കൊച്ചി: കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കാഷ്മീരികളെ തടവിലാക്കുകയും ചെയ്ത ഭരണകൂടനടപടിയിൽ പരിഹാരം കാണുന്നതിൽ രാഷ്ട്രീയം പരാജയപ്പെട്ടെന്ന് ഐഎഎസ് പദവി ഉപേക്ഷിച്ച കണ്ണൻ ഗോപിനാഥൻ പറഞ്ഞു. ഭരണഘടനയുടെ 370 ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കിയതിലൂടെ കാഷ്മീരികളെ ഇന്ത്യയിൽനിന്ന് അകറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി എറണാകുളം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ‘ഇന്ത്യൻ ജനാധിപത്യം കടന്നു പോകുന്ന കാലം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണകൂടവും ജുഡീഷറിയും രാഷ്ട്രീയ നേതൃത്വവും കാഷ്മീരികളുടെ അവകാശം സംരക്ഷിക്കാൻ മുന്നോട്ടു വരാത്തതുകൊണ്ടാണു താൻ ഐഎഎസ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. രാജ്യം തകരുന്പോൾ എന്തുകൊണ്ടാണ് പൗരൻമാർ നിശബ്ദത പാലിക്കുന്നത്? ശ്രീരാമന്റെ കാലത്തു പോലും പ്രജകൾക്കു ചോദ്യം ചോദിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ഷാജർ ഖാൻ, ജസ്റ്റീസ് പി.കെ. ഷംസുദീൻ, ടി.കെ. സുധീർകുമാർ, പ്രഫ. ഫ്രാൻസിസ് കളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.
ഭരണകൂടവും ജുഡീഷറിയും രാഷ്ട്രീയ നേതൃത്വവും കാഷ്മീരികളുടെ അവകാശം സംരക്ഷിക്കാൻ മുന്നോട്ടു വരാത്തതുകൊണ്ടാണു താൻ ഐഎഎസ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. രാജ്യം തകരുന്പോൾ എന്തുകൊണ്ടാണ് പൗരൻമാർ നിശബ്ദത പാലിക്കുന്നത്? ശ്രീരാമന്റെ കാലത്തു പോലും പ്രജകൾക്കു ചോദ്യം ചോദിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ഷാജർ ഖാൻ, ജസ്റ്റീസ് പി.കെ. ഷംസുദീൻ, ടി.കെ. സുധീർകുമാർ, പ്രഫ. ഫ്രാൻസിസ് കളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.