കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ നാലാം പ്രതിയായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകി. സൂരജ് നേരത്തെ നൽകിയ ജാമ്യഹർജി ഹൈക്കോടതി കഴിഞ്ഞ പത്തിന് തള്ളിയിരുന്നു.
അന്വേഷണസംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്തു കഴിഞ്ഞതിനാൽ ഇനി റിമാൻഡിൽ കഴിയേണ്ടതില്ലെന്നാണു ഹർജിയിലെ പ്രധാന വാദം. പാലാരിവട്ടം പാലം ബലപരിശോധനയ്ക്കായി ലോഡ് ടെസ്റ്റ് നടത്താൻ സർക്കാർ നടപടി എടുത്തില്ലെന്നാരോപിച്ച് മൂന്നു ഹർജികൾ ഹൈക്കോടതിയിൽ വന്നിരുന്നു.
പാലം പൊളിക്കുന്നതു തടഞ്ഞ ഡിവിഷൻ ബെഞ്ച് ലോഡ് ടെസ്റ്റ് നടത്താൻ സർക്കാരിനോടു നിർദേശിച്ചിരിക്കുകയാണെന്നും സൂരജ് തന്റെ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി തന്നെ ജാമ്യം നൽകുകയും ചെയ്തിരുന്നു. നിർമാണ കന്പനിയായ ആർഡിഎസ് പ്രോജക്ട്സ് ലിമിറ്റഡിന് മുൻകൂർ പണം നൽകാൻ അനുമതി നൽകിയത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്നും ഏഴു ശതമാനം പലിശ നിശ്ചയിച്ചു നൽകിയത് താനാണെന്നുമുള്ള വാദം സൂരജ് ഈ ഹർജിയിലും ആവർത്തിച്ചിട്ടുണ്ട്.
മേൽപ്പാലം നിർമാണത്തിനു കരാറെടുത്ത കന്പനിക്ക് അനധികൃതമായി നേട്ടമുണ്ടാക്കാൻ പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചന നടത്തിയെന്നാണ് സൂരജിനെതിരേയുള്ള ആക്ഷേപം. കരാർ പ്രകാരം കന്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും സൂരജ് ഇടപെട്ട് ഏഴ് ശതമാനം പലിശയ്ക്ക് 8.25 കോടി രൂപ മുൻകൂറായി നൽകിയെന്നാണു വിജിലൻസ് കണ്ടെത്തിയത്. ഓഗസ്റ്റ് 30 നാണ് സൂരജ് അറസ്റ്റിലായത്. ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കും.
അന്വേഷണസംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്തു കഴിഞ്ഞതിനാൽ ഇനി റിമാൻഡിൽ കഴിയേണ്ടതില്ലെന്നാണു ഹർജിയിലെ പ്രധാന വാദം. പാലാരിവട്ടം പാലം ബലപരിശോധനയ്ക്കായി ലോഡ് ടെസ്റ്റ് നടത്താൻ സർക്കാർ നടപടി എടുത്തില്ലെന്നാരോപിച്ച് മൂന്നു ഹർജികൾ ഹൈക്കോടതിയിൽ വന്നിരുന്നു.
പാലം പൊളിക്കുന്നതു തടഞ്ഞ ഡിവിഷൻ ബെഞ്ച് ലോഡ് ടെസ്റ്റ് നടത്താൻ സർക്കാരിനോടു നിർദേശിച്ചിരിക്കുകയാണെന്നും സൂരജ് തന്റെ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി തന്നെ ജാമ്യം നൽകുകയും ചെയ്തിരുന്നു. നിർമാണ കന്പനിയായ ആർഡിഎസ് പ്രോജക്ട്സ് ലിമിറ്റഡിന് മുൻകൂർ പണം നൽകാൻ അനുമതി നൽകിയത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്നും ഏഴു ശതമാനം പലിശ നിശ്ചയിച്ചു നൽകിയത് താനാണെന്നുമുള്ള വാദം സൂരജ് ഈ ഹർജിയിലും ആവർത്തിച്ചിട്ടുണ്ട്.
മേൽപ്പാലം നിർമാണത്തിനു കരാറെടുത്ത കന്പനിക്ക് അനധികൃതമായി നേട്ടമുണ്ടാക്കാൻ പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചന നടത്തിയെന്നാണ് സൂരജിനെതിരേയുള്ള ആക്ഷേപം. കരാർ പ്രകാരം കന്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും സൂരജ് ഇടപെട്ട് ഏഴ് ശതമാനം പലിശയ്ക്ക് 8.25 കോടി രൂപ മുൻകൂറായി നൽകിയെന്നാണു വിജിലൻസ് കണ്ടെത്തിയത്. ഓഗസ്റ്റ് 30 നാണ് സൂരജ് അറസ്റ്റിലായത്. ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കും.