കൊച്ചി: സുപ്രീംകോടതി വിധിയെത്തുടർന്ന് പൊളിക്കാനൊരുങ്ങുന്ന മരടിലെ എല്ലാ ഫ്ളാറ്റ് ഉടമകൾക്കും 25 ലക്ഷം രൂപ താത്കാലിക നഷ്ടപരിഹാരം ലഭിക്കില്ല. നഷ്ടപരിഹാരം കണക്കാക്കുന്നതിനു സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ വിശദമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ഫ്ളാറ്റുകൾക്കും ഒരേ വില നൽകേണ്ടതില്ലെന്ന തീരുമാനം. ഓരോ ഫ്ളാറ്റ് ഉടമയ്ക്കും ഭൂമിയുടെയും ഫ്ളാറ്റിന്റെയും വില കണക്കാക്കി അതിന് ആനുപാതികമായാണു താത്കാലിക നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുള്ളത്. ഇത്തരത്തിൽ ആദ്യഘട്ടത്തിൽ 14 ഫ്ളാറ്റുകളുടെ നഷ്ടപരിഹാരമാണ് ജസ്റ്റീസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായുള്ള സമിതി കണക്കാക്കിയിട്ടുള്ളത്.
ആദ്യഘട്ടത്തിൽ രണ്ടു കോടി അൻപത്തിയാറ് ലക്ഷത്തി ആറായിരത്തിത്തൊണ്ണൂറ്റാറ് (2,56,06,096) രൂപ ആകെ നഷ്ടപരിഹാരം നൽകും. 14 ഫ്ളാറ്റ് ഉടമകൾക്കാണ് ഇന്നലെ ചേർന്ന സിറ്റിംഗിൽ താത്കാലിക നഷ്ടപരിഹരത്തിന് സമിതി ശിപാർശ നൽകിയിരിക്കുന്നത്.
ഗോൾഡൻ കായലോരം, ആൽഫാ വെഞ്ച്വേഴ്സ് എന്നിവിടങ്ങളിലെ നാല് വീതം ഫ്ളാറ്റ് ഉടമകൾക്കും ജെയ്ൻ അപ്പാർട്ട്മെന്റിലെ ആറ് പേർക്കുമാണ് നഷ്ടപരിഹാരത്തിന് സമിതി ശിപാർശ ചെയ്തിരിക്കുന്നത്. ഈ 14 ൽ തന്നെ മൂന്ന് ഉടമകൾക്കു മാത്രമേ 25 ലക്ഷം രൂപ ലഭിക്കൂ.
ഒരുകോടി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ള ഗോൾഡൻ കായലോരത്തെ ഫ്ളാറ്റ് ഉടമയ്ക്ക് ഭൂമിയുടെ വില, കെട്ടിടത്തിന്റെ വില, സ്റ്റാന്പ് ഡ്യൂട്ടി എന്നിവ കണക്കാക്കി 14,40,000 രൂപയാണ് സമിതി കണക്കാക്കിയിരിക്കുന്നത്. ജെയിൻ അപ്പാർട്ട്മെന്റിലെ രണ്ട് ഫ്ളാറ്റ് ഉടമകൾക്കും ആൽഫാ വെഞ്ച്വേഴ്സിലെ ഒരുടമയ്ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. 13 ലക്ഷം രൂപയാണ് ഇതിൽ ഏറ്റവും കുറവ് കണക്കാക്കിയിരിക്കുന്നത്.
അതിനിടെ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സമിതി ലളിതമാക്കി. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകുന്നതോടൊപ്പം ഇനി സത്യവാങ്മൂലം നൽകേണ്ടതില്ല. 17 നകം ഫ്ളാറ്റുകൾ എത്ര രൂപയ്ക്കാണ് വിൽപ്പന നടത്തിയതെന്നതിന്റെ രേഖകൾ നഗരസഭാ സെക്രട്ടറിക്കു മുന്പിൽ ഉടമകൾ ഹാജരാക്കണം.
ആധാരവും പണം കൊടുത്തതിന്റെ രേഖകളും നഗരസഭയിൽ സമർപ്പിക്കണം.
ഫ്ളാറ്റുകൾ സർക്കാർ ഏറ്റെടുത്തു; സുരക്ഷ ശക്തമാക്കി
കൊച്ചി: സുപ്രീംകോടതി വിധി പ്രകാരം പൊളിക്കാൻ തീരുമാനിച്ച മരടിലെ നാലു ഫ്ളാറ്റുകളും സർക്കാർ ഏറ്റെടുത്തു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഓരോ ഫ്ളാറ്റുകളിലും പ്രത്യേകം പോലീസിനെ നിയോഗിച്ചു സുരക്ഷ ശക്തമാക്കി. ഇതുവരെ ഉടമകളെ കണ്ടെത്താനാകാത്ത ഫ്ളാറ്റുകളിലും ഉടമകൾ എത്താത്ത ഫ്ളാറ്റുകളിലും വീട്ടുപകരണങ്ങളുണ്ട്. പൊളിക്കുന്നതിന് മുമ്പ് ഉടമകളെത്തിയില്ലെങ്കിൽ നഗരസഭ ഇവ നീക്കംചെയ്തു ലേലം ചെയ്യും.
ഫ്ളാറ്റുകൾ കായൽ തീരത്തായതുകൊണ്ടും വിലപിടിപ്പുള്ള ഉപകരണങ്ങൾ പല ഫ്ളാറ്റുകളിലും ഉള്ളതുകൊണ്ടും രാത്രിയിലും പോലീസിന് കാവലിരിക്കേണ്ട അവസ്ഥയാണ്. നിലവിൽ ഫ്ളാറ്റുടമകൾക്ക് ഫ്ളാറ്റുകളിലേക്ക് പ്രവേശിക്കണമെങ്കിൽ കളക്ടർക്ക് അപേക്ഷ നൽകണം. പഴയ ഉമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ച് കളക്ടർ നൽകുന്ന കത്ത് പ്രകാരം നഗരസഭാ സെക്രട്ടറിയുടെ അനുമതി വാങ്ങി പോലീസ് അകമ്പടിയോടെ വേണം തങ്ങളുടെ ഫ്ളാറ്റിൽ പ്രവേശിക്കാൻ.
ആദ്യഘട്ടത്തിൽ രണ്ടു കോടി അൻപത്തിയാറ് ലക്ഷത്തി ആറായിരത്തിത്തൊണ്ണൂറ്റാറ് (2,56,06,096) രൂപ ആകെ നഷ്ടപരിഹാരം നൽകും. 14 ഫ്ളാറ്റ് ഉടമകൾക്കാണ് ഇന്നലെ ചേർന്ന സിറ്റിംഗിൽ താത്കാലിക നഷ്ടപരിഹരത്തിന് സമിതി ശിപാർശ നൽകിയിരിക്കുന്നത്.
ഗോൾഡൻ കായലോരം, ആൽഫാ വെഞ്ച്വേഴ്സ് എന്നിവിടങ്ങളിലെ നാല് വീതം ഫ്ളാറ്റ് ഉടമകൾക്കും ജെയ്ൻ അപ്പാർട്ട്മെന്റിലെ ആറ് പേർക്കുമാണ് നഷ്ടപരിഹാരത്തിന് സമിതി ശിപാർശ ചെയ്തിരിക്കുന്നത്. ഈ 14 ൽ തന്നെ മൂന്ന് ഉടമകൾക്കു മാത്രമേ 25 ലക്ഷം രൂപ ലഭിക്കൂ.
ഒരുകോടി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ള ഗോൾഡൻ കായലോരത്തെ ഫ്ളാറ്റ് ഉടമയ്ക്ക് ഭൂമിയുടെ വില, കെട്ടിടത്തിന്റെ വില, സ്റ്റാന്പ് ഡ്യൂട്ടി എന്നിവ കണക്കാക്കി 14,40,000 രൂപയാണ് സമിതി കണക്കാക്കിയിരിക്കുന്നത്. ജെയിൻ അപ്പാർട്ട്മെന്റിലെ രണ്ട് ഫ്ളാറ്റ് ഉടമകൾക്കും ആൽഫാ വെഞ്ച്വേഴ്സിലെ ഒരുടമയ്ക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. 13 ലക്ഷം രൂപയാണ് ഇതിൽ ഏറ്റവും കുറവ് കണക്കാക്കിയിരിക്കുന്നത്.
അതിനിടെ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സമിതി ലളിതമാക്കി. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകുന്നതോടൊപ്പം ഇനി സത്യവാങ്മൂലം നൽകേണ്ടതില്ല. 17 നകം ഫ്ളാറ്റുകൾ എത്ര രൂപയ്ക്കാണ് വിൽപ്പന നടത്തിയതെന്നതിന്റെ രേഖകൾ നഗരസഭാ സെക്രട്ടറിക്കു മുന്പിൽ ഉടമകൾ ഹാജരാക്കണം.
ആധാരവും പണം കൊടുത്തതിന്റെ രേഖകളും നഗരസഭയിൽ സമർപ്പിക്കണം.
ഫ്ളാറ്റുകൾ സർക്കാർ ഏറ്റെടുത്തു; സുരക്ഷ ശക്തമാക്കി
കൊച്ചി: സുപ്രീംകോടതി വിധി പ്രകാരം പൊളിക്കാൻ തീരുമാനിച്ച മരടിലെ നാലു ഫ്ളാറ്റുകളും സർക്കാർ ഏറ്റെടുത്തു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഓരോ ഫ്ളാറ്റുകളിലും പ്രത്യേകം പോലീസിനെ നിയോഗിച്ചു സുരക്ഷ ശക്തമാക്കി. ഇതുവരെ ഉടമകളെ കണ്ടെത്താനാകാത്ത ഫ്ളാറ്റുകളിലും ഉടമകൾ എത്താത്ത ഫ്ളാറ്റുകളിലും വീട്ടുപകരണങ്ങളുണ്ട്. പൊളിക്കുന്നതിന് മുമ്പ് ഉടമകളെത്തിയില്ലെങ്കിൽ നഗരസഭ ഇവ നീക്കംചെയ്തു ലേലം ചെയ്യും.
ഫ്ളാറ്റുകൾ കായൽ തീരത്തായതുകൊണ്ടും വിലപിടിപ്പുള്ള ഉപകരണങ്ങൾ പല ഫ്ളാറ്റുകളിലും ഉള്ളതുകൊണ്ടും രാത്രിയിലും പോലീസിന് കാവലിരിക്കേണ്ട അവസ്ഥയാണ്. നിലവിൽ ഫ്ളാറ്റുടമകൾക്ക് ഫ്ളാറ്റുകളിലേക്ക് പ്രവേശിക്കണമെങ്കിൽ കളക്ടർക്ക് അപേക്ഷ നൽകണം. പഴയ ഉമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ച് കളക്ടർ നൽകുന്ന കത്ത് പ്രകാരം നഗരസഭാ സെക്രട്ടറിയുടെ അനുമതി വാങ്ങി പോലീസ് അകമ്പടിയോടെ വേണം തങ്ങളുടെ ഫ്ളാറ്റിൽ പ്രവേശിക്കാൻ.