കൊച്ചി: സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ നിയമനിർമാണം നടത്തുന്നത് ശരിയല്ലെന്ന് കുമ്മനം രാജശേഖരൻ. വിധിക്കു ശേഷം ശരിതെറ്റുകൾ ചർച്ച ചെയ്തു കേന്ദ്രസർക്കാർ തീരുമാനം എടുക്കുമെന്നും എറണാകുളം മണ്ഡലം എൻഡിഎ കണ്വൻഷനിൽ മുഖ്യപ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.
ഭക്തരുടെ താത്പര്യം സംരക്ഷിക്കാൻ ശക്തമായ നടപടി സ്വീകരിക്കും. സുപ്രീംകോടതി ട്രാവൻകൂർ ഹിന്ദു റിലീജിയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിലെ ത്രീ ബി എന്ന വകുപ്പ് അസാധുവാക്കുക മാത്രമേ ചെയ്തിട്ടുള്ളു. ഇത് പുനഃസ്ഥാപിക്കാൻ നിയമസഭയിൽ ബിൽ പാസാക്കിയാൽ മതി. ഇതിനായി ഒരു അനൗദ്യോഗിക ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ പോലും ചെന്നിത്തല തയാറായില്ലെന്നും കുമ്മനം പറഞ്ഞു.
ബിഡിജെസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. എൻഡിഎ ജില്ലാ ചെയർമാൻ വി.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. എൻഡിഎ നേതാക്കളായ ബി. ഗോപാലകൃഷ്ണൻ, എൻ.പി. ശങ്കരൻകുട്ടി, എം.എൻ. മധു, ഗോപകുമാർ, കുരുവിള മാത്യു, ഉണ്ണിത്താൻ, സംഗീത വിശ്വനാഥ്, സജി തുരുത്തിക്കുന്നേൽ, അഹമ്മദ് തോട്ടത്തിൽ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ, കെ.വി. സാബു, കെ.എസ്. ഷൈജു, എ.ബി. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
ഭക്തരുടെ താത്പര്യം സംരക്ഷിക്കാൻ ശക്തമായ നടപടി സ്വീകരിക്കും. സുപ്രീംകോടതി ട്രാവൻകൂർ ഹിന്ദു റിലീജിയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിലെ ത്രീ ബി എന്ന വകുപ്പ് അസാധുവാക്കുക മാത്രമേ ചെയ്തിട്ടുള്ളു. ഇത് പുനഃസ്ഥാപിക്കാൻ നിയമസഭയിൽ ബിൽ പാസാക്കിയാൽ മതി. ഇതിനായി ഒരു അനൗദ്യോഗിക ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ പോലും ചെന്നിത്തല തയാറായില്ലെന്നും കുമ്മനം പറഞ്ഞു.
ബിഡിജെസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. എൻഡിഎ ജില്ലാ ചെയർമാൻ വി.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. എൻഡിഎ നേതാക്കളായ ബി. ഗോപാലകൃഷ്ണൻ, എൻ.പി. ശങ്കരൻകുട്ടി, എം.എൻ. മധു, ഗോപകുമാർ, കുരുവിള മാത്യു, ഉണ്ണിത്താൻ, സംഗീത വിശ്വനാഥ്, സജി തുരുത്തിക്കുന്നേൽ, അഹമ്മദ് തോട്ടത്തിൽ, ഫാ. പീറ്റർ ഇല്ലിമൂട്ടിൽ, കെ.വി. സാബു, കെ.എസ്. ഷൈജു, എ.ബി. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.