കുഴിക്കാട്ടുശേരി: 1924 ജൂണ്‍ ഒന്‍പത്. അന്നൊരു ബുധനാഴ്ചയായിരുന്നു. മദർ മറിയം ത്രേസ്യയുടെ മരണവാർത്തയറിഞ്ഞു സമീപ ഗ്രാമങ്ങളിൽനിന്നെല്ലാം നൂറുകണക്കിനു പേർ കുഴിക്കാട്ടുശേരിയിലെത്തി. ആ പുണ്യശരീരത്തിൽ എന്തെങ്കിലും തൊടുവിച്ച് തിരുശേഷിപ്പായി സൂക്ഷിക്കാൻ പലരും കൊണ്ടുപോയി. ഉച്ചകഴിഞ്ഞു തൃശൂർ രൂപത വികാരി ജനറാൾ ഡോ. മാത്യു എടക്കളത്തൂരിന്റെ മുഖ്യകാർമികത്വത്തിലും 11 വൈദികരുടെ സഹകാർമികത്വത്തിലും സംസ്കാര ശുശ്രൂഷ നടന്നു. പുത്തൻചിറ പള്ളി വികാരി കയ്യാലകം ജോസഫച്ചൻ ചരമപ്രസംഗം നടത്തി. മുല്ലപ്പൂക്കളോടു പ്രത്യേക താത്പര്യമുണ്ടായിരുന്ന ഈ ആശ്രമകന്യകയുടെ വിടവാങ്ങലിനു ശവമഞ്ചം കമനീയമായി അലങ്കരിക്കത്തക്കവിധം അഭൂതപൂർവമായി മുല്ലച്ചെടികൾ പൂവണിഞ്ഞു.
ഒരു നൂറ്റാണ്ടിനടുത്തിപ്പുറം ഇന്നലെ രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കുതന്നെ) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പ അവളെ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തി. നിരവധി കർദിനാൾമാരും നൂറു കണക്കിനു ബിഷപ്പുമാരും ആയിരക്കണക്കിനു വൈദികരും സന്യസ്തരും അല്മായരും സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. വിടവാങ്ങലിന് ആശ്രമാങ്കണത്തിലെ മുല്ലപ്പൂക്കൾ പരത്തിയ നറുമണം പോലെ വിശുദ്ധിയുടെ നറുമണം എങ്ങും പരന്നൊഴുകി.
കുഴിക്കാട്ടുശേരി കബറിട ദേവാലയാങ്കണത്തിലും സ്ഥിതി ഭിന്നമായിരുന്നില്ല. ആയിരങ്ങളാണ് അനുഗ്രഹം തേടി ഒഴുകിയെത്തിയത്. ദിവ്യബലിക്കും മറ്റു തിരുക്കർമങ്ങൾക്കും നേതൃത്വം കൊടുത്തതാകട്ടെ അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് മാർ ജോർജ് പാനികുളവും ഹൊസൂർ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിലും ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. ലാസർ കുറ്റിക്കാടനും. 32 വൈദികർ സഹകാർമികരായി. മാർ ജോർജ് പാനികുളം ദിവ്യബലിമധ്യേ സന്ദേശം നൽകി.
ദിവ്യബലിയുടെ സമാപനത്തിൽ ഹോളിഫാമിലി കോണ്ഗ്രിഗേഷൻ പാവനാത്മ പ്രൊവിൻസിന്റെ വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ എൽസി കോക്കാട്ട് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ സ്തോത്രഗീതത്തിനും കബറിടത്തിനരികലെ നൊവേനയ്ക്കും കാർമികത്വം വഹിച്ചു. തുടർന്നു വിശുദ്ധപദവിയുടെ പ്രതീകമായ കിരീടം ഇരിങ്ങാലക്കുട രൂപതയുടെ മുൻ വികാരി ജനറാളും തീർഥാടനകേന്ദ്രം പ്രമോട്ടറുമായ ഫാ. ജോസ് കാവുങ്കൽ വിശുദ്ധയുടെ തിരുസ്വരൂപത്തിൽ ചാർത്തി. തുടർന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ടു ഭക്തിനിർഭരമായ പ്രദക്ഷിണം ദേവാലയം ചുറ്റി സമാപിച്ചു. അപ്പോഴും നൂറുകണക്കിനാളുകൾ കബറിടത്തിനു സമീപം മുട്ടുകുത്തി പ്രാർഥിക്കുന്നുണ്ടായിരുന്നു. രൂപത വികാരി ജനറാൾ മോണ്‍. ജോസ് മഞ്ഞളി, ചാൻസലർ റവ.ഡോ. നെവിൻ ആട്ടോക്കാരൻ എന്നിവർ നേതൃത്വം നൽകി.
ഉൗട്ടുനേർച്ചയ്ക്കുശേഷം റോമിൽ നടന്ന തിരുക്കർമങ്ങളുടെ തത്സമയ സംപ്രേഷണം സെന്റിനറി ഹാളിലൊരുക്കിയ എൽഇഡി വാളിൽ പ്രദർശിപ്പിച്ചു.
സെബി മാളിയേക്കൽ
ഒരു നൂറ്റാണ്ടിനടുത്തിപ്പുറം ഇന്നലെ രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കുതന്നെ) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പ അവളെ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തി. നിരവധി കർദിനാൾമാരും നൂറു കണക്കിനു ബിഷപ്പുമാരും ആയിരക്കണക്കിനു വൈദികരും സന്യസ്തരും അല്മായരും സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. വിടവാങ്ങലിന് ആശ്രമാങ്കണത്തിലെ മുല്ലപ്പൂക്കൾ പരത്തിയ നറുമണം പോലെ വിശുദ്ധിയുടെ നറുമണം എങ്ങും പരന്നൊഴുകി.
കുഴിക്കാട്ടുശേരി കബറിട ദേവാലയാങ്കണത്തിലും സ്ഥിതി ഭിന്നമായിരുന്നില്ല. ആയിരങ്ങളാണ് അനുഗ്രഹം തേടി ഒഴുകിയെത്തിയത്. ദിവ്യബലിക്കും മറ്റു തിരുക്കർമങ്ങൾക്കും നേതൃത്വം കൊടുത്തതാകട്ടെ അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് മാർ ജോർജ് പാനികുളവും ഹൊസൂർ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിലും ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. ലാസർ കുറ്റിക്കാടനും. 32 വൈദികർ സഹകാർമികരായി. മാർ ജോർജ് പാനികുളം ദിവ്യബലിമധ്യേ സന്ദേശം നൽകി.
ദിവ്യബലിയുടെ സമാപനത്തിൽ ഹോളിഫാമിലി കോണ്ഗ്രിഗേഷൻ പാവനാത്മ പ്രൊവിൻസിന്റെ വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ എൽസി കോക്കാട്ട് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ സ്തോത്രഗീതത്തിനും കബറിടത്തിനരികലെ നൊവേനയ്ക്കും കാർമികത്വം വഹിച്ചു. തുടർന്നു വിശുദ്ധപദവിയുടെ പ്രതീകമായ കിരീടം ഇരിങ്ങാലക്കുട രൂപതയുടെ മുൻ വികാരി ജനറാളും തീർഥാടനകേന്ദ്രം പ്രമോട്ടറുമായ ഫാ. ജോസ് കാവുങ്കൽ വിശുദ്ധയുടെ തിരുസ്വരൂപത്തിൽ ചാർത്തി. തുടർന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ടു ഭക്തിനിർഭരമായ പ്രദക്ഷിണം ദേവാലയം ചുറ്റി സമാപിച്ചു. അപ്പോഴും നൂറുകണക്കിനാളുകൾ കബറിടത്തിനു സമീപം മുട്ടുകുത്തി പ്രാർഥിക്കുന്നുണ്ടായിരുന്നു. രൂപത വികാരി ജനറാൾ മോണ്‍. ജോസ് മഞ്ഞളി, ചാൻസലർ റവ.ഡോ. നെവിൻ ആട്ടോക്കാരൻ എന്നിവർ നേതൃത്വം നൽകി.
ഉൗട്ടുനേർച്ചയ്ക്കുശേഷം റോമിൽ നടന്ന തിരുക്കർമങ്ങളുടെ തത്സമയ സംപ്രേഷണം സെന്റിനറി ഹാളിലൊരുക്കിയ എൽഇഡി വാളിൽ പ്രദർശിപ്പിച്ചു.
സെബി മാളിയേക്കൽ