മൂവാറ്റുപുഴ: സംസ്ഥാനത്തെ ജയിൽ വകുപ്പ് നിയമനങ്ങളിൽ ഉദ്യോഗസ്ഥരുടെ സീനിയോരിറ്റി ലിസ്റ്റുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. പ്രമോഷനുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പിൽ നിലനിന്നിരുന്ന സീനിയോരിറ്റി തർക്കങ്ങൾക്കാണ് ഇതോടെ പരിഹാരമായത്.
ഭരണ സൗകര്യത്തിനായി നോർത്ത്, സെൻട്രൽ, സൗത്ത് സോണുകളായി തിരിച്ചതിൽ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാർക്ക് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറായി പ്രമോഷൻ നൽകുന്നത് യൂണിറ്റ്തലത്തിലെ സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലായിരുന്നു. തുടർന്നുള്ള പ്രമോഷൻ തസ്തികയായ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് രണ്ടിലേക്ക് ആദ്യം നിയമനം ലഭിച്ച തീയതിയോ യൂണിറ്റോ കണക്കാക്കാതെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർമാരായി പ്രമോഷൻ ലഭിച്ച തീയതി അടിസ്ഥാനമാക്കിയാണ് സീനിയോരിറ്റി ലിസ്റ്റ് തയാറാക്കി നിയമനം നടത്തിയിരുന്നത്. ഇത് സംസ്ഥാനത്തൊട്ടാകെയുള്ള ഉദ്യോഗസ്ഥരുടെ സീനിയോരിറ്റി ലിസ്റ്റിനെ അട്ടിമറിക്കുന്നതാണെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ട്രിബ്യൂണൽ വിധി. ജയിൽ വകുപ്പിൽ നിയമനം ലഭിച്ച ശേഷമുള്ള സീനിയോരിറ്റി ലിസ്റ്റാണ് പ്രമോഷനായി പരിഗണിക്കേണ്ടതെന്നാണ് ഉത്തരവിലുള്ളത്.
യൂണിറ്റ് തലത്തിലുള്ള സീനിയോരിറ്റി ലിസ്റ്റ് പരിഗണിക്കരുതെന്നും ടി.ആർ. രാമചന്ദ്രൻ നായർ ചെയർമാനായും സോമസുന്ദരം അംഗവുമായുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഭരണ സൗകര്യത്തിനായി നോർത്ത്, സെൻട്രൽ, സൗത്ത് സോണുകളായി തിരിച്ചതിൽ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാർക്ക് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറായി പ്രമോഷൻ നൽകുന്നത് യൂണിറ്റ്തലത്തിലെ സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലായിരുന്നു. തുടർന്നുള്ള പ്രമോഷൻ തസ്തികയായ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് രണ്ടിലേക്ക് ആദ്യം നിയമനം ലഭിച്ച തീയതിയോ യൂണിറ്റോ കണക്കാക്കാതെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർമാരായി പ്രമോഷൻ ലഭിച്ച തീയതി അടിസ്ഥാനമാക്കിയാണ് സീനിയോരിറ്റി ലിസ്റ്റ് തയാറാക്കി നിയമനം നടത്തിയിരുന്നത്. ഇത് സംസ്ഥാനത്തൊട്ടാകെയുള്ള ഉദ്യോഗസ്ഥരുടെ സീനിയോരിറ്റി ലിസ്റ്റിനെ അട്ടിമറിക്കുന്നതാണെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ട്രിബ്യൂണൽ വിധി. ജയിൽ വകുപ്പിൽ നിയമനം ലഭിച്ച ശേഷമുള്ള സീനിയോരിറ്റി ലിസ്റ്റാണ് പ്രമോഷനായി പരിഗണിക്കേണ്ടതെന്നാണ് ഉത്തരവിലുള്ളത്.
യൂണിറ്റ് തലത്തിലുള്ള സീനിയോരിറ്റി ലിസ്റ്റ് പരിഗണിക്കരുതെന്നും ടി.ആർ. രാമചന്ദ്രൻ നായർ ചെയർമാനായും സോമസുന്ദരം അംഗവുമായുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.