തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ടവർക്കു മാർക്ക് നൽകിയത് മുൻഗണനാ യോഗ്യത വിലയിരുത്തിയെന്നു പിഎസ്സി. അടിസ്ഥാന യോഗ്യതയ്ക്കു പുറമെ സാമൂഹ്യ- സാമ്പത്തിക പ്രശ്നങ്ങളിൽ ഗവേഷണ തന്ത്രങ്ങൾ പ്രയോഗിക്കുന്നതിലുളള അനുഭവജ്ഞാനം ഉളളവർക്കാണു മുൻഗണന നൽകിയതെന്നും പിഎസ്സി പത്രക്കുറിപ്പിൽ അറിയിച്ചു.
പരീക്ഷയുടെ മാർക്ക് ഇന്റർവ്യൂ ബോർഡിന്റെ മുന്നിലുണ്ടാവില്ല. ഇന്റർവ്യൂ മാർക്കിന് എഴുത്തുപരീക്ഷയുടെ പ്രകടനവുമായി ഒരു ബന്ധവും ഉണ്ടാകാൻ പാടില്ലെന്നാണു വ്യവസ്ഥ. എഴുത്തു പരീക്ഷയുടെ മാർക്ക് ഇന്റർവ്യൂവിന് മുൻപ് പ്രസിദ്ധീകരിക്കാറുമില്ല. പിഎസ്സി ചെയർമാന്റെ അധ്യക്ഷതയിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ഉയർന്ന അക്കാദമിക് യോഗ്യതയുളള മൂന്ന് പിഎസ്സി അംഗങ്ങളും ദേശീയതലത്തിൽ പ്രശസ്തരായ വിദഗ്ധരും അടങ്ങിയ ബോർഡാണ് അഭിമുഖം നടത്തിയത്. ഇന്റർവ്യൂവിന് 70 ശതമാനം മാർക്ക് മാത്രമേ നൽകാവൂ എന്ന കീഴ്വഴക്കം ഉയർന്ന തസ്തികകൾക്ക് ബാധകമല്ലെന്നും പിഎസ്സി വ്യക്തമാക്കി.
ആസൂത്രണ ബോർഡിൽ പ്ലാനിംഗ് ബോർഡ് ചീഫ് (പ്ലാൻ കോ ഓർഡിനേഷൻ), പ്ലാനിംഗ് ബോർഡ് ചീഫ് (ഡിസെൻട്രലൈസ്ഡ് പ്ലാനിംഗ്), പ്ലാനിംഗ് ബോർഡ് ചീഫ് (ചീഫ് സോഷ്യൽ സർവീസസ്) എന്നീ മൂന്ന് ഉന്നത തസ്തികകളിലേക്ക് 2018 നവംബറിൽ പിഎസ്സി നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ടായിരുന്നു ആക്ഷേപം ഉയർന്നത്. എഴുത്തു പരീക്ഷയിൽ കുറവ് മാർക്ക് ലഭിച്ച മൂന്നുപേരെ അഭിമുഖ പരീക്ഷയിൽ ഉയർന്ന മാർക്ക് നൽകി റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ചതയാണ് ആക്ഷേപം ഉയർന്നത്.
പരീക്ഷയുടെ മാർക്ക് ഇന്റർവ്യൂ ബോർഡിന്റെ മുന്നിലുണ്ടാവില്ല. ഇന്റർവ്യൂ മാർക്കിന് എഴുത്തുപരീക്ഷയുടെ പ്രകടനവുമായി ഒരു ബന്ധവും ഉണ്ടാകാൻ പാടില്ലെന്നാണു വ്യവസ്ഥ. എഴുത്തു പരീക്ഷയുടെ മാർക്ക് ഇന്റർവ്യൂവിന് മുൻപ് പ്രസിദ്ധീകരിക്കാറുമില്ല. പിഎസ്സി ചെയർമാന്റെ അധ്യക്ഷതയിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ഉയർന്ന അക്കാദമിക് യോഗ്യതയുളള മൂന്ന് പിഎസ്സി അംഗങ്ങളും ദേശീയതലത്തിൽ പ്രശസ്തരായ വിദഗ്ധരും അടങ്ങിയ ബോർഡാണ് അഭിമുഖം നടത്തിയത്. ഇന്റർവ്യൂവിന് 70 ശതമാനം മാർക്ക് മാത്രമേ നൽകാവൂ എന്ന കീഴ്വഴക്കം ഉയർന്ന തസ്തികകൾക്ക് ബാധകമല്ലെന്നും പിഎസ്സി വ്യക്തമാക്കി.
ആസൂത്രണ ബോർഡിൽ പ്ലാനിംഗ് ബോർഡ് ചീഫ് (പ്ലാൻ കോ ഓർഡിനേഷൻ), പ്ലാനിംഗ് ബോർഡ് ചീഫ് (ഡിസെൻട്രലൈസ്ഡ് പ്ലാനിംഗ്), പ്ലാനിംഗ് ബോർഡ് ചീഫ് (ചീഫ് സോഷ്യൽ സർവീസസ്) എന്നീ മൂന്ന് ഉന്നത തസ്തികകളിലേക്ക് 2018 നവംബറിൽ പിഎസ്സി നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ടായിരുന്നു ആക്ഷേപം ഉയർന്നത്. എഴുത്തു പരീക്ഷയിൽ കുറവ് മാർക്ക് ലഭിച്ച മൂന്നുപേരെ അഭിമുഖ പരീക്ഷയിൽ ഉയർന്ന മാർക്ക് നൽകി റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ചതയാണ് ആക്ഷേപം ഉയർന്നത്.