മരട്: സുപ്രീംകോടതി ഉത്തരവുപ്രകാരം ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ പ്രദേശവാസികൾക്കുള്ള ആശങ്ക പരിഹരിക്കാൻ പ്രത്യേകയോഗം ചേർന്നു. മരടിലെ രണ്ടിടങ്ങളിലാണ് ഇന്നലെ ഉച്ചകഴിഞ്ഞു യോഗങ്ങൾ വിളിച്ചു ചേർത്തത്.
കുണ്ടന്നൂർ ജംഗ്ഷനു സമീപത്തുള്ള ഹോളി ഫെയ്ത്ത് ഫ്ളാറ്റുകളുടെ പരിസരത്തുള്ളവർ പങ്കെടുത്ത ആദ്യ യോഗം ഉച്ചകഴിഞ്ഞു മൂന്നിനു പെട്രോ ഹൗസിലും രണ്ടാമത്തെ യോഗം വൈകിട്ട് 5.30ന് കണ്ണാടിക്കാട് ‘ഗോൾഡൻ കായലോര’ ത്തിനു സമീപത്തും നടന്നു.
പ്രദേശവാസികളുടെ സുരക്ഷിതത്വത്തിനു മുന്തിയ പരിഗണന നൽകി മാത്രമേ പൊളിക്കൂയെന്നു യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ച ആശങ്കകൾക്കു മറുപടിയായി മരട് നഗരസഭാ സ്പെഷൽ സെക്രട്ടറി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. സമീപത്തെ കെട്ടിടങ്ങൾ പൂർണമായും സംരക്ഷിക്കും. പൊളിക്കുന്ന ഘട്ടത്തിൽ നാശനഷ്ടം ഉണ്ടാവുകയാണെങ്കിൽ അതു പരിഹരിക്കാൻ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കും. കായൽ, അന്തരീക്ഷ മലിനീകരണം തുടങ്ങി എല്ലാ ആശങ്കകൾക്കും വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്തും. പന്ത്രണ്ടംഗ ടെക്നിക്കൽ കമ്മിറ്റി വിശദമായ റിപ്പോർട്ട് തയാറാക്കും.
സംശയ ദുരീകരണം ആവശ്യമുള്ളവർക്ക് ഇനിയും അതിനുള്ള അവസരം ഒരുക്കുമെന്നും സബ് കളക്ടർ പറഞ്ഞു. എം. സ്വരാജ് എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നദീറ, ഭരണ - പ്രതിപക്ഷ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ, വിവിധ സാമൂഹിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും പ്രദേശവാസികളായ നിരവധി പേരും യോഗങ്ങളിൽ പങ്കെടുത്തു.
പരിസരവാസികൾ ഉയർത്തിയ എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയും പരിഹാരം ഉറപ്പുവരുത്തിയുമാണു യോഗനടപടി അവസാനിപ്പിച്ചത്.
കുണ്ടന്നൂർ ജംഗ്ഷനു സമീപത്തുള്ള ഹോളി ഫെയ്ത്ത് ഫ്ളാറ്റുകളുടെ പരിസരത്തുള്ളവർ പങ്കെടുത്ത ആദ്യ യോഗം ഉച്ചകഴിഞ്ഞു മൂന്നിനു പെട്രോ ഹൗസിലും രണ്ടാമത്തെ യോഗം വൈകിട്ട് 5.30ന് കണ്ണാടിക്കാട് ‘ഗോൾഡൻ കായലോര’ ത്തിനു സമീപത്തും നടന്നു.
പ്രദേശവാസികളുടെ സുരക്ഷിതത്വത്തിനു മുന്തിയ പരിഗണന നൽകി മാത്രമേ പൊളിക്കൂയെന്നു യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ച ആശങ്കകൾക്കു മറുപടിയായി മരട് നഗരസഭാ സ്പെഷൽ സെക്രട്ടറി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. സമീപത്തെ കെട്ടിടങ്ങൾ പൂർണമായും സംരക്ഷിക്കും. പൊളിക്കുന്ന ഘട്ടത്തിൽ നാശനഷ്ടം ഉണ്ടാവുകയാണെങ്കിൽ അതു പരിഹരിക്കാൻ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കും. കായൽ, അന്തരീക്ഷ മലിനീകരണം തുടങ്ങി എല്ലാ ആശങ്കകൾക്കും വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്തും. പന്ത്രണ്ടംഗ ടെക്നിക്കൽ കമ്മിറ്റി വിശദമായ റിപ്പോർട്ട് തയാറാക്കും.
സംശയ ദുരീകരണം ആവശ്യമുള്ളവർക്ക് ഇനിയും അതിനുള്ള അവസരം ഒരുക്കുമെന്നും സബ് കളക്ടർ പറഞ്ഞു. എം. സ്വരാജ് എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നദീറ, ഭരണ - പ്രതിപക്ഷ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ, വിവിധ സാമൂഹിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും പ്രദേശവാസികളായ നിരവധി പേരും യോഗങ്ങളിൽ പങ്കെടുത്തു.
പരിസരവാസികൾ ഉയർത്തിയ എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയും പരിഹാരം ഉറപ്പുവരുത്തിയുമാണു യോഗനടപടി അവസാനിപ്പിച്ചത്.