കോട്ടയം: എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് തീരുമാനം അനുസരിച്ചു ബിടെക് മാർക്ക് ആനുകൂല്യത്തിനായി അപേക്ഷകരുടെ എണ്ണം ഉയരുന്നു. 2008ൽ ബിടെക് എംജിയിൽ തുടങ്ങിയതു മുതൽ തോറ്റവരെല്ലാം മോഡറേഷനായി എത്തുകയാണ്. യൂണിവേഴ്സിറ്റി മേയ് 17നു പുറത്തിറക്കിയ ഉത്തരവ് അനുസരിച്ചു ബിടെക് പരീക്ഷകളിൽ ഏതെങ്കിലും സെമസ്റ്ററുകളിൽ ഏതെങ്കിലും വിഷയം വിജയിക്കാനുള്ള വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് സ്പെഷൽ മോഡറേഷൻ നൽകാമെന്നാണ്. ഇതുപ്രകാരം ബിടെക് ആദ്യഫലം വന്നതു മുതലുള്ള ഏതു വർഷത്തെ വിദ്യാർഥിക്കും ആനുകൂല്യം ലഭിക്കാൻ വഴിതെളിഞ്ഞു.
140 വിദ്യാർഥികൾ മോഡറേഷൻ അനുസരിച്ചുള്ള വിജയിച്ച സർട്ടിഫിക്കറ്റ് കരസ്ഥമാക്കിക്കഴിഞ്ഞു. ഇതുകൂടാതെ 100 ലധികം വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഏതു വർഷത്തെ ബിടെക് കോഴ്സുകൾക്കാണ് മോഡറേഷനെന്നോ എന്നു വരെ അപേക്ഷിക്കാമെന്നോ ഉത്തരവിൽ പറഞ്ഞിട്ടില്ല. അതിനാൽ ഒരു പതിറ്റാണ്ടിനുള്ളിൽ തോറ്റവർ അപേക്ഷ നൽകിയാൽ മോഡറേഷൻ നൽകേണ്ടിവരും.
കായംകുളം പുള്ളിക്കണക്കിലുള്ള വിദ്യാർഥിയെ വിജയിപ്പിക്കാനുള്ള ശ്രമമാണു യൂണിവേഴ്സിറ്റി നടത്തിയതെന്നാണു ആരോപണം. പുള്ളിക്കണക്കിലാണു ഇതിൽ ഇടപെടൽ നടത്തിയ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയും മുൻ സിൻഡിക്കേറ്റ് അംഗവും താമസിക്കുന്നത്. വിദ്യാർഥി ഒരു മാർക്ക് ആനുകൂല്യമാണു ചോദിച്ചതെങ്കിലും അഞ്ച് മാർക്കിന്റെ ഒൗദാര്യം നൽകാൻ സിൻഡിക്കറ്റ് തീരുമാനിക്കുകയുമായിരുന്നത്രേ. മോഡറേഷൻ നൽകുന്നതിനു ചുമതലപ്പെട്ട അക്കാഡമിക് കൗണ്‍സിലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അധികാരം മറികടന്നു സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നു പറയുന്നു. ഒൗട്ട് ഓഫ് അജൻഡയായാണു വിഷയം ഏപ്രിൽ 30നു ചേർന്ന സിൻഡിക്കറ്റ് പരിഗണിച്ചതെന്നും പറയുന്നു.
140 വിദ്യാർഥികൾ മോഡറേഷൻ അനുസരിച്ചുള്ള വിജയിച്ച സർട്ടിഫിക്കറ്റ് കരസ്ഥമാക്കിക്കഴിഞ്ഞു. ഇതുകൂടാതെ 100 ലധികം വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഏതു വർഷത്തെ ബിടെക് കോഴ്സുകൾക്കാണ് മോഡറേഷനെന്നോ എന്നു വരെ അപേക്ഷിക്കാമെന്നോ ഉത്തരവിൽ പറഞ്ഞിട്ടില്ല. അതിനാൽ ഒരു പതിറ്റാണ്ടിനുള്ളിൽ തോറ്റവർ അപേക്ഷ നൽകിയാൽ മോഡറേഷൻ നൽകേണ്ടിവരും.
കായംകുളം പുള്ളിക്കണക്കിലുള്ള വിദ്യാർഥിയെ വിജയിപ്പിക്കാനുള്ള ശ്രമമാണു യൂണിവേഴ്സിറ്റി നടത്തിയതെന്നാണു ആരോപണം. പുള്ളിക്കണക്കിലാണു ഇതിൽ ഇടപെടൽ നടത്തിയ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയും മുൻ സിൻഡിക്കേറ്റ് അംഗവും താമസിക്കുന്നത്. വിദ്യാർഥി ഒരു മാർക്ക് ആനുകൂല്യമാണു ചോദിച്ചതെങ്കിലും അഞ്ച് മാർക്കിന്റെ ഒൗദാര്യം നൽകാൻ സിൻഡിക്കറ്റ് തീരുമാനിക്കുകയുമായിരുന്നത്രേ. മോഡറേഷൻ നൽകുന്നതിനു ചുമതലപ്പെട്ട അക്കാഡമിക് കൗണ്‍സിലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അധികാരം മറികടന്നു സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കുകയായിരുന്നുവെന്നു പറയുന്നു. ഒൗട്ട് ഓഫ് അജൻഡയായാണു വിഷയം ഏപ്രിൽ 30നു ചേർന്ന സിൻഡിക്കറ്റ് പരിഗണിച്ചതെന്നും പറയുന്നു.