കൊച്ചി: ലളിതജീവിതത്തിന്റെ നേർസാക്ഷ്യമായിരുന്ന തിരുച്ചിറപ്പിള്ളി രൂപത മുൻ ബിഷപ് ഡോ. ആന്റണി ഡിവോട്ട (76) അന്തരിച്ചു. തിങ്കാളാഴ്ച ചെന്നൈയിൽ സന്ദർശനത്തിനുശേഷം തിരുച്ചിറപ്പിള്ളി സെന്റ് അഗസ്റ്റിൻ മൈനർ സെമിനാരിയിൽ മടങ്ങിയെത്തിയ അദ്ദേഹം, ഇന്നലെ പുലർച്ചെ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്.
ഇന്നു തിരുച്ചിറപ്പിള്ളി സെന്റ് മേരീസ് കത്തീഡ്രലിൽ സംസ്കാര ചടങ്ങുകളുടെ പ്രാർഥനാശുശ്രൂഷകൾക്കുശേഷം മൃതദേഹം ബംഗളൂരു സെന്റ് ജോണ്‍സ് നാഷണൾ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിലേക്കു കൊണ്ടുപോകും. ഇദ്ദേഹത്തിന്റെ രണ്ടു കണ്ണുകളും തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്സ് ഐ ഹോസ്പിറ്റലിനു നൽകി. ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികൾക്കു പഠനത്തിനായി മെഡിക്കൽ കോളജിനു വിട്ടു നൽകണമെന്ന് നേരത്തെ പറഞ്ഞിരുന്നു.
2001 മുതൽ 2018 വരെ തിരുച്ചിറപ്പിള്ളി രൂപതയുടെ മെത്രാനായിരുന്ന ഡോ. ആന്റണി ഡിവോട്ടയുടെ ജീവിതം തീർത്തും ലളിതമായിരുന്നു. ബസിലും ഓട്ടോറിക്ഷയിലുമായിരുന്നു യാത്രകളധികവും. റെയിൽവേ സ്റ്റേഷനിൽനിന്നു ഓട്ടോറിക്ഷ പിടിച്ചും നടന്നുമൊക്കെ യാത്ര ചെയ്യുന്നതു സാധാരണയായിരുന്നു.
1943ൽ ചെന്നൈ സാന്തോമിൽ ജനിച്ച ബിഷപ് ഡിവോട്ട 1971 ഓഗസ്റ്റ് 27നു പൗരോഹിത്യം സ്വീകരിച്ചു. മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ വിവിധ പള്ളികളിൽ വികാരിയും വികാരി ജനറാളുമായിരുന്നു. 2001 ജനുവരി 28നായിരുന്നു മെത്രാഭിഷേകം. പൂനമല്ലി സെമിനാരിയിൽ സിസ്റ്റമാറ്റിക് തിയോളജിയിലും പാസ്റ്ററൽ തിയോളജിയിലും അധ്യാപകൻ, സിസിബിഐ മതബോധന കമ്മീഷന്റെയും തമിഴ്നാട് ബിഷപ്സ് കൗണ്‍സിൽ സോഷ്യൽ കമ്യൂണിക്കേഷന്റെയും ചെയർമാൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. 2018 ജൂലൈ 14നാണു രൂപതയുടെ ചുമതലയിൽനിന്നു വിരമിച്ചത്.
ഇന്നു തിരുച്ചിറപ്പിള്ളി സെന്റ് മേരീസ് കത്തീഡ്രലിൽ സംസ്കാര ചടങ്ങുകളുടെ പ്രാർഥനാശുശ്രൂഷകൾക്കുശേഷം മൃതദേഹം ബംഗളൂരു സെന്റ് ജോണ്‍സ് നാഷണൾ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിലേക്കു കൊണ്ടുപോകും. ഇദ്ദേഹത്തിന്റെ രണ്ടു കണ്ണുകളും തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്സ് ഐ ഹോസ്പിറ്റലിനു നൽകി. ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികൾക്കു പഠനത്തിനായി മെഡിക്കൽ കോളജിനു വിട്ടു നൽകണമെന്ന് നേരത്തെ പറഞ്ഞിരുന്നു.
2001 മുതൽ 2018 വരെ തിരുച്ചിറപ്പിള്ളി രൂപതയുടെ മെത്രാനായിരുന്ന ഡോ. ആന്റണി ഡിവോട്ടയുടെ ജീവിതം തീർത്തും ലളിതമായിരുന്നു. ബസിലും ഓട്ടോറിക്ഷയിലുമായിരുന്നു യാത്രകളധികവും. റെയിൽവേ സ്റ്റേഷനിൽനിന്നു ഓട്ടോറിക്ഷ പിടിച്ചും നടന്നുമൊക്കെ യാത്ര ചെയ്യുന്നതു സാധാരണയായിരുന്നു.
1943ൽ ചെന്നൈ സാന്തോമിൽ ജനിച്ച ബിഷപ് ഡിവോട്ട 1971 ഓഗസ്റ്റ് 27നു പൗരോഹിത്യം സ്വീകരിച്ചു. മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ വിവിധ പള്ളികളിൽ വികാരിയും വികാരി ജനറാളുമായിരുന്നു. 2001 ജനുവരി 28നായിരുന്നു മെത്രാഭിഷേകം. പൂനമല്ലി സെമിനാരിയിൽ സിസ്റ്റമാറ്റിക് തിയോളജിയിലും പാസ്റ്ററൽ തിയോളജിയിലും അധ്യാപകൻ, സിസിബിഐ മതബോധന കമ്മീഷന്റെയും തമിഴ്നാട് ബിഷപ്സ് കൗണ്‍സിൽ സോഷ്യൽ കമ്യൂണിക്കേഷന്റെയും ചെയർമാൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. 2018 ജൂലൈ 14നാണു രൂപതയുടെ ചുമതലയിൽനിന്നു വിരമിച്ചത്.