കോട്ടയം: എരുമേലിയിൽ വിമാനത്താവളത്തിന് അനുയോജ്യമെന്നു കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്സ് ചർച്ചിൽനിന്നു വില കൊടുത്തു വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരേ സിപിഐക്കു വ്യത്യസ്ത നിലപാട്. പാട്ടക്കാലാവധി തീർന്ന തോട്ടമെന്നു സർക്കാർ നിശ്ചയിച്ച രാജമാണിക്യം കമ്മിറ്റി റിപ്പോർട്ട് നൽകിയ എസ്റ്റേറ്റ് വില കൊടുത്തു തിരിച്ചെടുക്കാനുള്ള നീക്കത്തോടു യോജിക്കാനാവില്ലെന്നാണു സിപിഐ പറയുന്നത്. തുക നൽകി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്താൻ പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസണ് കന്പനിയുടേത് ഉൾപ്പെടെ സംസ്ഥാനത്തെ മറ്റ് തോട്ടങ്ങൾക്കും ഇതേനടപടി സ്വീകരിക്കേണ്ടിവരുമെന്നാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരനും പറയുന്നത്.
വിമാനത്താവളം നിർമാണത്തിനു ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമി ഏറ്റെടുക്കാൻ രണ്ടു വർഷം മുന്പ് ധാരണയായിരുന്നു എന്നാണ് സർക്കാർ വാദം. ഉടമസ്ഥാവകാശ തർക്കമുണ്ടെങ്കിൽ 2013ലെ ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയ്ക്കുള്ള തുക സർക്കാർ കോടതിയിൽ കെട്ടിവയ്ക്കാനാണ് തീരുമാനം.
എന്നാൽ, ഉടമസ്ഥാവകാശം സംബന്ധിച്ചു കേസുകൾ നിലവിലില്ലെന്നും അതുകൊണ്ടുതന്നെ കോടതിയിൽ പണം കെട്ടിവച്ചു സ്ഥലം ഏറ്റെടുക്കുന്ന സർക്കാർ നടപടിക്കു നിയമസാധുതയില്ലെന്നുമാണ് ബിലീവേഴ്സ് ചർച്ചിന്റെ നിലപാട്.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ആദ്യപടിയെന്നോണം ഉടമസ്ഥാവകാശം തിരിച്ചു പിടിക്കുന്നതിനു റവന്യു വകുപ്പ് നടപടി ആരംഭിച്ചു. ഇതിനായി കോട്ടയം മുൻസിഫ് കോടതിയിൽ കേസ് നൽകുകയും അന്തിമ വിധി അനുസരിച്ചു തുക കൈമാറുകയും ചെയ്യാനാണ് സർക്കാർ നിർദേശം. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവും ജില്ലാ ഗവണ്മെന്റ് പ്ലീഡർ സജി കൊടുവത്തും ഇതു സംബന്ധിച്ച് ചർച്ച നടത്തിയ സാഹചര്യത്തിനു പിന്നാലെയാണ് സിപിഐ നേതൃത്വം നീക്കത്തെ എതിർക്കുന്നത്.
രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിയമപ്രകാരമല്ലെന്നു മുൻപ് കോടതി കണ്ടെത്തിയിരുന്നു. ഓരോ തോട്ടവും ബന്ധപ്പെട്ട മുൻസിഫ് കോടതികളിൽ കേസ് നടത്തി അനുകൂല വിധി സന്പാദിച്ചശേഷം ഏറ്റെടുക്കാനാണു കോടതി നിർദേശം.
കടന്പകൾ പലതെന്ന് പ്ലീഡർ
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റ് അവകാശം സംബന്ധിച്ചു കേസ് കൊടുക്കാൻ തീരുമാനിച്ചു എന്നതല്ലാതെ നടപടികളേറെയും ബാക്കി നിൽക്കുന്നതായി സർക്കാർ ചുമതലപ്പെടുത്തിയ പ്ലീഡർ അഡ്വ. സജി കൊടുവത്ത്. കേസ് കൊടുക്കാനുള്ള നിർദേശം വരാൻ വേറെയും നടപടി ബാക്കിയുണ്ട്.
ചെറുവള്ളിക്കു സമാനമായി മറ്റ് എസ്റ്റേറ്റുകളുടെ അവകാശം സർക്കാരിനു ലഭിക്കാൻ ഏഴു ജില്ലകളിൽ കൂടി ഇത്തരത്തിൽ കേസ് ഫയൽ ചെയ്യണം. ഓരോ ജില്ലയിലും എങ്ങനെ കേസ് ഫയൽ ചെയ്യണം, നിലപാട് എന്താവണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ കാലാവധി കഴിഞ്ഞുവെന്നു പറയുന്ന തോട്ടങ്ങളുള്ള ജില്ലകളിലെ കളക്ടർമാരുടെയും ഗവ. പ്ലീഡർമാരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും യോഗം തിരുവനന്തപുരത്തു മാസങ്ങൾക്കു മുൻപ് സർക്കാർ തലത്തിൽ വിളിച്ചിരുന്നു. വെള്ളപ്പൊക്കം മൂലം ആ യോഗം നടന്നില്ല. പിന്നീടു പാലാ ഉപതെരഞ്ഞെടുപ്പ് വന്നതിനാൽ വീണ്ടും യോഗം മാറ്റിവച്ചു. ഇപ്പോഴാവട്ടെ അഞ്ച് ഇടങ്ങളിൽ വന്നിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനു ശേഷമേ തിരുവനന്തപുരത്തു യോഗം നടത്തി സർക്കാർ തീരുമാനം പറയൂ. ഹാരിസണ് മാത്രമല്ല വിവിധ കന്പനികളുടേതായി വിവിധ ജില്ലകളിൽ പതിനായിരക്കണക്കിന് ഏക്കർ സ്ഥലമാണ് തർക്കത്തിലുള്ളത്. ഒരുപക്ഷേ, ഇത്തരം കേസുകൾ നടത്താൻ സ്പെഷൽ കോടതികളും തുറക്കേണ്ടിവന്നേക്കാം.
ചുരുക്കത്തിൽ, തോട്ടങ്ങളുമായി ബന്ധപ്പെട്ടു സുപ്രധാനമായ പല നീക്കങ്ങളും തീരുമാനങ്ങളും വരേണ്ടിയിരിക്കുന്നു. വിഷയം പഠിക്കാൻ റവന്യു വകുപ്പ് മറ്റു ജില്ലകളിതു പോലെ കോട്ടയം ജില്ലാ കേന്ദ്രത്തിനും രഹസ്യസ്വഭാവമുള്ള നോട്ടു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കളക്ടറും പ്ലീഡറും സർക്കാരിനു റിപ്പോർട്ട് നൽകുകയെന്നും പ്ലീഡർ സജി കൊടുവത്ത് പറഞ്ഞു.
റെജി ജോസഫ്
വിമാനത്താവളം നിർമാണത്തിനു ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമി ഏറ്റെടുക്കാൻ രണ്ടു വർഷം മുന്പ് ധാരണയായിരുന്നു എന്നാണ് സർക്കാർ വാദം. ഉടമസ്ഥാവകാശ തർക്കമുണ്ടെങ്കിൽ 2013ലെ ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയ്ക്കുള്ള തുക സർക്കാർ കോടതിയിൽ കെട്ടിവയ്ക്കാനാണ് തീരുമാനം.
എന്നാൽ, ഉടമസ്ഥാവകാശം സംബന്ധിച്ചു കേസുകൾ നിലവിലില്ലെന്നും അതുകൊണ്ടുതന്നെ കോടതിയിൽ പണം കെട്ടിവച്ചു സ്ഥലം ഏറ്റെടുക്കുന്ന സർക്കാർ നടപടിക്കു നിയമസാധുതയില്ലെന്നുമാണ് ബിലീവേഴ്സ് ചർച്ചിന്റെ നിലപാട്.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ആദ്യപടിയെന്നോണം ഉടമസ്ഥാവകാശം തിരിച്ചു പിടിക്കുന്നതിനു റവന്യു വകുപ്പ് നടപടി ആരംഭിച്ചു. ഇതിനായി കോട്ടയം മുൻസിഫ് കോടതിയിൽ കേസ് നൽകുകയും അന്തിമ വിധി അനുസരിച്ചു തുക കൈമാറുകയും ചെയ്യാനാണ് സർക്കാർ നിർദേശം. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവും ജില്ലാ ഗവണ്മെന്റ് പ്ലീഡർ സജി കൊടുവത്തും ഇതു സംബന്ധിച്ച് ചർച്ച നടത്തിയ സാഹചര്യത്തിനു പിന്നാലെയാണ് സിപിഐ നേതൃത്വം നീക്കത്തെ എതിർക്കുന്നത്.
രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ ഏറ്റെടുക്കാനുള്ള സർക്കാർ നടപടി നിയമപ്രകാരമല്ലെന്നു മുൻപ് കോടതി കണ്ടെത്തിയിരുന്നു. ഓരോ തോട്ടവും ബന്ധപ്പെട്ട മുൻസിഫ് കോടതികളിൽ കേസ് നടത്തി അനുകൂല വിധി സന്പാദിച്ചശേഷം ഏറ്റെടുക്കാനാണു കോടതി നിർദേശം.
കടന്പകൾ പലതെന്ന് പ്ലീഡർ
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റ് അവകാശം സംബന്ധിച്ചു കേസ് കൊടുക്കാൻ തീരുമാനിച്ചു എന്നതല്ലാതെ നടപടികളേറെയും ബാക്കി നിൽക്കുന്നതായി സർക്കാർ ചുമതലപ്പെടുത്തിയ പ്ലീഡർ അഡ്വ. സജി കൊടുവത്ത്. കേസ് കൊടുക്കാനുള്ള നിർദേശം വരാൻ വേറെയും നടപടി ബാക്കിയുണ്ട്.
ചെറുവള്ളിക്കു സമാനമായി മറ്റ് എസ്റ്റേറ്റുകളുടെ അവകാശം സർക്കാരിനു ലഭിക്കാൻ ഏഴു ജില്ലകളിൽ കൂടി ഇത്തരത്തിൽ കേസ് ഫയൽ ചെയ്യണം. ഓരോ ജില്ലയിലും എങ്ങനെ കേസ് ഫയൽ ചെയ്യണം, നിലപാട് എന്താവണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ കാലാവധി കഴിഞ്ഞുവെന്നു പറയുന്ന തോട്ടങ്ങളുള്ള ജില്ലകളിലെ കളക്ടർമാരുടെയും ഗവ. പ്ലീഡർമാരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും യോഗം തിരുവനന്തപുരത്തു മാസങ്ങൾക്കു മുൻപ് സർക്കാർ തലത്തിൽ വിളിച്ചിരുന്നു. വെള്ളപ്പൊക്കം മൂലം ആ യോഗം നടന്നില്ല. പിന്നീടു പാലാ ഉപതെരഞ്ഞെടുപ്പ് വന്നതിനാൽ വീണ്ടും യോഗം മാറ്റിവച്ചു. ഇപ്പോഴാവട്ടെ അഞ്ച് ഇടങ്ങളിൽ വന്നിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനു ശേഷമേ തിരുവനന്തപുരത്തു യോഗം നടത്തി സർക്കാർ തീരുമാനം പറയൂ. ഹാരിസണ് മാത്രമല്ല വിവിധ കന്പനികളുടേതായി വിവിധ ജില്ലകളിൽ പതിനായിരക്കണക്കിന് ഏക്കർ സ്ഥലമാണ് തർക്കത്തിലുള്ളത്. ഒരുപക്ഷേ, ഇത്തരം കേസുകൾ നടത്താൻ സ്പെഷൽ കോടതികളും തുറക്കേണ്ടിവന്നേക്കാം.
ചുരുക്കത്തിൽ, തോട്ടങ്ങളുമായി ബന്ധപ്പെട്ടു സുപ്രധാനമായ പല നീക്കങ്ങളും തീരുമാനങ്ങളും വരേണ്ടിയിരിക്കുന്നു. വിഷയം പഠിക്കാൻ റവന്യു വകുപ്പ് മറ്റു ജില്ലകളിതു പോലെ കോട്ടയം ജില്ലാ കേന്ദ്രത്തിനും രഹസ്യസ്വഭാവമുള്ള നോട്ടു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കളക്ടറും പ്ലീഡറും സർക്കാരിനു റിപ്പോർട്ട് നൽകുകയെന്നും പ്ലീഡർ സജി കൊടുവത്ത് പറഞ്ഞു.
റെജി ജോസഫ്