കടുത്തുരുത്തി: മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു മുകളിലേക്കു പൊട്ടിവീണ വൈദ്യുതകന്പിയിൽനിന്നു ഷോക്കേറ്റു വീട്ടമ്മയായ യുവതി മരിച്ചു. ആപ്പാഞ്ചിറ പൂഴിക്കോൽ ഉള്ളാടംകുന്നേൽ പ്രശാന്തിന്റെ ഭാര്യ രശ്മി(35) ആണു മരിച്ചത്. ഒപ്പം, വാഹനത്തിലുണ്ടായിരുന്ന പ്രശാന്തിനും ഇളയ മകൾ അഭിമന്യ(16)ക്കും അപകടത്തിൽ പൊള്ളലേറ്റു. ഇരുവരേയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.45നു കീഴൂർ- ആപ്പാഞ്ചിറ റോഡിൽ കളരിക്കൽതാഴെ ട്രാൻസ്ഫോർമറിനു സമീപമാണ് അപകടം. തലയോലപ്പറന്പിൽ പോയി മകൾ അഭിമന്യയ്ക്കു ചെരുപ്പ് വാങ്ങി തിരികെ പൂഴിക്കോലിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു മൂവരും.
പൊട്ടിവീണ വൈദ്യുതകന്പി മൂവരുടെയും ദേഹത്തു ചുറ്റുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട സ്കൂട്ടർ സമീപത്തെ എട്ടടിയോളം താഴ്ചയുള്ള പാടത്തേക്കു മറിഞ്ഞു.
പ്രശാന്തും മകൾ അഭിമന്യയും പാടത്തു പച്ചക്കറി കൃഷിക്കായി ഒരുക്കിയിരുന്ന മണ്കൂനയിലേക്കും രശ്മി പാടത്തെ വെള്ളക്കെട്ടിലേക്കുമാണു വീണത്. രശ്മിയുടെ കൈയിൽ ചുറ്റിയ നിലയിലായിരുന്നു വൈദ്യുതകന്പി. നിലത്തുവീണ മൂവരുടെയും നിലവിളികേട്ട്, ഇതുവഴി യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷാ ഡ്രൈവറായ കാരിക്കോട് ഒറക്കനാംകുഴിയിൽ രതീഷും അപകടസ്ഥലത്തിനടുത്തുള്ള രോഹിണിയിൽ വിനോദും ഇവരെ രക്ഷിക്കാൻ പാടത്തേക്കിറങ്ങിയെങ്കിലും ഇരുവർക്കും ഷോക്കേറ്റു.
ഉടൻതന്നെ ഇവർ സമീപത്തെ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഉൗരി മാറ്റിയതോടെയാണു മൂവരെയും കരയ്ക്കു കയറ്റാനായത്. പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രശ്മി അല്പസമയത്തിനകം മരിച്ചു. മൂവരുടെയും ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ട്.
രശ്മിക്ക് അർധസർക്കാർ സ്ഥാപനമായ മൂവാറ്റുപുഴയിലെ ഡെന്റ് കെയറിൽ മൂന്നു മാസം മുന്പാണ് കോ-ർഡിനേറ്ററായി ജോലി ലഭിച്ചത്. രശ്മിയുടെ മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോർച്ചറിയിൽ. അഭിരാമി മൂത്ത മകളാണ്. രശ്മിയുടെ സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.45നു കീഴൂർ- ആപ്പാഞ്ചിറ റോഡിൽ കളരിക്കൽതാഴെ ട്രാൻസ്ഫോർമറിനു സമീപമാണ് അപകടം. തലയോലപ്പറന്പിൽ പോയി മകൾ അഭിമന്യയ്ക്കു ചെരുപ്പ് വാങ്ങി തിരികെ പൂഴിക്കോലിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു മൂവരും.
പൊട്ടിവീണ വൈദ്യുതകന്പി മൂവരുടെയും ദേഹത്തു ചുറ്റുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട സ്കൂട്ടർ സമീപത്തെ എട്ടടിയോളം താഴ്ചയുള്ള പാടത്തേക്കു മറിഞ്ഞു.
പ്രശാന്തും മകൾ അഭിമന്യയും പാടത്തു പച്ചക്കറി കൃഷിക്കായി ഒരുക്കിയിരുന്ന മണ്കൂനയിലേക്കും രശ്മി പാടത്തെ വെള്ളക്കെട്ടിലേക്കുമാണു വീണത്. രശ്മിയുടെ കൈയിൽ ചുറ്റിയ നിലയിലായിരുന്നു വൈദ്യുതകന്പി. നിലത്തുവീണ മൂവരുടെയും നിലവിളികേട്ട്, ഇതുവഴി യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷാ ഡ്രൈവറായ കാരിക്കോട് ഒറക്കനാംകുഴിയിൽ രതീഷും അപകടസ്ഥലത്തിനടുത്തുള്ള രോഹിണിയിൽ വിനോദും ഇവരെ രക്ഷിക്കാൻ പാടത്തേക്കിറങ്ങിയെങ്കിലും ഇരുവർക്കും ഷോക്കേറ്റു.
ഉടൻതന്നെ ഇവർ സമീപത്തെ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഉൗരി മാറ്റിയതോടെയാണു മൂവരെയും കരയ്ക്കു കയറ്റാനായത്. പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രശ്മി അല്പസമയത്തിനകം മരിച്ചു. മൂവരുടെയും ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ട്.
രശ്മിക്ക് അർധസർക്കാർ സ്ഥാപനമായ മൂവാറ്റുപുഴയിലെ ഡെന്റ് കെയറിൽ മൂന്നു മാസം മുന്പാണ് കോ-ർഡിനേറ്ററായി ജോലി ലഭിച്ചത്. രശ്മിയുടെ മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോർച്ചറിയിൽ. അഭിരാമി മൂത്ത മകളാണ്. രശ്മിയുടെ സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ.