കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായിബന്ധപ്പെട്ട് കല്ലറ തുറന്ന് പരിശോധിക്കാതിരിക്കാന്‍ മുഖ്യപ്രതി ജോളി ശ്രമിച്ചതായും ഇതിനായി കരുക്കള്‍ നീക്കിയതായും മൊഴി. കല്ലറ പൊളിച്ചാൽ ആത്മാക്കള്‍ക്ക് മുക്തി ലഭിക്കില്ലെന്ന് പ്രചാരണം നടത്തിയിരുന്നതായും വൈദികരോടുള്പ്പെടെ ഈ രീതിയില്‍ സംസാരിച്ചിരുന്നതായും ഇവര്‍ ചോദ്യംചെയ്യലിൽ പറഞ്ഞു.
കല്ലറ തുറക്കുന്നത് കുടുംബത്തിനു മാനഹാനിയുണ്ടാക്കുമെന്നും ഇതുണ്ടാകരുതെന്ന് ഇവർ പള്ളികമ്മിറ്റി ഭാരവാഹികളോടും ട്രസ്റ്റികളോടും പറഞ്ഞിരുന്നതായും ചോദ്യം ചെയ്യലിൽ വ്യക്തമായി. കല്ലറ തുറന്നു പരിശോധിക്കാനുള്ള പോലീസ് നീക്കം അറിഞ്ഞതിനെത്തുടർന്നായായിരുന്നു ഇത്.
കല്ലറ തുറക്കുന്നത് കുടുംബത്തിനു മാനഹാനിയുണ്ടാക്കുമെന്നും ഇതുണ്ടാകരുതെന്ന് ഇവർ പള്ളികമ്മിറ്റി ഭാരവാഹികളോടും ട്രസ്റ്റികളോടും പറഞ്ഞിരുന്നതായും ചോദ്യം ചെയ്യലിൽ വ്യക്തമായി. കല്ലറ തുറന്നു പരിശോധിക്കാനുള്ള പോലീസ് നീക്കം അറിഞ്ഞതിനെത്തുടർന്നായായിരുന്നു ഇത്.