കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പര കേസിൽ വീഴ്ചവരുത്തിയ ഓമശേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരേ തെളിവുകൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. ഒരേ രോഗലക്ഷണവുമായി ആറുപേരെയും വിവിധ കാലയളവിൽ ആശുപത്രിയിലെത്തിച്ചിട്ടും വിവരം പോലീസിനെ അറിയിക്കാതിരുന്നതിൽ ആശുപത്രിക്കെതിരേ നടപടി ഉണ്ടായേക്കും.
കേസുകളിലെ പ്രതി ജോളിയുമായി ഈ സ്ഥാപനത്തിലെ ചിലർക്ക് സൗഹൃദമുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്. എൻഐടി ലക്ചറർ എന്ന വ്യാജലേബൽ ഉപയോഗിച്ചും മുക്കം-ഓമശേരി മേഖലയിലെ ചില ഉന്നത രാഷ്ട്രീയബന്ധം ഉപയോഗിച്ചുമാണ് ജോളി മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള ഈ ആശുപത്രിയിലെ അധികൃതരുമായി ബന്ധം സ്ഥാപിച്ചതെന്ന് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു. രഹസ്യാന്വേഷണം ആരംഭിച്ചപ്പോൾതന്നെ ആശുപത്രിയിൽനിന്ന് ആറുപേരുടേയും ചികിത്സാരേഖകൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണവിവരം പുറംലോകം അറിയുന്നതിനു മുമ്പ് തന്ത്രപരമായി രേഖകൾ പിടിച്ചെടുക്കാനായത് ക്രൈംബ്രാഞ്ചിന്റെ നേട്ടമായി.
റിട്ട. അധ്യാപിക പൊന്നാമറ്റത്തിൽ അന്നമ്മ 2002 ഓഗസ്റ്റ് 22നും ഭർത്താവ് വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനായ ടോം തോമസ് ആറുവർഷം കഴിഞ്ഞ് 2008 ഓഗസ്റ്റ് 26നും ഇവരുടെ മകനും പ്രതി ജോളിയുടെ ഭർത്താവുമായ റോയ് തോമസ് 2011 സെപ്റ്റംബർ 30നും അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു 2014 ഫെബ്രുവരി 24നും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജു സക്കറിയയുടെ പിഞ്ചുകുഞ്ഞ് ആൽഫൈൻ 2014 മേയ് മൂന്നിനും ഷാജുവിന്റെ ആദ്യഭാര്യ സിലി 2016 ജനുവരി 11നുമാണ് അസ്വാഭാവിക രീതിയിൽ മരിച്ചത്. വിവിധ സാഹചര്യങ്ങളിൽ കുഴഞ്ഞുവീണ ഇവരുടെയെല്ലാം വായിൽനിന്ന് നുരയും പതയും വന്നിരുന്നു.
ജോളി നൽകിയ വെള്ളം കുടിച്ചതിനെത്തുടർന്ന് കുഴഞ്ഞുവീണ് സിലി മരിച്ച സാഹചര്യത്തിൽ ബന്ധുക്കൾ ചില സംശയമുന്നയിച്ച് പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് ഷാജുവും പിന്നീട് ഇയാളുടെ രണ്ടാം ഭാര്യയായിത്തീന്ന ജോളിയും ഇതിനെ എതിർത്തു. സിലിക്ക് ഇടയ്ക്കിടെ അപസ്മാര രോഗലക്ഷണം ഉണ്ടാകാറുണ്ടെന്നായിരുന്നു ഷാജുവിന്റെ വാദം. എന്നാൽ വിവാഹത്തിനു മുൻപ് സിലിക്ക് ഒരിക്കൽപോലും ഇത്തരമൊരു രോഗമോ അതിന്റെ നേരിയ ലക്ഷണങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് സിലിയുടെ ബന്ധുക്കളുടെ മൊഴി. അവശനിലയിൽ ആറുപേരേയും ആശുപത്രിയിലെത്തിച്ചപ്പോൾ ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതാണ് ജോളിയിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം എത്തിച്ചത്.
കൊലപാതക പരമ്പരയിലെ അവസാന ഇരയായ സിലി താമരശേരിയിലെ ദന്താശുപത്രിയിൽവച്ചാണ് ജോളി നൽകിയ വെള്ളം കുടിച്ചയുടൻ ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണത്. അവരുടേയും വായിൽനിന്ന് നുരയും പതയും വന്നിരുന്നു. നൂറ് മീറ്റർ പരിധിക്കുള്ളിൽ സർക്കാർ ആശുപത്രിയും ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ മറ്റ് നാല് ആശുപത്രികള് ഉണ്ടായിട്ടും ഗുരുതരാവസ്ഥയിലായിരുന്ന സിലിയെ പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ഓമശേരി സ്വകാര്യ ആശുപത്രിയിലാണെത്തിച്ചത്.
സിലിയേയും ആൽഫൈനേയും ആശുപത്രിയിലെത്തിച്ചപ്പോൾ ചികിത്സിച്ച ഒരു ഡോക്ടറും ചില നഴ്സുമാരും രോഗലക്ഷണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നത്രെ. എന്നിട്ടും ഓമശേരി ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചില്ല. ഈ ഡോക്ടർ നിലവിൽ അവിടെ ജോലി ചെയ്യുന്നില്ലെന്നാണ് വിവരം. ഇദ്ദേഹത്തെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഊർജിത അന്വേഷണം തുടരുകയാണ്.
ഓമശേരിയിലെ ആശുപത്രിയിലെത്തിച്ച ആറുപേരിൽ റോയ് തോമസിനെയും ആൽഫൈനേയും മാത്രമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെത്തന്നെ ചികിത്സിച്ചാൽ മതിയെന്ന് രണ്ട് പേരുടെ കാര്യത്തിലും ജോളി ശാഠ്യം പിടിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചാൽ രക്ഷപ്പെട്ടേക്കുമെന്ന ഡോക്ടറുടെ ഉപദേശത്തെതുടർന്ന് മറ്റ് ബന്ധുക്കൾ മുൻകൈയെടുത്താണ് ഇരുവരേയും കോഴിക്കോട്ടേക്കു കൊണ്ടുപോയത്. അതിനാൽ മാത്രമാണ് റോയിയുടെ മരണം പൊട്ടാസ്യം സയനൈഡ് ഉള്ളിൽചെന്നാണെന്ന സുപ്രധാന തെളിവ് ലഭിച്ചത്.
റോയിയുടെ പോസ്റ്റ്മോർട്ടം നടത്തരുതെന്നാവശ്യപ്പെട്ട ജോളി കോഴിക്കോട്ടെ ആശുപത്രി അധികൃതരോട് തർക്കിച്ചെങ്കിലും മെഡിക്കൽ എത്തിക്സ് കണക്കിലെടുത്ത് ആശുപത്രി അധികൃതർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൊലപാതക പരമ്പരയിലെ ആദ്യ ഇരയായ അന്നമ്മയ്ക്ക് മരിക്കുന്നതിന് മൂന്നുമാസം മുമ്പും ഇതേ രീതിയിലുള്ള അസുഖലക്ഷണങ്ങൾ സംഭവിച്ചിരുന്നു.അന്നും ആദ്യം ഓമശേരിയിലെ ആശുപത്രിയിലാണ് എത്തിച്ചത്. അസുഖം ഭേദമാകാതിരുന്നതിനെതുടർന്ന് ഭർത്താവ് ടോം തോമസിന്റെ നിർബന്ധപ്രകാരം അന്നമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നേടുകയായി രുന്നു.
കേസുകളിലെ പ്രതി ജോളിയുമായി ഈ സ്ഥാപനത്തിലെ ചിലർക്ക് സൗഹൃദമുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്. എൻഐടി ലക്ചറർ എന്ന വ്യാജലേബൽ ഉപയോഗിച്ചും മുക്കം-ഓമശേരി മേഖലയിലെ ചില ഉന്നത രാഷ്ട്രീയബന്ധം ഉപയോഗിച്ചുമാണ് ജോളി മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള ഈ ആശുപത്രിയിലെ അധികൃതരുമായി ബന്ധം സ്ഥാപിച്ചതെന്ന് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു. രഹസ്യാന്വേഷണം ആരംഭിച്ചപ്പോൾതന്നെ ആശുപത്രിയിൽനിന്ന് ആറുപേരുടേയും ചികിത്സാരേഖകൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണവിവരം പുറംലോകം അറിയുന്നതിനു മുമ്പ് തന്ത്രപരമായി രേഖകൾ പിടിച്ചെടുക്കാനായത് ക്രൈംബ്രാഞ്ചിന്റെ നേട്ടമായി.
റിട്ട. അധ്യാപിക പൊന്നാമറ്റത്തിൽ അന്നമ്മ 2002 ഓഗസ്റ്റ് 22നും ഭർത്താവ് വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനായ ടോം തോമസ് ആറുവർഷം കഴിഞ്ഞ് 2008 ഓഗസ്റ്റ് 26നും ഇവരുടെ മകനും പ്രതി ജോളിയുടെ ഭർത്താവുമായ റോയ് തോമസ് 2011 സെപ്റ്റംബർ 30നും അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു 2014 ഫെബ്രുവരി 24നും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജു സക്കറിയയുടെ പിഞ്ചുകുഞ്ഞ് ആൽഫൈൻ 2014 മേയ് മൂന്നിനും ഷാജുവിന്റെ ആദ്യഭാര്യ സിലി 2016 ജനുവരി 11നുമാണ് അസ്വാഭാവിക രീതിയിൽ മരിച്ചത്. വിവിധ സാഹചര്യങ്ങളിൽ കുഴഞ്ഞുവീണ ഇവരുടെയെല്ലാം വായിൽനിന്ന് നുരയും പതയും വന്നിരുന്നു.
ജോളി നൽകിയ വെള്ളം കുടിച്ചതിനെത്തുടർന്ന് കുഴഞ്ഞുവീണ് സിലി മരിച്ച സാഹചര്യത്തിൽ ബന്ധുക്കൾ ചില സംശയമുന്നയിച്ച് പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് ഷാജുവും പിന്നീട് ഇയാളുടെ രണ്ടാം ഭാര്യയായിത്തീന്ന ജോളിയും ഇതിനെ എതിർത്തു. സിലിക്ക് ഇടയ്ക്കിടെ അപസ്മാര രോഗലക്ഷണം ഉണ്ടാകാറുണ്ടെന്നായിരുന്നു ഷാജുവിന്റെ വാദം. എന്നാൽ വിവാഹത്തിനു മുൻപ് സിലിക്ക് ഒരിക്കൽപോലും ഇത്തരമൊരു രോഗമോ അതിന്റെ നേരിയ ലക്ഷണങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് സിലിയുടെ ബന്ധുക്കളുടെ മൊഴി. അവശനിലയിൽ ആറുപേരേയും ആശുപത്രിയിലെത്തിച്ചപ്പോൾ ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതാണ് ജോളിയിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം എത്തിച്ചത്.
കൊലപാതക പരമ്പരയിലെ അവസാന ഇരയായ സിലി താമരശേരിയിലെ ദന്താശുപത്രിയിൽവച്ചാണ് ജോളി നൽകിയ വെള്ളം കുടിച്ചയുടൻ ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണത്. അവരുടേയും വായിൽനിന്ന് നുരയും പതയും വന്നിരുന്നു. നൂറ് മീറ്റർ പരിധിക്കുള്ളിൽ സർക്കാർ ആശുപത്രിയും ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ മറ്റ് നാല് ആശുപത്രികള് ഉണ്ടായിട്ടും ഗുരുതരാവസ്ഥയിലായിരുന്ന സിലിയെ പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ഓമശേരി സ്വകാര്യ ആശുപത്രിയിലാണെത്തിച്ചത്.
സിലിയേയും ആൽഫൈനേയും ആശുപത്രിയിലെത്തിച്ചപ്പോൾ ചികിത്സിച്ച ഒരു ഡോക്ടറും ചില നഴ്സുമാരും രോഗലക്ഷണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നത്രെ. എന്നിട്ടും ഓമശേരി ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചില്ല. ഈ ഡോക്ടർ നിലവിൽ അവിടെ ജോലി ചെയ്യുന്നില്ലെന്നാണ് വിവരം. ഇദ്ദേഹത്തെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഊർജിത അന്വേഷണം തുടരുകയാണ്.
ഓമശേരിയിലെ ആശുപത്രിയിലെത്തിച്ച ആറുപേരിൽ റോയ് തോമസിനെയും ആൽഫൈനേയും മാത്രമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെത്തന്നെ ചികിത്സിച്ചാൽ മതിയെന്ന് രണ്ട് പേരുടെ കാര്യത്തിലും ജോളി ശാഠ്യം പിടിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചാൽ രക്ഷപ്പെട്ടേക്കുമെന്ന ഡോക്ടറുടെ ഉപദേശത്തെതുടർന്ന് മറ്റ് ബന്ധുക്കൾ മുൻകൈയെടുത്താണ് ഇരുവരേയും കോഴിക്കോട്ടേക്കു കൊണ്ടുപോയത്. അതിനാൽ മാത്രമാണ് റോയിയുടെ മരണം പൊട്ടാസ്യം സയനൈഡ് ഉള്ളിൽചെന്നാണെന്ന സുപ്രധാന തെളിവ് ലഭിച്ചത്.
റോയിയുടെ പോസ്റ്റ്മോർട്ടം നടത്തരുതെന്നാവശ്യപ്പെട്ട ജോളി കോഴിക്കോട്ടെ ആശുപത്രി അധികൃതരോട് തർക്കിച്ചെങ്കിലും മെഡിക്കൽ എത്തിക്സ് കണക്കിലെടുത്ത് ആശുപത്രി അധികൃതർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൊലപാതക പരമ്പരയിലെ ആദ്യ ഇരയായ അന്നമ്മയ്ക്ക് മരിക്കുന്നതിന് മൂന്നുമാസം മുമ്പും ഇതേ രീതിയിലുള്ള അസുഖലക്ഷണങ്ങൾ സംഭവിച്ചിരുന്നു.അന്നും ആദ്യം ഓമശേരിയിലെ ആശുപത്രിയിലാണ് എത്തിച്ചത്. അസുഖം ഭേദമാകാതിരുന്നതിനെതുടർന്ന് ഭർത്താവ് ടോം തോമസിന്റെ നിർബന്ധപ്രകാരം അന്നമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നേടുകയായി രുന്നു.