഖകള്‍ ഇതിനകം കോടതിയില്‍ ഹാജരാക്കുകയും ചെയ്ത മറ്റ് അഞ്ച് കേസുകളില്‍കൂടി ജോളിയുടേയും കൂട്ടുപ്രതികളുടേയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന 18ന് രണ്ടാമത്തെ കേസില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനനുസരിച്ച് മറ്റുള്ള കേസുകളിലായി അറസ്റ്റ് രേഖപ്പെടുത്തുകയും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുമാണ് ഉദ്ദേശിക്കുന്നത്. ഇപ്രകാരം കസ്റ്റഡിയില്‍ വിട്ടുകിട്ടുമ്പോള്‍ പ്രതികളെ ചോദ്യം ചെയ്യാനും തെളിവെടുപ്പിന് കൊണ്ടുപോകാനും പോലീസിന് സാധിക്കും.
ആറു കേസുകളിലും ജോളിയാണു മുഖ്യപ്രതി. അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളി മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. മറ്റ് അഞ്ചു കേസുകളിലും മാത്യുവും പ്രതിയാണ്. അന്നമ്മ വധക്കേസും സിലിയെ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്കി കൊലപ്പെടുത്തിയ കേസും ഒഴികെ മറ്റു നാലു കേസുകളിലും പ്രജുകുമാർ പ്രതിപ്പ ട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
റോയിയുടെ സഹോദരൻ റോജോയുടേയും സഹോദരി റെഞ്ചിയുടേയും മൊഴിയെടുക്കല്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്നലെ രാവിലെ എസ്പി ഓഫീസിലെത്തിയ ഇരുവരും വൈകിട്ടോടെയാണ് മൊഴിനല്കിയതിനുശേഷം പുറത്തിറങ്ങിയത്. ജോളിയുടെ മക്കളും വടകരയില്‍ ഇവര്‍ക്കൊപ്പമെത്തിയിരുന്നു.
കട്ടപ്പനയില്‍നിന്നെത്തിയ ജ്യോത്സ്യനേയും അന്വേഷണസംഘം ഇന്നലെ മണിക്കൂറുകളോളം ചോദ്യംചെയ്തു. റോയിയുടെ ശരീരത്തിലുണ്ടായിരുന്ന ഏലസിനെക്കുറിച്ചറിയുന്നതിനായിരുന്നു ഇയാളെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.
ഇതിനു പുറമേ വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ടുള്ള റവന്യുവകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി തഹസിൽദാർ ജയശ്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഇന്നലെ രാവിലെ തന്നെ ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു മുമ്പാകെ ജയശ്രീ ഹാജരായിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ജോളി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കാലഘട്ടത്തിലെ ഓമശേരി പഞ്ചായത്ത് സെക്രട്ടറിയും ഇന്നലെ ഡെപ്യൂട്ടി കളക്ടറുടെ മുമ്പാകെ എത്തി. രണ്ടുപേരുടെ മൊഴി ആദ്യം വെവ്വേറെ രേഖപ്പെടുത്തി. പിന്നീട് ഇരുവരേയും ഒരുമിച്ചിരുത്തിയും മൊഴിയെടുത്തു. കൂടത്തായി വില്ലേജ് ഓഫീസറായിരുന്ന മധുസൂദനൻ നായര്‍, കിഷോര്‍ഖാന്‍, ഇപ്പോഴത്തെ കൂടത്തായി വില്ലേജ് ഓഫീസര്‍ ഷിജു, തിരുവമ്പാടി വില്ലേജ് ഓഫീസര്‍ സുലൈമാന്‍ എന്നിവരുടെ മൊഴിയും ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സുലൈമാന്‍, വ്യാജ ഒസ്യത്ത് തയാറാക്കിയ സമയത്ത് കൂടത്തായി സ്പെഷല്‍ വില്ലേജ് ഓഫീസറായിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ജയശ്രീയില്‍നിന്ന് വീണ്ടും മൊഴിയെടുത്തത്.
പോലീസിന്റെ കസ്റ്റഡി അപേക്ഷയിലെ പ്രധാന വാദങ്ങള്‍
1. മൂന്നാം പ്രതി പ്രജുകുമാര്‍ സയനൈഡ് വാങ്ങിയ കോയമ്പത്തൂരിലെത്തി വിശദമായ തെളിവടുപ്പ് നടത്തണം. ജോളിക്ക് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ബന്ധമുള്ളത് ബിഎസ്എന്‍എൽ ജീവനക്കാരനും ഇപ്പോള്‍ തമിഴ്നാട്ടില്‍ ജോലിചെയ്യുന്നയാളുമായ ജോണ്സണുമായിട്ടാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ തമ്മില്‍ സയനൈഡ് കൈമാറ്റം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഒപ്പം സാമ്പത്തിക കാര്യങ്ങളും അന്വേഷിക്കണം.
2. താൻ എന്‍ഐടി അധ്യാപികയാണെന്നു വരുത്തിത്തീര്‍ക്കാന്‍ റേഷന്‍ കാര്‍ഡിലും അധ്യാപികയെന്നാണ് മുഖ്യപ്രതി ജോളി ജോലിവിവരം നല്‍കിയിരിക്കുന്നത്. ഇതിനെ കുറിച്ച് താലൂക്ക് സപ്ലെ ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം.
3. ചോദ്യംചെയ്യലിനോട് ഭാഗികമായാണ് പ്രതികരിക്കുന്നത്. പലവിവരങ്ങളും മറച്ചുവയ്ക്കുന്നു. കേസ് അന്വേഷണത്തിൽ കണ്ണികളായി കോര്ത്തെടുത്തുകൊണ്ടുള്ള തെളിവുശേഖരണത്തിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
4. മുഖ്യപ്രതി അറസ്റ്റിനു മുന്‍പുള്ള ദിവസങ്ങളിൽ കട്ടപ്പനയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഇവരുടെ സഹോദരനൊപ്പം മുന്‍കൂർ ജാമ്യത്തിനായി പോയിരുന്നു. അതിനാൽ ബന്ധുക്കള്‍ക്ക് കൊലപാതക പരമ്പരയില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്തണം
5. കുറ്റകൃത്യത്തിനായി ഉപയോഗിച്ച സയനൈഡ് മുഖ്യപ്രതിയുടെ കൈവശമല്ലാതെ മറ്റാരുടെയെങ്കിലും കൈവശം ഉണ്ടോ എന്ന് അന്വേഷിക്കണം. അതോടൊപ്പം കൊലപാതകത്തിലെ പങ്കും അന്വേഷിക്കണം
6. മൂന്നാം പ്രതി പ്രജുകുമാര്‍ നാട്ടുകാരനായ ശശികുമാർ എന്നയാള്‍ക്ക് സയനൈഡ് നല്‍കിയതായി വ്യക്തമായിട്ടുണ്ട്. ഇതിനെക്കുറിച്ചും കൂടുതലായി അറിയണം.
ഒന്നാംപ്രതി ജോളി(47), ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജ്വല്ലറി ജീവനക്കാരനും മരിച്ച റോയിയുടെ അമ്മാവന്റെ മകനുമായ രണ്ടാംപ്രതി കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്. മാത്യു എന്ന ഷാജി (44), മാത്യുവിന് സയനൈഡ് നല്കിയ ജ്വല്ലറി ജീവനക്കാരനായ മൂന്നാം പ്രതി താമരശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്വീട്ടില് പ്രജുകുമാർ (48) എന്നിവരെയാണ് കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി വീണ്ടും കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. 18-ന് വൈകുന്നേരം നാലുവരെയാണ് കസ്റ്റഡി കാലാവധി. മൂന്നു പ്രതികളുടേയും ജാമ്യാപേക്ഷ ഈ മാസം 19ന് കോടതി പരിഗണിക്കും.
മൂന്നാം പ്രതി പ്രജുകുമാർ സയനൈഡ് വാങ്ങിയ കോയമ്പത്തൂരിലെത്തി വിശദമായ തെളിവടുപ്പ് നടത്തണമെന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ജോളിയെ മൂന്നുദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രജുകുമാര്‍ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരില്നിന്നാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
കസ്റ്റഡി നീട്ടരുതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. പോലീസിനെക്കുറിച്ച് പരാതിയില്ലെന്നും ശാരീരിക -മാനസിക ബുദ്ധിമുട്ടില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. രാവും പകലും ചോദ്യംചെയ്യല്‍ നടന്നതായും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റ് അഞ്ച് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നായിരുന്നു പ്രോസിക്യൂഷന്നിലപാട്. തുടര്‍ന്നാണ് രണ്ടുദിവസകൂടി കസ്റ്റഡിയില്‍വിട്ടത്. പ്രജുകുമാറുമായി സംസാരിക്കാന്‍ ഭാര്യയ്ക്ക് കോടതി പത്ത് മിനിറ്റ് സമയം നല്കി.
പൊന്നാമറ്റംവീട്ടില്‍ റോയി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാഴ്ചത്തേക്കായിരുന്നു പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. കാലാവധി ഇന്നലെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയത്. ഇന്നലെ വൈകുന്നേരം 4.50 ഓടെ കോടതിയില്‍ എത്തിച്ച പ്രതികളെ വൈകുന്നേരം ആറോടെ വടകര എസ്പി ഓഫീസിലേക്ക് തിരികെ കൊണ്ടുപോയി.
എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുകയും കേസ് രേഖകള്‍ ഇതിനകം കോടതിയില്‍ ഹാജരാക്കുകയും ചെയ്ത മറ്റ് അഞ്ച് കേസുകളില്‍കൂടി ജോളിയുടേയും കൂട്ടുപ്രതികളുടേയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന 18ന് രണ്ടാമത്തെ കേസില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനനുസരിച്ച് മറ്റുള്ള കേസുകളിലായി അറസ്റ്റ് രേഖപ്പെടുത്തുകയും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുമാണ് ഉദ്ദേശിക്കുന്നത്. ഇപ്രകാരം കസ്റ്റഡിയില്‍ വിട്ടുകിട്ടുമ്പോള്‍ പ്രതികളെ ചോദ്യം ചെയ്യാനും തെളിവെടുപ്പിന് കൊണ്ടുപോകാനും പോലീസിന് സാധിക്കും.
ആറു കേസുകളിലും ജോളിയാണു മുഖ്യപ്രതി. അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളി മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. മറ്റ് അഞ്ചു കേസുകളിലും മാത്യുവും പ്രതിയാണ്. അന്നമ്മ വധക്കേസും സിലിയെ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്കി കൊലപ്പെടുത്തിയ കേസും ഒഴികെ മറ്റു നാലു കേസുകളിലും പ്രജുകുമാർ പ്രതിപ്പ ട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
റോയിയുടെ സഹോദരൻ റോജോയുടേയും സഹോദരി റെഞ്ചിയുടേയും മൊഴിയെടുക്കല്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്നലെ രാവിലെ എസ്പി ഓഫീസിലെത്തിയ ഇരുവരും വൈകിട്ടോടെയാണ് മൊഴിനല്കിയതിനുശേഷം പുറത്തിറങ്ങിയത്. ജോളിയുടെ മക്കളും വടകരയില്‍ ഇവര്‍ക്കൊപ്പമെത്തിയിരുന്നു.
കട്ടപ്പനയില്‍നിന്നെത്തിയ ജ്യോത്സ്യനേയും അന്വേഷണസംഘം ഇന്നലെ മണിക്കൂറുകളോളം ചോദ്യംചെയ്തു. റോയിയുടെ ശരീരത്തിലുണ്ടായിരുന്ന ഏലസിനെക്കുറിച്ചറിയുന്നതിനായിരുന്നു ഇയാളെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.
ഇതിനു പുറമേ വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ടുള്ള റവന്യുവകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി തഹസിൽദാർ ജയശ്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഇന്നലെ രാവിലെ തന്നെ ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു മുമ്പാകെ ജയശ്രീ ഹാജരായിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ജോളി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കാലഘട്ടത്തിലെ ഓമശേരി പഞ്ചായത്ത് സെക്രട്ടറിയും ഇന്നലെ ഡെപ്യൂട്ടി കളക്ടറുടെ മുമ്പാകെ എത്തി. രണ്ടുപേരുടെ മൊഴി ആദ്യം വെവ്വേറെ രേഖപ്പെടുത്തി. പിന്നീട് ഇരുവരേയും ഒരുമിച്ചിരുത്തിയും മൊഴിയെടുത്തു. കൂടത്തായി വില്ലേജ് ഓഫീസറായിരുന്ന മധുസൂദനൻ നായര്‍, കിഷോര്‍ഖാന്‍, ഇപ്പോഴത്തെ കൂടത്തായി വില്ലേജ് ഓഫീസര്‍ ഷിജു, തിരുവമ്പാടി വില്ലേജ് ഓഫീസര്‍ സുലൈമാന്‍ എന്നിവരുടെ മൊഴിയും ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സുലൈമാന്‍, വ്യാജ ഒസ്യത്ത് തയാറാക്കിയ സമയത്ത് കൂടത്തായി സ്പെഷല്‍ വില്ലേജ് ഓഫീസറായിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ജയശ്രീയില്‍നിന്ന് വീണ്ടും മൊഴിയെടുത്തത്.
പോലീസിന്റെ കസ്റ്റഡി അപേക്ഷയിലെ പ്രധാന വാദങ്ങള്‍
1. മൂന്നാം പ്രതി പ്രജുകുമാര്‍ സയനൈഡ് വാങ്ങിയ കോയമ്പത്തൂരിലെത്തി വിശദമായ തെളിവടുപ്പ് നടത്തണം. ജോളിക്ക് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ബന്ധമുള്ളത് ബിഎസ്എന്‍എൽ ജീവനക്കാരനും ഇപ്പോള്‍ തമിഴ്നാട്ടില്‍ ജോലിചെയ്യുന്നയാളുമായ ജോണ്സണുമായിട്ടാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ തമ്മില്‍ സയനൈഡ് കൈമാറ്റം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഒപ്പം സാമ്പത്തിക കാര്യങ്ങളും അന്വേഷിക്കണം.
2. താൻ എന്‍ഐടി അധ്യാപികയാണെന്നു വരുത്തിത്തീര്‍ക്കാന്‍ റേഷന്‍ കാര്‍ഡിലും അധ്യാപികയെന്നാണ് മുഖ്യപ്രതി ജോളി ജോലിവിവരം നല്‍കിയിരിക്കുന്നത്. ഇതിനെ കുറിച്ച് താലൂക്ക് സപ്ലെ ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം.
3. ചോദ്യംചെയ്യലിനോട് ഭാഗികമായാണ് പ്രതികരിക്കുന്നത്. പലവിവരങ്ങളും മറച്ചുവയ്ക്കുന്നു. കേസ് അന്വേഷണത്തിൽ കണ്ണികളായി കോര്ത്തെടുത്തുകൊണ്ടുള്ള തെളിവുശേഖരണത്തിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
4. മുഖ്യപ്രതി അറസ്റ്റിനു മുന്‍പുള്ള ദിവസങ്ങളിൽ കട്ടപ്പനയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഇവരുടെ സഹോദരനൊപ്പം മുന്‍കൂർ ജാമ്യത്തിനായി പോയിരുന്നു. അതിനാൽ ബന്ധുക്കള്‍ക്ക് കൊലപാതക പരമ്പരയില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്തണം
5. കുറ്റകൃത്യത്തിനായി ഉപയോഗിച്ച സയനൈഡ് മുഖ്യപ്രതിയുടെ കൈവശമല്ലാതെ മറ്റാരുടെയെങ്കിലും കൈവശം ഉണ്ടോ എന്ന് അന്വേഷിക്കണം. അതോടൊപ്പം കൊലപാതകത്തിലെ പങ്കും അന്വേഷിക്കണം
6. മൂന്നാം പ്രതി പ്രജുകുമാര്‍ നാട്ടുകാരനായ ശശികുമാർ എന്നയാള്‍ക്ക് സയനൈഡ് നല്‍കിയതായി വ്യക്തമായിട്ടുണ്ട്. ഇതിനെക്കുറിച്ചും കൂടുതലായി അറിയണം.