പൂച്ചാക്കൽ (ആലപ്പുഴ): മാർക്കുദാന വിവാദത്തിൽ തെളിവുകൾ ഉണ്ടെങ്കിൽ അതു പുറത്തുവിടാൻ പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി കെ.ടി. ജലീൽ. അദാലത്ത് നടത്തിയത് സർവകലാശാലാ വൈസ് ചാൻസലറാണെന്നും അദാലത്തിൽ പല തീരുമാനങ്ങളും എടുത്തു കാണുമെന്നും അന്തിമതീരുമാനമെടുക്കേണ്ടത് സിൻഡിക്കറ്റാണെന്നും മന്ത്രി പറഞ്ഞു.
എല്ലാറ്റിനും ഉത്തരവാദി സിൻഡിക്കറ്റാണ്, അല്ലാതെ മന്ത്രിയല്ല. ഇങ്ങനെ മാർക്ക് നൽകാൻ അധികാരമില്ലെങ്കിൽ ആരോപണമുന്നയിക്കുന്നവർക്കെതിരേ കോടതിയെ സമീപിക്കും. വിവാദത്തിൽ വകുപ്പുതല അന്വേഷണത്തിന്റെ ആവശ്യമില്ല. ആരോപണം ഉന്നയിക്കുന്നവർക്ക് കോടതിയെ സമീപിക്കാം. അല്ലെങ്കിൽ അവർ ഗവർണറെ സമീപിക്കട്ടെയെന്നും ജലീൽ പറഞ്ഞു.
എല്ലാറ്റിനും ഉത്തരവാദി സിൻഡിക്കറ്റാണ്, അല്ലാതെ മന്ത്രിയല്ല. ഇങ്ങനെ മാർക്ക് നൽകാൻ അധികാരമില്ലെങ്കിൽ ആരോപണമുന്നയിക്കുന്നവർക്കെതിരേ കോടതിയെ സമീപിക്കും. വിവാദത്തിൽ വകുപ്പുതല അന്വേഷണത്തിന്റെ ആവശ്യമില്ല. ആരോപണം ഉന്നയിക്കുന്നവർക്ക് കോടതിയെ സമീപിക്കാം. അല്ലെങ്കിൽ അവർ ഗവർണറെ സമീപിക്കട്ടെയെന്നും ജലീൽ പറഞ്ഞു.