തിരുവനന്തപുരം: അകക്കണ്ണിന്റെ വെളിച്ചം പ്രേരകശക്തിയാക്കി ഉയരങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞ പ്രഞ്ജില് പാട്ടീല്‍ (32) തിരുവനന്തപുരം സബ്കളക്ടറായി ചുമതലയേറ്റു. ആര്‍ഡിഒയുടെ ചുമതലയുള്ള സാം ക്ലീറ്റസില്‍ നിന്നാണ് അധികാരമേറ്റത്.
ഇന്നലെ രാവിലെ 11ന് തിരുവനന്തപുരം കളക്ടറേറ്റിലായിരുന്നു ചടങ്ങുകള്‍. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് പൂച്ചെണ്ടുകള്‍ നല്കി പ്രഞ്ജില് പാട്ടീലിനെ സ്വീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ട്രെയ്നി അനു കുമാരിയും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനിയായ പ്രഞ്ജില് 2017ല്‍ 124-ാം റാങ്ക് നേടിയാണ് സിവിൽ സര്‍വീസിലെത്തുന്നത്. ആറാം വയസില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടുവെങ്കിലും തളരാതെ അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഉയരങ്ങള്‍ എത്തിപ്പിടിച്ചിരിക്കുകയാണ് പ്രഞ്ജില് പാട്ടീല്‍. കേരള കേഡറില്‍ സബ്കളക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചശക്തിയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥയായി ഇവര്‍. സര്‍വീസിലെത്തി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ ചുമതല.
2016ല്‍ ആദ്യ ശ്രമത്തില്‍ത്തന്നെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 773-ാം റാങ്ക് നേടിയപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസ് വിഭാഗത്തില്‍ അവസരം ലഭിച്ചു. റെയില്‍വേ പരിശീലനത്തിന് ക്ഷണിച്ചുവെങ്കിലും കാഴ്ചശക്തിയില്ല എന്ന കാരണത്താല്‍ അവസരം നിഷേധിക്കപ്പെടുകയായിരുന്നു. തിരിച്ചടികളില്‍ തളരാതെ പോരാടിയ പ്രഞ്ജില് അടുത്ത തവണ കൈവരിച്ചത് തിളക്കമാര്‍ന്ന നേട്ടം. മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ പ്രഞ്ജില് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. ഭര്‍ത്താവ് കോമള്‍ സിംഗ് പാട്ടീല്‍ വ്യവസായിയാണ്. എല്‍. ബി. പാട്ടീല്‍- ജ്യോതി പാട്ടീല്‍ ദമ്പതികളുടെ മകളാണു പ്രഞ്ജില്.
ഇന്നലെ രാവിലെ 11ന് തിരുവനന്തപുരം കളക്ടറേറ്റിലായിരുന്നു ചടങ്ങുകള്‍. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് പൂച്ചെണ്ടുകള്‍ നല്കി പ്രഞ്ജില് പാട്ടീലിനെ സ്വീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ട്രെയ്നി അനു കുമാരിയും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനിയായ പ്രഞ്ജില് 2017ല്‍ 124-ാം റാങ്ക് നേടിയാണ് സിവിൽ സര്‍വീസിലെത്തുന്നത്. ആറാം വയസില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടുവെങ്കിലും തളരാതെ അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഉയരങ്ങള്‍ എത്തിപ്പിടിച്ചിരിക്കുകയാണ് പ്രഞ്ജില് പാട്ടീല്‍. കേരള കേഡറില്‍ സബ്കളക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചശക്തിയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥയായി ഇവര്‍. സര്‍വീസിലെത്തി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ ചുമതല.
2016ല്‍ ആദ്യ ശ്രമത്തില്‍ത്തന്നെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 773-ാം റാങ്ക് നേടിയപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസ് വിഭാഗത്തില്‍ അവസരം ലഭിച്ചു. റെയില്‍വേ പരിശീലനത്തിന് ക്ഷണിച്ചുവെങ്കിലും കാഴ്ചശക്തിയില്ല എന്ന കാരണത്താല്‍ അവസരം നിഷേധിക്കപ്പെടുകയായിരുന്നു. തിരിച്ചടികളില്‍ തളരാതെ പോരാടിയ പ്രഞ്ജില് അടുത്ത തവണ കൈവരിച്ചത് തിളക്കമാര്‍ന്ന നേട്ടം. മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ പ്രഞ്ജില് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. ഭര്‍ത്താവ് കോമള്‍ സിംഗ് പാട്ടീല്‍ വ്യവസായിയാണ്. എല്‍. ബി. പാട്ടീല്‍- ജ്യോതി പാട്ടീല്‍ ദമ്പതികളുടെ മകളാണു പ്രഞ്ജില്.