കൊച്ചി: സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ മറികടന്നു സംസ്ഥാന ആസൂത്രണ ബോർഡിൽ നടന്ന ചീഫുമാരുടെ നിയമനം തടയണമെന്നു മുൻ ബോർഡ് അംഗം സി.പി ജോണ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്ലാനിംഗ് ബോർഡ് ചീഫുമാരുടെ നിയമനം കരുതലോടെയും ഗൗരവത്തോടെയും ആയിരിക്കണമെന്നതിനാലാണു പിഎസ്സിക്കു വിട്ടത്.
എന്നാൽ കഴിഞ്ഞദിവസം നടന്ന നിയമനത്തിൽ കടുത്ത അനീതിയാണു നടന്നത്. ബോർഡ് ചെയർമാനായ മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇത്തരത്തിൽ അനർഹരെ നിയമിച്ചതെന്ന് വ്യക്തമാക്കണം. പിഎസ്സി എഴുത്തു പരീക്ഷയിൽ 91.75 ശതമാനം മാർക്ക് നേടിയയാൾക്ക് അഭിമുഖത്തിന് 11 മാർക്കാണ് ലഭിച്ചത്. എഴുത്തുപരീക്ഷയ്ക്ക് 60 ശതമാനം മാർക്ക് നേടിയയാൾക്ക് അഭിമുഖത്തിന് 24 മാർക്കും ലഭിച്ചതു മാനദണ്ഡങ്ങൾ മറികടന്നാണ്.
ഉയർന്ന മാർക്ക് നേടിയവരെ മറികടന്നു നടന്ന നിയമനം പിഎസ്സിയുടെ വിശ്വാസ്യതയ്ക്കു മങ്ങലേൽപിക്കുന്നതാണ്. ഇത്തരത്തിൽ നടന്ന നിയമനങ്ങൾ തടയണം. അഭിമുഖത്തിൽ കൂടുതൽ മാർക്ക് നേടിയ വ്യക്തി സിപിഎമ്മിന്റെ അനുഭാവ സംഘടനയിലെ അംഗമാണ്. പിഎസ്സിയെ വിശ്വസിച്ച ചെറുപ്പക്കാർ വഞ്ചിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും സി.പി. ജോണ് പറഞ്ഞു.
എന്നാൽ കഴിഞ്ഞദിവസം നടന്ന നിയമനത്തിൽ കടുത്ത അനീതിയാണു നടന്നത്. ബോർഡ് ചെയർമാനായ മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇത്തരത്തിൽ അനർഹരെ നിയമിച്ചതെന്ന് വ്യക്തമാക്കണം. പിഎസ്സി എഴുത്തു പരീക്ഷയിൽ 91.75 ശതമാനം മാർക്ക് നേടിയയാൾക്ക് അഭിമുഖത്തിന് 11 മാർക്കാണ് ലഭിച്ചത്. എഴുത്തുപരീക്ഷയ്ക്ക് 60 ശതമാനം മാർക്ക് നേടിയയാൾക്ക് അഭിമുഖത്തിന് 24 മാർക്കും ലഭിച്ചതു മാനദണ്ഡങ്ങൾ മറികടന്നാണ്.
ഉയർന്ന മാർക്ക് നേടിയവരെ മറികടന്നു നടന്ന നിയമനം പിഎസ്സിയുടെ വിശ്വാസ്യതയ്ക്കു മങ്ങലേൽപിക്കുന്നതാണ്. ഇത്തരത്തിൽ നടന്ന നിയമനങ്ങൾ തടയണം. അഭിമുഖത്തിൽ കൂടുതൽ മാർക്ക് നേടിയ വ്യക്തി സിപിഎമ്മിന്റെ അനുഭാവ സംഘടനയിലെ അംഗമാണ്. പിഎസ്സിയെ വിശ്വസിച്ച ചെറുപ്പക്കാർ വഞ്ചിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും സി.പി. ജോണ് പറഞ്ഞു.