തിരുവനന്തപുരം: പത്തു വർഷം മുൻപു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിയുടെ മൃതദേഹം കുഴിമാടത്തിൽനിന്നു വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. പാങ്ങോട് ഭരതന്നൂർ രാമരശേരി വിജയവിലാസത്തിൽ വിജയകുമാർ- ഷീജ ദന്പതികളുടെ മകൻ ആദർശ് വിജയന്റെ (14) മൃതദേഹമാണ് ഇന്നലെ വീണ്ടും പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ആദർശിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കിയത്.
നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ,ഫോറൻസിക് സർജൻ ഡോ.ശശികല, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.ഹരികൃഷ്ണൻ, ആറ്റിങ്ങൽ ഡിവൈഎസ്പി കെ. വിദ്യാധരൻ, പാങ്ങോട് സിഐ. സുനീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. രാവിലെ പതിനൊന്നിന് ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ ഉച്ചയ്ക്ക് രണ്ടര വരെ നീണ്ടു. മൃതദേഹത്തിൽ നിന്നും ആന്തര അവയവങ്ങളുടെ സാംപിളുകൾ ഫോറൻസിക് സംഘം ശേഖരിച്ച ശേഷം മൃതദേഹം കുഴിമാടത്തിൽ സംസ്കരിച്ചു. കുട്ടിയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നുവെന്ന വിവരം അറിഞ്ഞ് വൻജനാവലി സ്ഥലത്ത് എത്തിയിരുന്നു.
2009 ഏപ്രിൽ അഞ്ചിന് വൈകുന്നേരം അയൽ വീട്ടിൽ പാൽ വാങ്ങാൻ പോയ കുട്ടി നേരം വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം വയലിന് സമീപത്തെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. പാങ്ങോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി കടയ്ക്കൽ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിരുന്നു. കുട്ടിയുടെ മരണം മുങ്ങിമരണമാണെന്ന നിഗമനത്തിൽ പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് ക്ഷതമേറ്റതാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്ന് ഒരു വർഷം പിന്നിട്ടപ്പോൾ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈ അടുത്തകാലത്ത് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്.
കുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടില്ലെന്നും സുഷുമ്നാ നാഡിക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് അന്വേഷണ സംഘം മനസിലാക്കി. കൂടാതെ കുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളം വൃത്തിയാക്കിയപ്പോൾ ഒരു മണ്വെട്ടി കൈ കണ്ടെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നിരവധി പേരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. പലരും ഇപ്പോഴും നിരീക്ഷണത്തിലുമാണ്. റീ പോസ്റ്റ്മോർട്ടത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ,ഫോറൻസിക് സർജൻ ഡോ.ശശികല, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.ഹരികൃഷ്ണൻ, ആറ്റിങ്ങൽ ഡിവൈഎസ്പി കെ. വിദ്യാധരൻ, പാങ്ങോട് സിഐ. സുനീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. രാവിലെ പതിനൊന്നിന് ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ ഉച്ചയ്ക്ക് രണ്ടര വരെ നീണ്ടു. മൃതദേഹത്തിൽ നിന്നും ആന്തര അവയവങ്ങളുടെ സാംപിളുകൾ ഫോറൻസിക് സംഘം ശേഖരിച്ച ശേഷം മൃതദേഹം കുഴിമാടത്തിൽ സംസ്കരിച്ചു. കുട്ടിയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നുവെന്ന വിവരം അറിഞ്ഞ് വൻജനാവലി സ്ഥലത്ത് എത്തിയിരുന്നു.
2009 ഏപ്രിൽ അഞ്ചിന് വൈകുന്നേരം അയൽ വീട്ടിൽ പാൽ വാങ്ങാൻ പോയ കുട്ടി നേരം വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം വയലിന് സമീപത്തെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. പാങ്ങോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി കടയ്ക്കൽ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിരുന്നു. കുട്ടിയുടെ മരണം മുങ്ങിമരണമാണെന്ന നിഗമനത്തിൽ പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് ക്ഷതമേറ്റതാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്ന് ഒരു വർഷം പിന്നിട്ടപ്പോൾ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈ അടുത്തകാലത്ത് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്.
കുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടില്ലെന്നും സുഷുമ്നാ നാഡിക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് അന്വേഷണ സംഘം മനസിലാക്കി. കൂടാതെ കുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളം വൃത്തിയാക്കിയപ്പോൾ ഒരു മണ്വെട്ടി കൈ കണ്ടെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നിരവധി പേരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. പലരും ഇപ്പോഴും നിരീക്ഷണത്തിലുമാണ്. റീ പോസ്റ്റ്മോർട്ടത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.