കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പര കേസിൽ മുഖ്യപ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, പിതാവ് പി.ടി. സക്കറിയാസ് എന്നിവരോട് ഇന്ന് എസ്പി ഓഫീസിലെത്താൻ നിർദേശം. ഇന്നലെയാണ് അന്വേഷണസംഘം കോടഞ്ചേരി പുലിക്കയത്തെ വീട്ടിലെത്തി നിർദേശം നൽകിയത്. ഇരുവർക്കുമെതിരേ ചില വിവരങ്ങൾ ജോളി നൽകിയിട്ടുണ്ട്. കൊലപാതകം ഷാജുവിന് അറിയാമെന്നും പിതാവ് സക്കറിയാസ് പലകാര്യങ്ങളിലും തന്നെ പിന്തുണച്ചിരുന്നുവെന്നുമാണ് ജോളിയുടെ മൊഴി.