തിരുവനന്തപുരം: വിദ്യാർഥിസംഘടനകൾക്കു കലാലയങ്ങളിൽ പ്രവർത്തന സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനായുള്ള ബിൽ 28നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് എത്തിയേക്കും. ബില്ലിലെ ചില വ്യവസ്ഥകൾ കലാലയങ്ങളിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കും വിധം വിദ്യാർഥി സംഘടനകൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
രജിസ്ട്രേഷനുള്ള വിദ്യാർഥി സംഘടനകൾക്കു കലാലയങ്ങളിൽ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനാണു ബിൽ കൊണ്ടുവരുന്നത്. കോളജുകളിലെ സംഘടനാ പ്രവർത്തനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എല്ലാ വർഷവും സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി സംസ്ഥാനാടിസ്ഥാനത്തിൽ രജിസ്ട്രേഷൻ നിലനിർത്തുന്ന സംഘടനകൾക്കാണു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുന്നതിനു സ്വാതന്ത്ര്യം നൽകുന്നത്.
ബില്ലിലെ വ്യവസ്ഥയനുസരിച്ച് സംസ്ഥാനത്തെ കലാലയ വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാനതല ജുഡീഷൽ അഥോറിറ്റി രൂപീകരി ക്കാനും പ്രവർത്തനത്തിൽ വീഴ്ച വരുത്തുന്ന പ്രിൻസിപ്പലിനെ മാറ്റാൻ ശിപാർശ ചെയ്യാനും അഥോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഗുരുതരമായ ക്രമക്കേടുകളിൽ പ്രിൻസിപ്പലിനെ മാത്രമല്ല, ഉത്തരവാദപ്പെട്ട വൈസ് ചാൻസലറെയും പ്രൊ- വൈസ് ചാൻസലറെയും വരെ മാറ്റാൻ ഗവർണറോടു ശിപാർശ ചെയ്യാനും ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി അധ്യക്ഷനായ അർധ ജുഡീഷൽ അധികാരത്തോടു കൂടിയ അഥോറിറ്റിക്കു കഴിയും. വിദ്യാർഥികൾ നൽകുന്ന പരാതികളിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ടവരിൽനിന്ന് 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാനും അഥോറിറ്റിക്കു കഴിയും.
വിദ്യാർഥിപ്രശ്നങ്ങൾ പരിഹരിക്കാൻ കോളജ് തലത്തിൽ പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നതാണു മറ്റൊരു വ്യവസ്ഥ. നിർദേശിക്കപ്പെടുന്ന മുതിർന്ന അധ്യാപകൻ അധ്യക്ഷനായ സെല്ലിൽ ഭൂരിപക്ഷം വിദ്യാർഥികളുടെ അംഗീകാരമുള്ള വിദ്യാർഥി പ്രതിനിധിയും അംഗമായിരിക്കണം. വിദ്യാർഥികൾക്കുള്ള പരാതികൾ പ്രാഥമികമായി കോളജ് തലത്തിലെ പരാതി പരിഹാര സെല്ലിൽ സമർപ്പിക്കണം.
ഇവിടെ നീതി ലഭിച്ചില്ലെന്നു ബോധ്യമായാൽ അപ്പീൽ അധികാരി എന്ന നിലയിലാണ് സംസ്ഥാന തലത്തിലുള്ള ജുഡീഷൽ അഥോറിറ്റിക്കു കൈമാറേണ്ടത്. അധ്യക്ഷനെ കൂടാതെ വൈസ് ചാൻസലറോ പ്രൊ- വൈസ് ചാൻസലറോ ആകാൻ യോഗ്യതയുള്ള വിദ്യാഭ്യാസ വിചക്ഷണൻ, പ്രമുഖ സാമൂഹിക പ്രവർത്തകൻ എന്നിവരാണ് അഥോറിറ്റിയിലെ മറ്റ് അംഗങ്ങൾ.
സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകൾ അടക്കമുള്ള സംസ്ഥാനത്തെ 1500-ഓളം കോളജുകളിലെ വിദ്യാർഥികൾക്ക് അപ്പീൽ അഥോറിറ്റിക്കു പരാതി നൽകാം. പരാതി വ്യാജമെന്നു കണ്ടെത്തിയാൽ വിദ്യാർഥികളിൽനിന്നു പിഴ ഈടാക്കും. കുറ്റം ചെയ്തെന്നു കണ്ടെത്തുന്നവർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിക്കും ശിപാർശ ചെയ്യും.
ഓപ്പണ്‍ സർവകലാശാലാ ബില്ലും പരിഗണനയിൽ
തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ കോഴ്സുകളെ ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ സർവകലാശാലാ ബില്ലും ഈ നിയമസഭാ സമ്മേളനത്തിൽ പരിഗണനയ് ക്ക് എത്തിയേക്കും. കേരളത്തിലെ എല്ലാ സർവകാശാലകളും നടത്തുന്ന വിദൂര വിദ്യാഭ്യാസ- ഓപ്പണ്‍ കോഴ്സുകളെല്ലാം പുതുതായി ആരംഭിക്കുന്ന ഓപ്പണ്‍ സർവകലാശാലയ്ക്കു കീഴിലാക്കാനാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
നിയമനിർമാണത്തിനായി വരുന്ന 28ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിലവിലെ 16 ഓർഡിനൻസുകൾ ബില്ലുകളാക്കുന്നതു പരിഗണനയിലുണ്ട്. ഏതൊക്കെ ബില്ലുകൾ പരിഗണിക്കണമെന്ന കാര്യം നിയമസഭയുടെ കാര്യോപദേശക സമിതിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്.
രജിസ്ട്രേഷനുള്ള വിദ്യാർഥി സംഘടനകൾക്കു കലാലയങ്ങളിൽ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനാണു ബിൽ കൊണ്ടുവരുന്നത്. കോളജുകളിലെ സംഘടനാ പ്രവർത്തനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എല്ലാ വർഷവും സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി സംസ്ഥാനാടിസ്ഥാനത്തിൽ രജിസ്ട്രേഷൻ നിലനിർത്തുന്ന സംഘടനകൾക്കാണു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുന്നതിനു സ്വാതന്ത്ര്യം നൽകുന്നത്.
ബില്ലിലെ വ്യവസ്ഥയനുസരിച്ച് സംസ്ഥാനത്തെ കലാലയ വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാനതല ജുഡീഷൽ അഥോറിറ്റി രൂപീകരി ക്കാനും പ്രവർത്തനത്തിൽ വീഴ്ച വരുത്തുന്ന പ്രിൻസിപ്പലിനെ മാറ്റാൻ ശിപാർശ ചെയ്യാനും അഥോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഗുരുതരമായ ക്രമക്കേടുകളിൽ പ്രിൻസിപ്പലിനെ മാത്രമല്ല, ഉത്തരവാദപ്പെട്ട വൈസ് ചാൻസലറെയും പ്രൊ- വൈസ് ചാൻസലറെയും വരെ മാറ്റാൻ ഗവർണറോടു ശിപാർശ ചെയ്യാനും ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി അധ്യക്ഷനായ അർധ ജുഡീഷൽ അധികാരത്തോടു കൂടിയ അഥോറിറ്റിക്കു കഴിയും. വിദ്യാർഥികൾ നൽകുന്ന പരാതികളിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ടവരിൽനിന്ന് 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാനും അഥോറിറ്റിക്കു കഴിയും.
വിദ്യാർഥിപ്രശ്നങ്ങൾ പരിഹരിക്കാൻ കോളജ് തലത്തിൽ പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നതാണു മറ്റൊരു വ്യവസ്ഥ. നിർദേശിക്കപ്പെടുന്ന മുതിർന്ന അധ്യാപകൻ അധ്യക്ഷനായ സെല്ലിൽ ഭൂരിപക്ഷം വിദ്യാർഥികളുടെ അംഗീകാരമുള്ള വിദ്യാർഥി പ്രതിനിധിയും അംഗമായിരിക്കണം. വിദ്യാർഥികൾക്കുള്ള പരാതികൾ പ്രാഥമികമായി കോളജ് തലത്തിലെ പരാതി പരിഹാര സെല്ലിൽ സമർപ്പിക്കണം.
ഇവിടെ നീതി ലഭിച്ചില്ലെന്നു ബോധ്യമായാൽ അപ്പീൽ അധികാരി എന്ന നിലയിലാണ് സംസ്ഥാന തലത്തിലുള്ള ജുഡീഷൽ അഥോറിറ്റിക്കു കൈമാറേണ്ടത്. അധ്യക്ഷനെ കൂടാതെ വൈസ് ചാൻസലറോ പ്രൊ- വൈസ് ചാൻസലറോ ആകാൻ യോഗ്യതയുള്ള വിദ്യാഭ്യാസ വിചക്ഷണൻ, പ്രമുഖ സാമൂഹിക പ്രവർത്തകൻ എന്നിവരാണ് അഥോറിറ്റിയിലെ മറ്റ് അംഗങ്ങൾ.
സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകൾ അടക്കമുള്ള സംസ്ഥാനത്തെ 1500-ഓളം കോളജുകളിലെ വിദ്യാർഥികൾക്ക് അപ്പീൽ അഥോറിറ്റിക്കു പരാതി നൽകാം. പരാതി വ്യാജമെന്നു കണ്ടെത്തിയാൽ വിദ്യാർഥികളിൽനിന്നു പിഴ ഈടാക്കും. കുറ്റം ചെയ്തെന്നു കണ്ടെത്തുന്നവർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിക്കും ശിപാർശ ചെയ്യും.
ഓപ്പണ്‍ സർവകലാശാലാ ബില്ലും പരിഗണനയിൽ
തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ കോഴ്സുകളെ ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ സർവകലാശാലാ ബില്ലും ഈ നിയമസഭാ സമ്മേളനത്തിൽ പരിഗണനയ് ക്ക് എത്തിയേക്കും. കേരളത്തിലെ എല്ലാ സർവകാശാലകളും നടത്തുന്ന വിദൂര വിദ്യാഭ്യാസ- ഓപ്പണ്‍ കോഴ്സുകളെല്ലാം പുതുതായി ആരംഭിക്കുന്ന ഓപ്പണ്‍ സർവകലാശാലയ്ക്കു കീഴിലാക്കാനാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
നിയമനിർമാണത്തിനായി വരുന്ന 28ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിലവിലെ 16 ഓർഡിനൻസുകൾ ബില്ലുകളാക്കുന്നതു പരിഗണനയിലുണ്ട്. ഏതൊക്കെ ബില്ലുകൾ പരിഗണിക്കണമെന്ന കാര്യം നിയമസഭയുടെ കാര്യോപദേശക സമിതിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്.