കൊച്ചി: ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലാരിവട്ടം മേൽപ്പാലം പൊളിക്കരുതെന്നു സംസ്ഥാന സര്‍ക്കാരിന് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. ഫ്ളൈ ഓവര്‍ പൊളിച്ചു പണിയുന്നതിനെതിരേ അസോസിയേഷന് ഓഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്നിക്കല്‍ കണ്‍സള്‍ട്ടിംഗ് എന്‍ജിനിയേഴ്സ്, പെരുമ്പാവൂര്‍ സ്വദേശി വര്‍ഗീസ് പി. ചെറിയാന് തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ഫ്ളൈ ഓവറിന്റെ ബലം പരിശോധിക്കാന്‍ ലോഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ പാലത്തിന് ബലക്ഷയമുണ്ടെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി വാക്കാല്‍ ചോദിച്ചു. 41 പാലങ്ങളും ആറ് ഫ്ളൈ ഓവറുകളും നിര്‍മിച്ചിട്ടുള്ള തങ്ങളുടെ അഭിപ്രായം സര്‍ക്കാരോ ഇ. ശ്രീധരനോ ചോദിച്ചില്ലെന്ന് കിറ്റ്കോയും വാദിച്ചു. നോയിഡയില്‍ ഡിഎംആര്‍സിയുടെ മെട്രോ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ ആറു പേര് മരിച്ചതും 15 പേര്‍ക്ക് പരിക്കേറ്റതുമായ സംഭവം കിറ്റ്കോയുടെ അഭിഭാഷകന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ലോഡ് ടെസ്റ്റ് വേണ്ടെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും വിദഗ്ധാഭിപ്രായം കേള്‍ക്കാന്‍ തയാറാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. ഫ്ളൈ ഓവര്‍ പൊളിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യാതെ അതേപടി നിലനിറുത്താനാവില്ലെന്നു വാക്കാല്‍ പറഞ്ഞ ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് ലോഡ് ടെസ്റ്റ് നടത്തുന്ന കാര്യത്തില്‍ വിശദീകരണം നല്കാന് നിര്‍ദേശിച്ച് ഹര്‍ജികള്‍ മാറ്റുകയായിരുന്നു.
ഇ. ശ്രീധരന്റെ റിപ്പോര്‍ട്ടനുസരിച്ചാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഈ റിപ്പോര്‍ട്ട് അപ്പാടെ സ്വീകരിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
ഫ്ളൈ ഓവറിന്റെ ബലം പരിശോധിക്കാന്‍ ലോഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ പാലത്തിന് ബലക്ഷയമുണ്ടെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി വാക്കാല്‍ ചോദിച്ചു. 41 പാലങ്ങളും ആറ് ഫ്ളൈ ഓവറുകളും നിര്‍മിച്ചിട്ടുള്ള തങ്ങളുടെ അഭിപ്രായം സര്‍ക്കാരോ ഇ. ശ്രീധരനോ ചോദിച്ചില്ലെന്ന് കിറ്റ്കോയും വാദിച്ചു. നോയിഡയില്‍ ഡിഎംആര്‍സിയുടെ മെട്രോ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ ആറു പേര് മരിച്ചതും 15 പേര്‍ക്ക് പരിക്കേറ്റതുമായ സംഭവം കിറ്റ്കോയുടെ അഭിഭാഷകന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ലോഡ് ടെസ്റ്റ് വേണ്ടെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും വിദഗ്ധാഭിപ്രായം കേള്‍ക്കാന്‍ തയാറാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. ഫ്ളൈ ഓവര്‍ പൊളിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യാതെ അതേപടി നിലനിറുത്താനാവില്ലെന്നു വാക്കാല്‍ പറഞ്ഞ ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് ലോഡ് ടെസ്റ്റ് നടത്തുന്ന കാര്യത്തില്‍ വിശദീകരണം നല്കാന് നിര്‍ദേശിച്ച് ഹര്‍ജികള്‍ മാറ്റുകയായിരുന്നു.
ഇ. ശ്രീധരന്റെ റിപ്പോര്‍ട്ടനുസരിച്ചാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഈ റിപ്പോര്‍ട്ട് അപ്പാടെ സ്വീകരിക്കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.