കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് കോടഞ്ചേരി പുലിക്കയം സ്വദേശി പൊന്നാമറ്റത്തിൽ ഷാജുവിനെയും പിതാവ് പി.ടി. സക്കറിയാസിനെയും അന്വേഷണസംഘം കസ്റ്റഡിയില്‍ മണിക്കൂറുകളോളം ചോദ്യംചെയ്തു.
ഇന്നലെ രാവിലെ എട്ടോടെയാണ് ഇരുവരും വടകര റൂറല്‍ എസ്പി കെ.ജി.സൈമണിന്റെ ഓഫീസില്‍ നേരിട്ടു ഹാജരായത്. തുടര്‍ന്ന് അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. നേരത്തെ ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ജോളിയുടെയും മറ്റു രണ്ടു പ്രതികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ഞായറാഴ്ച അന്വേഷണസംഘം ഷാജുവിന്റെ വീട്ടിലെത്തുകയും ഹാജരാകണമെന്നു നോട്ടീസ് നല്‍കുകയുമായിരുന്നു.
ഷാജുവിന്റെ ഭാര്യ സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും കൊലപാതകവുമായി ബന്ധപ്പെട്ടു ഷാജുവിനെതിരേ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഷാജുവിനു കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു സംശയം. ഇക്കാര്യം വിശദമായി അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ഷാജുവിനെ ചോദ്യം ചെയ്തത്.
സക്കറിയയെയും ചോദ്യം ചെയ്തു
ഷാജുവിന്റെ പിതാവ് സക്കറിയയെയും ഇന്നലെ ചോദ്യം ചെയ്തു. രണ്ടു പേരെയും വെവ്വേറെയാണ് ആദ്യം ചോദ്യം ചെയ്തത്. പിന്നീട് രണ്ടുപേരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായി ആദ്യം ഉത്തരം നല്കിയ ഇരുവരും കൂടുതല്‍ തെളിവുകള്‍ നിരത്തിയതോടെ അന്വേഷണ സംഘത്തോടു സഹകരിച്ചു.
ജോളിയെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ഇതു വഴി ചില നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചു. ഈ വിവരങ്ങള്‍ സഹിതമാണ് ഇന്നലെ ഇരുവരെയും വീണ്ടും ചോദ്യം ചെയ്തത്. ജോളിയെ മോശമാക്കികൊണ്ടുള്ള പ്രതികരണങ്ങളായിരുന്നു ഇരുവരും നടത്തിയത്. ജോളിയുടെ മുന്നില്‍വച്ച് ഇക്കാര്യങ്ങളെല്ലാം അന്വേഷണസംഘം വിശദീകരിച്ചു. ജോളിയെയും പ്രജുകുമാറിനെയും മാത്യുവിനെയും ഇരുവരുടെയും മുന്നിലെത്തിച്ചും അന്വേഷണസംഘം ചോദ്യങ്ങള്‍ ചോദിച്ചു.
ഷിനിയുടെ മൊഴി
ഷാജുവിന്റെ സഹോദരി ഷിനിയിൽനിന്ന് അന്വേഷണസംഘം ഇന്നലെ മൊഴിയെടുത്തു. ആല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ടു താമരശേരി സിഐയാണ് ഷിനിയിൽനിന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. താനാണ് ആൽഫൈന് ഏറ്റവുമൊടുവിൽ ഭക്ഷണം നൽകിക്കൊണ്ടിരുന്നതെന്നും ഇതിനിടെ, ജോളി പ്ലേറ്റിൽ ബ്രഡ്കഷണങ്ങൾ വച്ചതായും സിനി പറഞ്ഞു.
ജോളി അടുക്കളയിൽനിന്നു ബ്രഡ് എടുത്ത കാര്യം ഇവരുടെ അയൽവാസിയായ ഊന്നുകല്ലേൽ ലിസി പോലീസിനോടു പറഞ്ഞിരുന്നു. അടുക്കളയിൽനിന്നെടുത്ത ബ്രഡിനു മുകളിൽ ജോളി സയനൈഡ് പുരട്ടിയതാണെന്നാണ് പോലീസ് നിഗമനം.
ജയശ്രീയെ ചോദ്യം ചെയ്തു
ജോളിക്കു വ്യാജ ഒസ്യത്ത് തയാറാക്കുന്നതില്‍ സഹായം നല്കിയ തഹസില്‍ദാര്‍ ജയശ്രീയെ വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തു.
അന്വേഷണസംഘം കൂടത്തായി പൊന്നാമറ്റം വീടിനു സമീപത്തുള്ള വീടുകളിലും മറ്റും കയറി മൊഴിയെടുത്തിട്ടുണ്ട്. സ്ഥിരമായി പൊന്നാമറ്റത്തെത്തുന്നവരുടെയും മറ്റും വിവരങ്ങളാണു ശേഖരിച്ചത്. ജോളിയുടെ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോണ്‍സനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും.
കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കാന്‍ ഐസിടി വിഭാഗം( സാങ്കേതിക വിഭാഗം) പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മൂന്നു കൊലപാതകങ്ങൾ നടന്ന കൂടത്തായി പൊന്നാമറ്റം വീട്ടിൽ ഇന്നലെ വൈകിട്ട് തെളിവെടുത്തു.
പരിശോധന
പോലീസ് നേരത്തെ ശേഖരിച്ചിരുന്ന തെളിവുകൾ വിശദപരിശോധന നടത്തിയശേഷമാണ് സംഘം കൂടത്തായിയിലേക്കു പോയത്. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും സംഘത്തിലുണ്ട്. ഇവരുടെ പരിശോധനകള്‍ക്കു ശേഷം തയാറാക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാവും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.
ഇന്നലെ രാവിലെ എട്ടോടെയാണ് ഇരുവരും വടകര റൂറല്‍ എസ്പി കെ.ജി.സൈമണിന്റെ ഓഫീസില്‍ നേരിട്ടു ഹാജരായത്. തുടര്‍ന്ന് അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. നേരത്തെ ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ജോളിയുടെയും മറ്റു രണ്ടു പ്രതികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ഞായറാഴ്ച അന്വേഷണസംഘം ഷാജുവിന്റെ വീട്ടിലെത്തുകയും ഹാജരാകണമെന്നു നോട്ടീസ് നല്‍കുകയുമായിരുന്നു.
ഷാജുവിന്റെ ഭാര്യ സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും കൊലപാതകവുമായി ബന്ധപ്പെട്ടു ഷാജുവിനെതിരേ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഷാജുവിനു കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു സംശയം. ഇക്കാര്യം വിശദമായി അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ഷാജുവിനെ ചോദ്യം ചെയ്തത്.
സക്കറിയയെയും ചോദ്യം ചെയ്തു
ഷാജുവിന്റെ പിതാവ് സക്കറിയയെയും ഇന്നലെ ചോദ്യം ചെയ്തു. രണ്ടു പേരെയും വെവ്വേറെയാണ് ആദ്യം ചോദ്യം ചെയ്തത്. പിന്നീട് രണ്ടുപേരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായി ആദ്യം ഉത്തരം നല്കിയ ഇരുവരും കൂടുതല്‍ തെളിവുകള്‍ നിരത്തിയതോടെ അന്വേഷണ സംഘത്തോടു സഹകരിച്ചു.
ജോളിയെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ഇതു വഴി ചില നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചു. ഈ വിവരങ്ങള്‍ സഹിതമാണ് ഇന്നലെ ഇരുവരെയും വീണ്ടും ചോദ്യം ചെയ്തത്. ജോളിയെ മോശമാക്കികൊണ്ടുള്ള പ്രതികരണങ്ങളായിരുന്നു ഇരുവരും നടത്തിയത്. ജോളിയുടെ മുന്നില്‍വച്ച് ഇക്കാര്യങ്ങളെല്ലാം അന്വേഷണസംഘം വിശദീകരിച്ചു. ജോളിയെയും പ്രജുകുമാറിനെയും മാത്യുവിനെയും ഇരുവരുടെയും മുന്നിലെത്തിച്ചും അന്വേഷണസംഘം ചോദ്യങ്ങള്‍ ചോദിച്ചു.
ഷിനിയുടെ മൊഴി
ഷാജുവിന്റെ സഹോദരി ഷിനിയിൽനിന്ന് അന്വേഷണസംഘം ഇന്നലെ മൊഴിയെടുത്തു. ആല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ടു താമരശേരി സിഐയാണ് ഷിനിയിൽനിന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. താനാണ് ആൽഫൈന് ഏറ്റവുമൊടുവിൽ ഭക്ഷണം നൽകിക്കൊണ്ടിരുന്നതെന്നും ഇതിനിടെ, ജോളി പ്ലേറ്റിൽ ബ്രഡ്കഷണങ്ങൾ വച്ചതായും സിനി പറഞ്ഞു.
ജോളി അടുക്കളയിൽനിന്നു ബ്രഡ് എടുത്ത കാര്യം ഇവരുടെ അയൽവാസിയായ ഊന്നുകല്ലേൽ ലിസി പോലീസിനോടു പറഞ്ഞിരുന്നു. അടുക്കളയിൽനിന്നെടുത്ത ബ്രഡിനു മുകളിൽ ജോളി സയനൈഡ് പുരട്ടിയതാണെന്നാണ് പോലീസ് നിഗമനം.
ജയശ്രീയെ ചോദ്യം ചെയ്തു
ജോളിക്കു വ്യാജ ഒസ്യത്ത് തയാറാക്കുന്നതില്‍ സഹായം നല്കിയ തഹസില്‍ദാര്‍ ജയശ്രീയെ വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തു.
അന്വേഷണസംഘം കൂടത്തായി പൊന്നാമറ്റം വീടിനു സമീപത്തുള്ള വീടുകളിലും മറ്റും കയറി മൊഴിയെടുത്തിട്ടുണ്ട്. സ്ഥിരമായി പൊന്നാമറ്റത്തെത്തുന്നവരുടെയും മറ്റും വിവരങ്ങളാണു ശേഖരിച്ചത്. ജോളിയുടെ സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോണ്‍സനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും.
കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കാന്‍ ഐസിടി വിഭാഗം( സാങ്കേതിക വിഭാഗം) പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മൂന്നു കൊലപാതകങ്ങൾ നടന്ന കൂടത്തായി പൊന്നാമറ്റം വീട്ടിൽ ഇന്നലെ വൈകിട്ട് തെളിവെടുത്തു.
പരിശോധന
പോലീസ് നേരത്തെ ശേഖരിച്ചിരുന്ന തെളിവുകൾ വിശദപരിശോധന നടത്തിയശേഷമാണ് സംഘം കൂടത്തായിയിലേക്കു പോയത്. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും സംഘത്തിലുണ്ട്. ഇവരുടെ പരിശോധനകള്‍ക്കു ശേഷം തയാറാക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാവും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.