+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈവിധ്യം + വൈരുധ്യം = മഞ്ചേശ്വരം

ഒന്നാംസ്ഥാനക്കാരൻ മൂന്നാംസ്ഥാനക്കാരനും മൂന്നാംസ്ഥാനക്കാരൻ ഒന്നാംസ്ഥാനക്കാരനുമാകുന്ന വൈരുധ്യം കേരളത്തിൽ മഞ്ചേശ്വരത്തല്ലാതെ
വൈവിധ്യം + വൈരുധ്യം = മഞ്ചേശ്വരം
ഒന്നാംസ്ഥാനക്കാരൻ മൂന്നാംസ്ഥാനക്കാരനും മൂന്നാംസ്ഥാനക്കാരൻ ഒന്നാംസ്ഥാനക്കാരനുമാകുന്ന വൈരുധ്യം കേരളത്തിൽ മഞ്ചേശ്വരത്തല്ലാതെ മറ്റൊരു നിയമസഭാ മണ്ഡലത്തിലുമുണ്ടാകില്ല. ശക്തമായ ത്രികോണമത്സരം നടക്കുന്ന കേരളത്തിന്‍റെ വടക്കേയറ്റത്തെ ഈ മണ്ഡലത്തെ എന്നും ശ്രദ്ധാകേന്ദ്രമാക്കിത്തീർക്കുന്നത് ഈ പ്രവചനാതീതസ്വഭാവമാണ്. ഏഴു ഭാഷകൾ സംസാരിക്കുന്ന ഈനാട്ടിൽ മലയാളത്തേക്കാൾ പ്രാമുഖ്യം കന്നടയ്ക്കും തുളുവിനും മറാഠിക്കും കൊങ്കിണിക്കുമൊക്കെയാണ്. ഭാഷാ-സംസ്കാര വൈവിധ്യങ്ങളുടെ ഈ സംഗമഭൂമി മൂന്നു മുന്നണികളെയും ഒരുപോലെ മോഹിപ്പിക്കുന്നുണ്ട്.

മുസ്‌ലിംലീഗിനു ശക്തമായ സ്വാധീനമുള്ള ഈ മണ്ഡലത്തിൽ ലീഗിന്‍റെ കാസർഗോഡ് ജില്ലാ പ്രസിഡന്‍റും യുഡിഎഫ് ജില്ലാ ചെയർമാനുമായ എം.സി. ഖമറുദ്ദീനെ തന്നെയാണ് നേതൃത്വം ഇക്കുറി കളത്തിലിറക്കിയിരിക്കുന്നത്. അമ്പത്തെട്ടുകാരനായ ഖമറുദ്ദീൻ ഇതാദ്യമായാണ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. മൂന്നുപതിറ്റാണ്ടുകൾക്കുശേഷം കാസർഗോഡ് ജില്ലയിൽ രാജ്മോഹൻ ഉണ്ണിത്താനിലൂടെ കോൺഗ്രസിന് എംപി ഉണ്ടായതിനുപിന്നിൽ ഖമറുദ്ദീൻ നിർണായകപങ്ക് വഹിച്ചിരുന്നു. ഇത്തവണ ഉണ്ണിത്താൻ നേരിട്ടുതന്നെയാണ് ഖമറുദ്ദീന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.

മലബാറിലെ ലീഗ് എംഎൽഎമാർക്ക് ഓരോ പഞ്ചായത്തിന്‍റെയും ചുമതല നൽകി പ്രചാരണം പരമാവധി കൊഴുപ്പിക്കുന്നുമുണ്ട്. സ്ഥാനാർഥിനിർണയത്തെച്ചൊല്ലി ആദ്യഘട്ടത്തിൽ പ്രാദേശിക ലീഗ് നേതാക്കൾക്കിടയിലുണ്ടായ അസ്വാരസ്യങ്ങളും ഇന്നു പഴങ്കഥയായിക്കഴിഞ്ഞു. അന്തരിച്ച പി.ബി. അബ്ദുൾ റസാഖ് എംഎൽഎയുടെ കാലത്ത് റോഡുകൾ ഉൾപ്പെടെ മണ്ഡലത്തിന്‍റെ അടിസ്ഥാനവികസനത്തിനു നൽകിയ സംഭാവനകൾ എടുത്തുകാട്ടിയാണ് ഖമറുദ്ദീൻ വോട്ട് തേടുന്നത്.

ബിജെപിക്കെതിരേ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നും അതു തങ്ങൾക്ക് ഗുണം ചെയ്യുമെന്നുമാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടൽ. കഴിഞ്ഞതവണത്തെ ലീഡ് വെറും 89 വോട്ടിൽ ഒതുങ്ങിയതിന്‍റെ ക്ഷീണം മാറ്റണമെങ്കിൽ ലീഗിന് ഒരു വലിയ വിജയം കൂടിയേതീരു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 11,113 വോട്ടുകളുടെ ലീഡ് നേടാനായത് യുഡിഎഫിന്‍റെ ആത്മവിശ്വാസം ഏറെ വർധിപ്പിക്കുന്നു.

കന്നട ഭാഷാന്യൂനപക്ഷ വിഭാഗങ്ങൾ നിർണായകമായ മണ്ഡലത്തിൽ ഈ വിഭാഗത്തിൽപ്പെട്ട നാട്ടുകാരനായ സ്ഥാനാർഥിയെ നിർത്തി സിപിഎം എതിരാളികളെ ഇക്കുറി ഞെട്ടിച്ചു. സിപിഎം ജില്ലാകമ്മിറ്റയംഗമായ അമ്പത്തൊമ്പതുകാരൻ എം. ശങ്കർറൈയ്ക്ക് നിയമസഭയിലേക്ക് ഇതു കന്നിപോരാട്ടമാണ്. ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരത്ത് ഇന്നവർ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. 2006-ൽ സി.എച്ച്. കുഞ്ഞന്പു നേടിയ അട്ടിമറിജയം മാത്രമാണ് സിപിഎമ്മിനുള്ള ഏക ആശ്വാസം. അന്നു ലീഗിലുണ്ടായ പടലപ്പിണക്കങ്ങളും ചേരിപ്പോരുകളും സിപിഎമ്മിന് അനുഗ്രഹമായിത്തീർന്നു എന്നതായിരുന്നു സത്യം. 2011-ലും 2016-ലും കുഞ്ഞന്പുവിനെത്തന്നെ മത്സരത്തിനിറക്കിയിട്ടും സിപിഎം മൂന്നാംസ്ഥാനത്ത് തന്നെ ഒതുങ്ങിയെന്നത് ഇത് അടിവരയിടുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഇവിടെ സിപിഎമ്മിന്‍റെ പ്രകടനം ഇതിലും ദയനീയമായിരുന്നു. മണ്ഡലത്തിൽ സുപരിചിതനായ ശങ്കർറൈക്ക് അവസരം നൽകുന്നതിലൂടെ പൊതുവെ ബിജെപി അനുഭാവം പുലർത്തുന്ന കന്നട ന്യൂനപക്ഷവിഭാഗങ്ങളുടെ വോട്ട്ബാങ്കിൽ വിള്ളൽവീഴ്ത്താൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം. ദേലംപാടി മഹാലിംഗേശ്വര ക്ഷേത്രത്തിന്‍റെ പ്രസിഡന്‍റ് എന്നനിലയില്‍ മതസ്ഥാപനങ്ങളുമായും ശങ്കർറൈക്ക് അടുത്ത ബന്ധമുണ്ട്. കന്നട, തുളു, ഉറുദു ഭാഷകളിലും പ്രാവീണ്യമുണ്ട്. കാന്തപുരം സുന്നി വിഭാഗത്തിന്‍റെ പിന്തുണയും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെ അണിനിരത്തി വൻപ്രചാരണമാണ് ഇക്കുറി സിപിഎം മണ്ഡലത്തിൽ നടത്തുന്നത്.

മത്സരിക്കുന്ന കാലംതൊട്ട് ബിജെപി ഇവിടെ രണ്ടാംസ്ഥാനത്താണ്. യുഡിഎഫ് വിജയിക്കുന്പോഴും എൽഡിഎഫ് വിജയിക്കുന്പോഴും ഈ പതിവിന് മാറ്റമുണ്ടായില്ല. ഇത്തവണ ആർഎസ്എസിന്‍റെ പ്രത്യേക താത്പര്യപ്രകാരം രവീശതന്ത്രി കുണ്ടാറിനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. അമ്പത്തിമൂന്നുകാരനായ രവീശതന്ത്രിക്കു നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതു രണ്ടാമൂഴമാണ്. കഴിഞ്ഞതവണ കാസർഗോഡ് മണ്ഡലത്തിലാണ് മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഭാഗ്യം പരീക്ഷിച്ചിരുന്നു. കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും നഷ്ടമായ വിജയം ഇക്കുറി നേടിയെടുക്കണമെന്ന വാശിയിലാണ് പ്രവർത്തകർ.

കന്നട ഭാഷാന്യൂനപക്ഷവിഭാഗം തന്നെയാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. എന്നാൽ അതിനപ്പുറത്തേക്ക് സ്വാധീനം വളർത്താൻ കഴിയാത്തത് അവരുടെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നു. ആർഎസ്എസ് നേരിട്ടാണ് തന്ത്രിയുടെ പ്രചാരണചുമതല ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ബിജെപി മഞ്ചേശ്വരം നിയോജക മണ്ഡലം പ്രഭാരിയുടെ ചുമതല വഹിക്കുന്ന തന്ത്രിക്കു മണ്ഡലത്തിന്‍റെ മുക്കും മൂലയും സുപരിചിതമാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്‍റ്, ദക്ഷിണ കന്നട, കാസർഗോഡ് ജില്ലകളിലെ 63 ക്ഷേത്രങ്ങളിലെ തന്ത്രി, ക്ഷേത്രസംരക്ഷണസമിതി ജില്ലാരക്ഷാധികാരി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്ന രവീശതന്ത്രി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് മുഖ്യധാരാ രാഷ്‌ട്രീയരംഗത്തെത്തുന്നത്.

മഞ്ചേശ്വരം, വൊർക്കാടി, മീഞ്ച, കുന്പള, മംഗൽപാടി, പുത്തിഗെ, എൻമകജെ, പൈവെളിഗെഎന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മഞ്ചേശ്വരം മണ്ഡലം. ഇതിൽ പുത്തിഗെയും പൈവെളിഗെയും എൽഡിഎഫും മറ്റ് ആറു പഞ്ചായത്തുകളും യുഡിഎഫുമാണ് ഭരിക്കുന്നത്.


എം.സി.ഖമറുദ്ദീൻ

വിദ്യാഭ്യാസം-ബിരുദം
സാമാജികത്വം-ആദ്യതവണ
പദവി-മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്‍റ്


എം.ശങ്കർറൈ

വിദ്യാഭ്യാസം-എസ്എസ്എൽസി, ടിസിഎച്ച്
സാമാജികത്വം-ആദ്യതവണ
പദവി-സിപിഎം ജില്ലാകമ്മിറ്റിയംഗം


രവീശതന്ത്രി കുണ്ടാർ

വിദ്യാഭ്യാസം-പ്രീഡിഗ്രി
സാമാജികത്വം-രണ്ടാംതവണ
പദവി-ബിജെപി സംസ്ഥാന സമിതിയംഗം

മണ്ഡലത്തിന്‍റെ വോട്ട് നില / 2011 നിയമസഭ

പി.ബി.അബ്ദുൾ റസാഖ് (മുസ്‌ലിംലീഗ്) 49,817
കെ.സുരേന്ദ്രൻ (ബിജെപി) 43,989
സി.എച്ച്.കുഞ്ഞന്പു (സിപിഎം) 35,067

2014 ലോക്സഭ

ടി.സിദ്ദീഖ് (കോൺഗ്രസ്) 52,459
കെ.സുരേന്ദ്രൻ (ബിജെപി) 46, 631
പി.കരുണാകരൻ (സിപിഎം) 29,433

2016 നിയമസഭ

പി.ബി.അബ്ദുൾ റസാഖ് (മുസ്‌ലിംലീഗ്) 56,870
കെ.സുരേന്ദ്രൻ (ബിജെപി) 56,781
സി.എച്ച്.കുഞ്ഞന്പു (സിപിഎം) 42,565

2019 ലോക്സഭ

രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്) 68,217
രവീശതന്ത്രി കുണ്ടാർ (ബിജെപി) 57,104
കെ.പി.സതീഷ്ചന്ദ്രൻ (സിപിഎം) 32,796

പഞ്ചാങ്കം / ഷൈബിൻ ജോസഫ്