തിരുവനന്തപുരം: സംസ്ഥാനത്ത് 45 മീറ്റർ വീതിയിൽ ദേശീയപാത-66 വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു റീച്ചുകളുടെ ടെൻഡർ നടപടികൾ തുടങ്ങി. കേരളത്തിലൂടെ കടന്നുപോകുന്ന എൻഎച്ച്- 66 ലെ വടക്കൻ മേഖലയിൽ പെടുന്ന തലപ്പാടി-ചെങ്ങള, ചെങ്ങള- നീലേശ്വരം, മൂടാടി റീച്ചുകളുടെ ടെൻഡർ നടപടികളാണു തുടങ്ങുന്നത്.
കേരളത്തിലെ ദേശീയപാത വികസനം വേഗത്തിലാക്കാൻ കേന്ദ്ര ഉപരിതല- ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദേശീയപാതാ അഥോറിറ്റിക്കു കർശന നിർദേശം നൽകിയതിനു പിന്നാലെയാണു നടപടികൾക്കു വേഗമേറിയത്.
മറ്റു രണ്ടു റീച്ചുകളുടെ വിശദ പഠനറിപ്പോർട്ട് വേഗത്തിൽ സമർപ്പിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചതായി ദേശീയപാതാ അഥോറിറ്റി അധികൃതർ സംസ്ഥാന സർക്കാരിനെ അറിയിച്ചു. പേരോൾ- തളിപ്പറന്പ്, തളിപ്പറന്പ്- മുഴുപ്പിലങ്ങാട് റീച്ചുകളുടെ വിശദ പഠന റിപ്പോർട്ടുകളാണു വേഗത്തിൽ സമർപ്പിക്കാൻ നിർദേശിച്ചത്. ഇതടക്കം അഞ്ചു റീച്ചുകളുടെയും നിർമാണ പ്രവർത്തനങ്ങൾ 2020 മാർച്ചിൽ തുടങ്ങാനാകുമെന്നും ദേശീയപാതാ അഥോറിറ്റിയുടെ കേരള മേഖലാ അധികൃതർ, പൊതുമരാമത്തു മന്ത്രി ജി. സുധാകരനു സമർപ്പിച്ചു റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
39 കിലോമീറ്റർ നീളം വരുന്ന തലപ്പാടി- ചെങ്ങള റീച്ചിൽ 35.66 ഹെക്ടർ ഭൂമിയാണ് അധികമായി ഏറ്റെടുക്കേണ്ടിവരുന്നത്. ഇതിൽ 21.55 ഹെക്ടർ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ചെങ്ങള- നീലേശ്വരം റീച്ചിൽ അധികമായി ഏറ്റെടുക്കേണ്ട 41 ഹെക്ടറിൽ 20 ഹെക്ടറോളം ഏറ്റെടുത്തുകഴിഞ്ഞു. ഇരു റീച്ചുകളുടെയും കരാറുകൾ നവംബർ അഞ്ചിനകം സമർപ്പിക്കണം. മൂടാടിയിൽ പാലവും അപ്രോച്ച് റോഡും ഉൾപ്പടെ രണ്ടു കിലോമീറ്റർ ദൂരം മാത്രമാണ് ഉൾപ്പെടുന്നത്. മൂടാടി റീച്ചിൽ നവംബർ 11നകം കരാർ നൽകണം.
തെക്കൻ മേഖലയിലെ നിർമാണജോലികൾ 2021 മാർച്ചോടെ മാത്രമേ തുടങ്ങാൻ കഴിയൂവെന്നാണു ദേശീയപാത അഥോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. കഴക്കൂട്ടം- കടന്പാട്ടുകോണം (29.28 കിലോമീറ്റർ), കടന്പാട്ടുകോണം- കൊല്ലം ബൈപാസ് (31.8), ബൈപാസ്- കൊറ്റംകുളങ്ങര (31.5), കൊറ്റംകുളങ്ങര- പറവൂർ (37.5), പറവൂർ- തുറവൂർ (37.9) റീച്ചുകളാണ് 2012 ലേക്കു നീങ്ങുന്നത്. ഇവിടെ ഭൂമി ഏറ്റെടുക്കൽ നടപടി (ത്രീ ജി വിജ്ഞാപനം) തുടങ്ങിയതേയുള്ളു.
രാമനാട്ടുകര- കുറ്റിപ്പുറം (53.14), കുറ്റിപ്പുറം- കാപ്പിരിക്കാട് (23.85), കാപ്പിരിക്കാട്- ഇടപ്പള്ളി (89) റീച്ചുകളിൽ 2022 മാർച്ചിനു ശേഷം മാത്രമേ നിർമാണം തുടങ്ങാനാകൂ. ഈ മേഖലകളിൽ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്കു കടക്കുന്നതേയുള്ളൂ. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നു സംസ്ഥാനവും ഉറപ്പുനൽകിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കാൻ ആവശ്യമായി വരുന്ന തുകയുടെ 25 ശതമാനം വഹിക്കാമെന്ന് കേരളം അറിയിച്ചിട്ടുണ്ട്.
ദേശീയപാത 66ൽ തലപ്പാടി മുതൽ കഴക്കൂട്ടം വരെയുള്ള 570.752 കിലോമീറ്റർ വികസിപ്പിക്കുന്നതിനു 18,567 കോടി രൂപയാണു മതിപ്പുതുകയായി കണക്കാക്കിയിട്ടുള്ളത്.
കെ. ഇന്ദ്രജിത്ത്
കേരളത്തിലെ ദേശീയപാത വികസനം വേഗത്തിലാക്കാൻ കേന്ദ്ര ഉപരിതല- ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദേശീയപാതാ അഥോറിറ്റിക്കു കർശന നിർദേശം നൽകിയതിനു പിന്നാലെയാണു നടപടികൾക്കു വേഗമേറിയത്.
മറ്റു രണ്ടു റീച്ചുകളുടെ വിശദ പഠനറിപ്പോർട്ട് വേഗത്തിൽ സമർപ്പിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചതായി ദേശീയപാതാ അഥോറിറ്റി അധികൃതർ സംസ്ഥാന സർക്കാരിനെ അറിയിച്ചു. പേരോൾ- തളിപ്പറന്പ്, തളിപ്പറന്പ്- മുഴുപ്പിലങ്ങാട് റീച്ചുകളുടെ വിശദ പഠന റിപ്പോർട്ടുകളാണു വേഗത്തിൽ സമർപ്പിക്കാൻ നിർദേശിച്ചത്. ഇതടക്കം അഞ്ചു റീച്ചുകളുടെയും നിർമാണ പ്രവർത്തനങ്ങൾ 2020 മാർച്ചിൽ തുടങ്ങാനാകുമെന്നും ദേശീയപാതാ അഥോറിറ്റിയുടെ കേരള മേഖലാ അധികൃതർ, പൊതുമരാമത്തു മന്ത്രി ജി. സുധാകരനു സമർപ്പിച്ചു റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
39 കിലോമീറ്റർ നീളം വരുന്ന തലപ്പാടി- ചെങ്ങള റീച്ചിൽ 35.66 ഹെക്ടർ ഭൂമിയാണ് അധികമായി ഏറ്റെടുക്കേണ്ടിവരുന്നത്. ഇതിൽ 21.55 ഹെക്ടർ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ചെങ്ങള- നീലേശ്വരം റീച്ചിൽ അധികമായി ഏറ്റെടുക്കേണ്ട 41 ഹെക്ടറിൽ 20 ഹെക്ടറോളം ഏറ്റെടുത്തുകഴിഞ്ഞു. ഇരു റീച്ചുകളുടെയും കരാറുകൾ നവംബർ അഞ്ചിനകം സമർപ്പിക്കണം. മൂടാടിയിൽ പാലവും അപ്രോച്ച് റോഡും ഉൾപ്പടെ രണ്ടു കിലോമീറ്റർ ദൂരം മാത്രമാണ് ഉൾപ്പെടുന്നത്. മൂടാടി റീച്ചിൽ നവംബർ 11നകം കരാർ നൽകണം.
തെക്കൻ മേഖലയിലെ നിർമാണജോലികൾ 2021 മാർച്ചോടെ മാത്രമേ തുടങ്ങാൻ കഴിയൂവെന്നാണു ദേശീയപാത അഥോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. കഴക്കൂട്ടം- കടന്പാട്ടുകോണം (29.28 കിലോമീറ്റർ), കടന്പാട്ടുകോണം- കൊല്ലം ബൈപാസ് (31.8), ബൈപാസ്- കൊറ്റംകുളങ്ങര (31.5), കൊറ്റംകുളങ്ങര- പറവൂർ (37.5), പറവൂർ- തുറവൂർ (37.9) റീച്ചുകളാണ് 2012 ലേക്കു നീങ്ങുന്നത്. ഇവിടെ ഭൂമി ഏറ്റെടുക്കൽ നടപടി (ത്രീ ജി വിജ്ഞാപനം) തുടങ്ങിയതേയുള്ളു.
രാമനാട്ടുകര- കുറ്റിപ്പുറം (53.14), കുറ്റിപ്പുറം- കാപ്പിരിക്കാട് (23.85), കാപ്പിരിക്കാട്- ഇടപ്പള്ളി (89) റീച്ചുകളിൽ 2022 മാർച്ചിനു ശേഷം മാത്രമേ നിർമാണം തുടങ്ങാനാകൂ. ഈ മേഖലകളിൽ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്കു കടക്കുന്നതേയുള്ളൂ. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നു സംസ്ഥാനവും ഉറപ്പുനൽകിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കാൻ ആവശ്യമായി വരുന്ന തുകയുടെ 25 ശതമാനം വഹിക്കാമെന്ന് കേരളം അറിയിച്ചിട്ടുണ്ട്.
ദേശീയപാത 66ൽ തലപ്പാടി മുതൽ കഴക്കൂട്ടം വരെയുള്ള 570.752 കിലോമീറ്റർ വികസിപ്പിക്കുന്നതിനു 18,567 കോടി രൂപയാണു മതിപ്പുതുകയായി കണക്കാക്കിയിട്ടുള്ളത്.
കെ. ഇന്ദ്രജിത്ത്