തിരുവനന്തപുരം: കൂടത്തായി മോഡൽ പോസ്റ്റ്മോർട്ടം തിരുവനന്തപുരത്തും. പത്തു വർഷം മുൻപ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ മരണം കൊലപാതകമാണെന്ന പരാതിയിലാണു സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
ഭരതന്നൂർ രാമരശേരി വിജയവിലാസത്തിൽ വിജയകുമാറിന്റെ മകൻ ആദർശ് വിജയന്റെ (14) മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നാളെ രാവിലെ ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്.
മൃതദേഹം കാണപ്പെട്ട കുളം വൃത്തിയാക്കിയപ്പോൾ കുളത്തിൽനിന്നു കുറുവടി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നു ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഡിജിപിക്കു പരാതി നൽകിയിരുന്നു. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. ക്രൈംബ്രാഞ്ച് നിരവധി പേരെ നേരത്തെ സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തിരുന്നു.
കുട്ടിയുടെ തലയ്ക്കു ക്ഷതമേറ്റിരുന്നുവെന്നും മരണത്തിൽ സംശയമുണ്ടായതിനാലാണു ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതെന്നും കുട്ടിയുടെ അച്ഛൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കടയ്ക്കൽ താലൂക്കാശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയ്ക്കു ക്ഷതമേറ്റിരുന്നുവെന്നു കണ്ടെത്തിയിരുന്നതായും വിജയകുമാർ പറയുന്നു. 2009 -ലാണ് കേസിനാസ്പദമായ സംഭവം. സാധനങ്ങൾ വാങ്ങാൻ കടയിൽ പോയ കുട്ടിയെ പിന്നീടു കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടുവെന്നാണ് പാങ്ങോട് പോലീസിന്റെ അന്നത്തെ റിപ്പോർട്ട്.
ഭരതന്നൂർ രാമരശേരി വിജയവിലാസത്തിൽ വിജയകുമാറിന്റെ മകൻ ആദർശ് വിജയന്റെ (14) മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നാളെ രാവിലെ ആർഡിഒയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്.
മൃതദേഹം കാണപ്പെട്ട കുളം വൃത്തിയാക്കിയപ്പോൾ കുളത്തിൽനിന്നു കുറുവടി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നു ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഡിജിപിക്കു പരാതി നൽകിയിരുന്നു. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. ക്രൈംബ്രാഞ്ച് നിരവധി പേരെ നേരത്തെ സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തിരുന്നു.
കുട്ടിയുടെ തലയ്ക്കു ക്ഷതമേറ്റിരുന്നുവെന്നും മരണത്തിൽ സംശയമുണ്ടായതിനാലാണു ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതെന്നും കുട്ടിയുടെ അച്ഛൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കടയ്ക്കൽ താലൂക്കാശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയ്ക്കു ക്ഷതമേറ്റിരുന്നുവെന്നു കണ്ടെത്തിയിരുന്നതായും വിജയകുമാർ പറയുന്നു. 2009 -ലാണ് കേസിനാസ്പദമായ സംഭവം. സാധനങ്ങൾ വാങ്ങാൻ കടയിൽ പോയ കുട്ടിയെ പിന്നീടു കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടുവെന്നാണ് പാങ്ങോട് പോലീസിന്റെ അന്നത്തെ റിപ്പോർട്ട്.