പന്തളം: ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. പന്തളം പൂഴിക്കാട് പാലവിളയിൽ ജയിംസ് ജോണിയുടെ മകൻ ജെറിൻ പി. ജയിംസാണ് (19) മരിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് രണ്ടാം വർഷ ചരിത്ര ബിരുദ വിദ്യാർഥിയാണ്.
ഇന്നലെ രാവിലെ 11.30ന് പന്തളം - പത്തനംതിട്ട റോഡിൽ നരിയാപുരം ജംഗ്ഷനിലായിരുന്നു അപകടം. പന്തളത്ത് നിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്നു ജെറിൻ. മുമ്പിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന ടോറസുമായി ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കിൽ കുടുങ്ങിക്കിടന്ന ജെറിനെ വലിച്ചുകൊണ്ട് അൽപദൂരം ഓടിയ ശേഷമാണ് ടോറസ് ലോറി നിന്നത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ജെറിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഉച്ചകഴിഞ്ഞു മൂന്നോടെ മരിച്ചു. മാതാവ്: റൂബി. സഹോദരൻ: ജസ്റ്റിൻ.
ഇന്നലെ രാവിലെ 11.30ന് പന്തളം - പത്തനംതിട്ട റോഡിൽ നരിയാപുരം ജംഗ്ഷനിലായിരുന്നു അപകടം. പന്തളത്ത് നിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്നു ജെറിൻ. മുമ്പിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന ടോറസുമായി ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കിൽ കുടുങ്ങിക്കിടന്ന ജെറിനെ വലിച്ചുകൊണ്ട് അൽപദൂരം ഓടിയ ശേഷമാണ് ടോറസ് ലോറി നിന്നത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ജെറിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഉച്ചകഴിഞ്ഞു മൂന്നോടെ മരിച്ചു. മാതാവ്: റൂബി. സഹോദരൻ: ജസ്റ്റിൻ.