കോഴിക്കോട്: പൊന്നാമറ്റത്തിൽ ടോം തോമസിന്റെ പേരിൽ വ്യാജ ഒസ്യത്ത് നിർമിക്കാനും അതുവഴി കൈക്കലാക്കിയ ഭൂമിക്ക് നികുതിയടയ്ക്കാനും വഴിവിട്ട് സഹായിച്ചതായി സംശയിക്കുന്ന കോഴിക്കോട് താലൂക്ക് ഭൂപരിഷ്കരണവിഭാഗം തഹസിൽദാർ ജയശ്രീ വാര്യരെ കുടുക്കുന്ന തെളിവുകൾ ലഭിച്ചതായി സൂചന.
അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ജോളി ഏറ്റവുമധികം ഫോണിൽ ബന്ധപ്പെട്ട ബിഎസ്എൻഎൽ ജീവനക്കാരൻ കക്കയം സ്വദേശി ജോൺസണും ജയശ്രീയും തമ്മിൽ അടുത്തിടെ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പിംഗ് ക്രൈംബ്രാഞ്ചിനു ലഭിച്ചു."ജോൺസാ ഇനിയെന്താ ചെയ്ക, ഞാനും കുടുങ്ങുമല്ലോ’ എന്നു പറയുന്നതാണ് ക്ലിപ്പിംഗിലുള്ളത്.
2008ൽ ടോം തോമസ് മരിച്ചതിനു തൊട്ടുപിന്നാലെയാണ് പിതാവ് ടോം തോമസ് എഴുതിയതെന്ന പേരിലുള്ള ഒസ്യത്ത് റോയിയുടെ സഹോദരങ്ങളായ റോജോയേയും റെഞ്ചിയേയും ജോളി കാണിക്കുന്നത്. ഒസ്യത്തിൽ പിതാവിന്റെ ഒപ്പ് ഇല്ലാത്തതിനാൽ വ്യാജമാണെന്നും നിലനിൽക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നീട് ഭർത്താവ് റോയ് തോമസ് മരിച്ചതിനുശേഷമാണ് ഒപ്പും തീയതിയുമുള്ള ഒസ്യത്തിന്റെ പിൻബലത്തിൽ ടോം തോമസിന്റെ 38.75 സെന്റ് സ്ഥലവും ഇരുനില വീടും ജോളിയുടെ പേരിലാക്കിയത്. ഈ വ്യാജ ഒസ്യത്ത് നിർമിക്കാൻ അന്ന് കൂടത്തായി വില്ലേജ് ഓഫീസിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ജയശ്രീ സഹായിച്ചതായാണ് സംശയം. എന്നാൽ, താൻ ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് ജയശ്രീയുടെ മൊഴി.
ഭൂമി കൈമാറ്റം സംബന്ധിച്ച സുപ്രധാന രേഖകൾ കൂടത്തായി വില്ലേജ് ഓഫീസിൽനിന്നു കാണാതായത് സംബന്ധിച്ച് പോലീസ് -റവന്യു വകുപ്പ് അന്വേഷണം നടക്കുകയാണ്.
അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ജോളി ഏറ്റവുമധികം ഫോണിൽ ബന്ധപ്പെട്ട ബിഎസ്എൻഎൽ ജീവനക്കാരൻ കക്കയം സ്വദേശി ജോൺസണും ജയശ്രീയും തമ്മിൽ അടുത്തിടെ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പിംഗ് ക്രൈംബ്രാഞ്ചിനു ലഭിച്ചു."ജോൺസാ ഇനിയെന്താ ചെയ്ക, ഞാനും കുടുങ്ങുമല്ലോ’ എന്നു പറയുന്നതാണ് ക്ലിപ്പിംഗിലുള്ളത്.
2008ൽ ടോം തോമസ് മരിച്ചതിനു തൊട്ടുപിന്നാലെയാണ് പിതാവ് ടോം തോമസ് എഴുതിയതെന്ന പേരിലുള്ള ഒസ്യത്ത് റോയിയുടെ സഹോദരങ്ങളായ റോജോയേയും റെഞ്ചിയേയും ജോളി കാണിക്കുന്നത്. ഒസ്യത്തിൽ പിതാവിന്റെ ഒപ്പ് ഇല്ലാത്തതിനാൽ വ്യാജമാണെന്നും നിലനിൽക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നീട് ഭർത്താവ് റോയ് തോമസ് മരിച്ചതിനുശേഷമാണ് ഒപ്പും തീയതിയുമുള്ള ഒസ്യത്തിന്റെ പിൻബലത്തിൽ ടോം തോമസിന്റെ 38.75 സെന്റ് സ്ഥലവും ഇരുനില വീടും ജോളിയുടെ പേരിലാക്കിയത്. ഈ വ്യാജ ഒസ്യത്ത് നിർമിക്കാൻ അന്ന് കൂടത്തായി വില്ലേജ് ഓഫീസിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ജയശ്രീ സഹായിച്ചതായാണ് സംശയം. എന്നാൽ, താൻ ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് ജയശ്രീയുടെ മൊഴി.
ഭൂമി കൈമാറ്റം സംബന്ധിച്ച സുപ്രധാന രേഖകൾ കൂടത്തായി വില്ലേജ് ഓഫീസിൽനിന്നു കാണാതായത് സംബന്ധിച്ച് പോലീസ് -റവന്യു വകുപ്പ് അന്വേഷണം നടക്കുകയാണ്.