ചങ്ങനാശേരി: മുന്നോക്ക സമുദായത്തിനു വേണ്ടി നല്ലതു ചെയ്ത ഇടതുപക്ഷത്തെ പ്രകീർത്തിക്കുകയാണ് എൻഎസ്എസ് ചെയ്യേണ്ടതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താൻ വേണ്ടിയുള്ളതും വസ്തുതകൾക്കു നിരക്കാത്തതുമാണെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.
ഈ സർക്കാർ മുന്നോക്ക സമുദായങ്ങൾക്കോ എൻഎസ്എസിനോ വേണ്ടി എന്തു നന്മയാണ് ചെയ്തതെന്നു കോടിയേരി വ്യക്തമാക്കണമെന്നും ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
എൻഎസ്എസ് ഈ ഗവണ്മെന്റിനോടു സഹകരിച്ചിട്ടേയുള്ളു. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് അഭിപ്രായ ഭിന്നത ഉണ്ടായിട്ടുള്ളത്. എന്നാൽ, നായർസമുദായം അടക്കമുള്ള മുന്നോക്ക സമുദായങ്ങൾക്കും അതിൽ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്കും വ്യവസ്ഥാപിതമായി ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാംതന്നെ തടഞ്ഞുവയ്ക്കുകയാണു സർക്കാർ ചെയ്തതെന്ന് അക്കമിട്ടു പറഞ്ഞിട്ടുള്ളതാണ്. അതിനൊന്നും സർക്കാരിനു മറുപടിയില്ല. ദേവസ്വം ബോർഡിലെ 10 ശതമാനം മുന്നോക്കസംവരണം ആയാലും കേന്ദ്രഗവ ണ്മെന്റ് അനുവദിച്ച 10 ശതമാനം സംവരണം ആയാലും നടപ്പാക്കാതിരിക്കാതിരിക്കാനോ കാലതാമസം വരുത്താനോ വേണ്ടിയുള്ള ബോധപൂർവമായ നീക്കമാണ് സർക്കാർഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
ഈ ഉപതെരഞ്ഞെടുപ്പുകളിൽ ശരിദൂരം കണ്ടെത്തണമെന്നു പറയേണ്ടിവന്ന സാഹചര്യം എന്താണെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാട് നാടിന്റെ നന്മയ്ക്കു വേണ്ടിയാണ്. ഇക്കാര്യത്തിൽ പ്രത്യേക അവകാശവാദമോ ആശങ്കയോ എൻഎസ്എസിനില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ഈ സർക്കാർ മുന്നോക്ക സമുദായങ്ങൾക്കോ എൻഎസ്എസിനോ വേണ്ടി എന്തു നന്മയാണ് ചെയ്തതെന്നു കോടിയേരി വ്യക്തമാക്കണമെന്നും ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
എൻഎസ്എസ് ഈ ഗവണ്മെന്റിനോടു സഹകരിച്ചിട്ടേയുള്ളു. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് അഭിപ്രായ ഭിന്നത ഉണ്ടായിട്ടുള്ളത്. എന്നാൽ, നായർസമുദായം അടക്കമുള്ള മുന്നോക്ക സമുദായങ്ങൾക്കും അതിൽ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്കും വ്യവസ്ഥാപിതമായി ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാംതന്നെ തടഞ്ഞുവയ്ക്കുകയാണു സർക്കാർ ചെയ്തതെന്ന് അക്കമിട്ടു പറഞ്ഞിട്ടുള്ളതാണ്. അതിനൊന്നും സർക്കാരിനു മറുപടിയില്ല. ദേവസ്വം ബോർഡിലെ 10 ശതമാനം മുന്നോക്കസംവരണം ആയാലും കേന്ദ്രഗവ ണ്മെന്റ് അനുവദിച്ച 10 ശതമാനം സംവരണം ആയാലും നടപ്പാക്കാതിരിക്കാതിരിക്കാനോ കാലതാമസം വരുത്താനോ വേണ്ടിയുള്ള ബോധപൂർവമായ നീക്കമാണ് സർക്കാർഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
ഈ ഉപതെരഞ്ഞെടുപ്പുകളിൽ ശരിദൂരം കണ്ടെത്തണമെന്നു പറയേണ്ടിവന്ന സാഹചര്യം എന്താണെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാട് നാടിന്റെ നന്മയ്ക്കു വേണ്ടിയാണ്. ഇക്കാര്യത്തിൽ പ്രത്യേക അവകാശവാദമോ ആശങ്കയോ എൻഎസ്എസിനില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.