+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"രവീന്ദ്രൻ പട്ടയങ്ങൾ’ റദ്ദു ചെയ്തതു വ്യാജമൊഴി പ്രകാരമെന്നു രവീന്ദ്രൻ

കൊച്ചി: ദേവികുളം താലൂക്കിലെ ഒന്പതു വില്ലേജുകളിലായി 1999 ൽ നൽകിയ "രവീന്ദ്രൻ പട്ടയ'ങ്ങളിൽ കെഡിഎച്ച് വില്ലേജി
കൊച്ചി: ദേവികുളം താലൂക്കിലെ ഒന്പതു വില്ലേജുകളിലായി 1999 ൽ നൽകിയ "രവീന്ദ്രൻ പട്ടയ'ങ്ങളിൽ കെഡിഎച്ച് വില്ലേജിലെ നാലു പട്ടയങ്ങൾ സബ് കളക്ടർ ഡോ. രേണു രാജ് റദ്ദുചെയ്തതു വ്യാജ മൊഴിയുടെ അടിസ്ഥാനത്തിലെന്നു പട്ടയം അനുവദിച്ച ദേവികുളം മുൻ അഡീഷണൽ തഹസിൽദാർ എം.ഐ. രവീന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ശരിയായ രീതിയിൽ അന്വേഷണം നടത്താതെയാണു പട്ടയം റദ്ദുചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

ആകെ 0.20 സെന്‍റിന്‍റെ നാല് പട്ടയങ്ങളാണ് ഇത്തരത്തിൽ റദ്ദുചെയ്തത്. ഇവ നാലും തമിഴ് വംശജരുടേതാണ്. 1999 ൽ കൂടിയ താലൂക്ക് അസൈൻമെന്‍റ് കമ്മിറ്റി അംഗീകരിച്ചു നൽകിയതാണിവ. ജില്ലാ കളക്ടറുടെ അസൈൻമെന്‍റിൽ ഉൾപ്പെട്ട സർവേ നന്പറുകളിലും വിസ്തീർണത്തിലുമാണ് പട്ടയങ്ങൾ നൽകിയത്. അസൈൻമെന്‍റ് കമ്മിറ്റി അംഗീകരിച്ചു നൽകിയ പട്ടയങ്ങൾ സ്കെച്ചും മഹസറും തയാറാക്കി തുടർ നടപടിക്രമങ്ങൾ പാലിച്ചാണു നൽകിയത്.

പിന്നീട് കെഡിഎച്ച് വില്ലേജിലെ എല്ലാ പട്ടയങ്ങളും 2007ൽ ദേവികുളം സബ് കളക്ടറും പിന്നീടു തൊടുപുഴ വിജിലൻസ് യൂണിറ്റും പരിശോധിച്ചു ബോധ്യപ്പെട്ടതുമാണ്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും രേണു രാജ് പട്ടയങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തിയത്.

അന്വേഷണത്തിന്‍റെ ഭാഗമായി നടത്തിയ മൊഴിയെടുപ്പിൽ തങ്ങൾ പട്ടയത്തിനായി അപേക്ഷിച്ചിട്ടില്ലെന്നും പട്ടയം കൈപ്പറ്റുകയോ പട്ടയ വസ്തുവിൽ താമസിക്കുകയോ ചെയ്തിട്ടില്ലെന്നും പട്ടയ ഉടമകൾ മൊഴി നൽകി.

ഇതിന്‍റെമാത്രം അടിസ്ഥാനത്തിലാണ് നാലു പട്ടയങ്ങൾ റദ്ദുചെയ്യാൻ സബ് കളക്ടർ ഉത്തരവിട്ടത്. എന്നാൽ അവരുടെ മൊഴികൾ വ്യാജമാണ്. 2007 ലെ പരിശോധനയിൽ സബ് കളക്ടറോടും വിജിലൻസിനോടും അവർ ഇങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല. പട്ടയ ഫയലുകളും അനുബന്ധ രേഖകളും സബ് കളക്ടർ പരിശോധിച്ചില്ലെന്നും തഹസിൽദാരുടെയോ വില്ലേജ് ഓഫീസറുടെയോ അന്വേഷണ റിപ്പോർട്ട് തേടാതെയാണ് പട്ടയങ്ങൾ റദ്ദുചെയ്തതെന്നും രവീന്ദ്രൻ പറഞ്ഞു.