തിരുവനന്തപുരം: അഞ്ചു മണ്ഡലങ്ങളിലെ വോട്ടെടുപ്പു കഴിഞ്ഞാൽ പിന്നീടു വോട്ടെണ്ണൽ വരെയുള്ള സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക്. വോട്ടെടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ സൂക്ഷിക്കുന്നതു മുതൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷാ ചുമതലയിൽനിന്നു വരെയാണ് കേരള പോലീസിനെ ഒഴിവാക്കുന്നത്.
വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണൽ വരെയുള്ള മുഴുവൻ സുരക്ഷാ ചുമതലയും കേന്ദ്രസേനയ്ക്കു കൈമാറാൻ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം നൽകി. ഇത്തരം കേന്ദ്രങ്ങളുടെ പ്രധാന സുരക്ഷാ ചുമതലയിലൊന്നും കേരള പോലീസ് സേനാംഗങ്ങളെ വിന്യസിക്കേണ്ടതില്ലെന്നു സംസ്ഥാന ഡിജിപിക്കും നിർദേശം നൽകി. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പുറത്തെ സുരക്ഷാ ചുമതലയാണു കേരള പോലീസിനു നൽകിയിട്ടുള്ളത്.
വോട്ടെടുപ്പുമായി ബന്ധപ്പെട്ടു പോലീസ് ക്രമീകരണത്തിന്റെ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സായുധ പോലീസിനെയും കൂടുതലായി വിന്യസിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഡിജിപി തിരുവനന്തപുരത്തിനു പുറത്തായിരുന്നതിനാൽ റിപ്പോർട്ട് ഇന്നു നൽകും.
21നു നടക്കുന്ന വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപു ബാറുകളും മദ്യവിൽപനശാലകളെല്ലാം അടച്ചിട്ടു ഡ്രൈ ഡേയായി പ്രഖ്യാപിക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു. ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ജില്ലകളിലാണ് ഡ്രൈഡേയായി പ്രഖ്യാപിക്കുന്നത്. 19നു വൈകുന്നേരം ആറു മുതലാണു ബാറുകളും മദ്യവിൽപനശാലകളും അടച്ചിടേണ്ടത്.
സംസ്ഥാന അതിർത്തിയിലുള്ള മഞ്ചേശ്വരം മണ്ഡലത്തോടു ചേർന്നു കിടക്കുന്ന കർണാടകത്തിന്റെ അതിർത്തി ജില്ലയിലെ മദ്യശാലകളും 48 മണിക്കൂർ അടച്ചിടാൻ നിർദേശം നൽകണമെന്നു കാട്ടി കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ്കുമാറിനു, ടിക്കാറാം മീണ കത്തു നൽകി. വോട്ടെണ്ണൽ നടക്കുന്ന 24നും ഡ്രൈ ഡേയായി ആചരിക്കും.
വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണൽ വരെയുള്ള മുഴുവൻ സുരക്ഷാ ചുമതലയും കേന്ദ്രസേനയ്ക്കു കൈമാറാൻ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം നൽകി. ഇത്തരം കേന്ദ്രങ്ങളുടെ പ്രധാന സുരക്ഷാ ചുമതലയിലൊന്നും കേരള പോലീസ് സേനാംഗങ്ങളെ വിന്യസിക്കേണ്ടതില്ലെന്നു സംസ്ഥാന ഡിജിപിക്കും നിർദേശം നൽകി. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പുറത്തെ സുരക്ഷാ ചുമതലയാണു കേരള പോലീസിനു നൽകിയിട്ടുള്ളത്.
വോട്ടെടുപ്പുമായി ബന്ധപ്പെട്ടു പോലീസ് ക്രമീകരണത്തിന്റെ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സായുധ പോലീസിനെയും കൂടുതലായി വിന്യസിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഡിജിപി തിരുവനന്തപുരത്തിനു പുറത്തായിരുന്നതിനാൽ റിപ്പോർട്ട് ഇന്നു നൽകും.
21നു നടക്കുന്ന വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപു ബാറുകളും മദ്യവിൽപനശാലകളെല്ലാം അടച്ചിട്ടു ഡ്രൈ ഡേയായി പ്രഖ്യാപിക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു. ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ജില്ലകളിലാണ് ഡ്രൈഡേയായി പ്രഖ്യാപിക്കുന്നത്. 19നു വൈകുന്നേരം ആറു മുതലാണു ബാറുകളും മദ്യവിൽപനശാലകളും അടച്ചിടേണ്ടത്.
സംസ്ഥാന അതിർത്തിയിലുള്ള മഞ്ചേശ്വരം മണ്ഡലത്തോടു ചേർന്നു കിടക്കുന്ന കർണാടകത്തിന്റെ അതിർത്തി ജില്ലയിലെ മദ്യശാലകളും 48 മണിക്കൂർ അടച്ചിടാൻ നിർദേശം നൽകണമെന്നു കാട്ടി കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ്കുമാറിനു, ടിക്കാറാം മീണ കത്തു നൽകി. വോട്ടെണ്ണൽ നടക്കുന്ന 24നും ഡ്രൈ ഡേയായി ആചരിക്കും.