തിരുവനന്തപുരം: പത്തുവർഷം പൂർത്തിയാക്കിയ മുഴുവൻ തൊഴിലാളികൾക്കും ഹാജർ പരിഗണിക്കാതെ ഇപിഎഫ് പെൻഷൻ അനുവദിക്കുക, മിനിമം പെൻഷൻ 3,000 രൂപയായി ഉയർത്തുക, കമ്യൂട്ടേഷൻ കാലാവധി കഴിഞ്ഞും മുഴുവൻ പെൻഷനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാങ്വാറിന് വീണ്ടും കത്തയച്ചു. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂലൈയിൽ കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തി നിവേദനം സമർപ്പിച്ചിരുന്നു.
കേന്ദ്രസർക്കാർ തൊഴിൽ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ കാരണം പത്തുവർഷം കൊണ്ട് പിഎഫ് പെൻഷന് അർഹത നേടുന്നതിന് 3650 തൊഴിൽ ദിനങ്ങളെന്ന മാനദണ്ഡം പാലിക്കാൻ കഴിയില്ല. ഇക്കാരണത്താൽ പെൻഷൻ നിഷേധിക്കുന്നത് നീതിനിഷേധവും മനുഷ്യത്വരഹിതവുമാണ്. ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധചെലുത്തി തൊഴിലാളികൾക്ക് അർഹമായ ഇപിഎഫ് പെൻഷൻ ലഭിക്കുന്നതിന് മാനദണ്ഡങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ തൊഴിൽ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ കാരണം പത്തുവർഷം കൊണ്ട് പിഎഫ് പെൻഷന് അർഹത നേടുന്നതിന് 3650 തൊഴിൽ ദിനങ്ങളെന്ന മാനദണ്ഡം പാലിക്കാൻ കഴിയില്ല. ഇക്കാരണത്താൽ പെൻഷൻ നിഷേധിക്കുന്നത് നീതിനിഷേധവും മനുഷ്യത്വരഹിതവുമാണ്. ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധചെലുത്തി തൊഴിലാളികൾക്ക് അർഹമായ ഇപിഎഫ് പെൻഷൻ ലഭിക്കുന്നതിന് മാനദണ്ഡങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.