കൊച്ചേട്ടന്റെ കത്ത് / തളർന്ന അക്ഷരങ്ങൾക്ക്, വിരൽത്തുന്പിന്റെ തണൽ
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
അവർക്ക് അവകാശവാദങ്ങളില്ലായിരുന്നു. അവർ അവസരവാദങ്ങൾ ഉയർത്തിയുമില്ല. അവരുടെ ശരീരഭാഷയ്ക്ക് അധീശബോധത്തിന്റെ ആർഭാടങ്ങളുമില്ല. അവർ കൊണ്ടുവന്നത് അപരന്റെ നിസ്സഹായതയിൽ വീണലിഞ്ഞ കണ്ണീർ നനവുകളായിരുന്നു. അവർ പങ്കുവച്ചത് ഗതികെട്ടവന്റെ വിലാപങ്ങളോട് കാതുചേർത്തുവച്ച കാലങ്ങളുടെ നോവുകളായിരുന്നു. തളർന്നുപോയ അവരുടെ ആദ്യാക്ഷരങ്ങൾക്ക് സ്വന്തം വിരൽത്തുന്പുകൊണ്ട് തണലൊരുക്കാൻ ജന്മം നേദിച്ച, നിശബ്ദതയുടെ മുതലാളിമാരായിരുന്നു, അവർ!
ഇത്, ആരേപ്പറ്റിയാണ് പറഞ്ഞുവരുന്നത് എന്ന് കൂട്ടുകാർക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നറിയാം. കഴിഞ്ഞയാഴ്ച (2009 ഒക്ടോബർ 6, 7, 8) വടക്കേ ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ കോട്ദ്വാറിൽ ബിജ്നോർ രൂപതയുടെ ഉജാല പാസ്റ്ററൽ സെന്ററിന്റെ മനോഹരമായ അങ്കണത്തിൽവച്ച്, അഖിലേന്ത്യാ കാത്തലിക് സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽമാരുടെ ദേശീയ കൂട്ടായ്മ നടന്നു. ആ സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് തളർന്ന അക്ഷരങ്ങളുടെ തണൽമരങ്ങളെ പരിചയപ്പെട്ടത്. ഇന്ത്യയിൽ അറുന്നൂറിലേറെ സ്പെഷൽ സ്കൂളുകളാണ് കത്തോലിക്കാസഭയിലെ കന്യാസ്ത്രീകളുടെ ജീവന്റെ വിലയായി നിലകൊള്ളുന്നത്. ഭിന്നശേഷിയുള്ളവരായി പിറന്നുവീഴുന്ന നാനാജാതി മതസ്ഥരായ ആയിരക്കണക്കിനു മനുഷ്യസഹോദരങ്ങളുടെ തളർന്ന ജീവിതത്തിന് സ്വന്തം ജന്മം സമ്മാനമായി പകർന്ന് അതിജീവനത്തിന്റെ പാഠപുസ്തകങ്ങളായി ജീവിക്കുന്നവരെയാണ് അവിടെ കണ്ടത്.
ബുദ്ധിവൈകല്യം വന്നവർ ആരുടെ സ്വന്തമാണ്? ഇന്ന് ഇന്ത്യയിൽ ഈ ചോദ്യത്തിന് പ്രസക്തിയില്ല. കാരണം, മൃഗങ്ങളുടെ ജീവന്റെ വിലപോലും മനുഷ്യനു നൽകാത്ത പ്രാകൃത സംസ്കാരത്തിന്റെ കിരാതവാഴ്ചയിൽ ആൾക്കൂട്ട കൊലപാതകങ്ങളിലെ ആർത്തനാദങ്ങൾ, മനുഷ്യരൂപികളായ നരഭോജികളുടെ അട്ടഹാസങ്ങളിൽ അലിഞ്ഞുതീരുന്ന വർത്തമാനകാലത്ത്, ബുദ്ധിവൈകല്യംവന്നു പിറക്കുന്നവരുടെ ഗതി എന്താണ് ? അവർക്കുവേണ്ടി ജീവിതം സമർപ്പിച്ചവർ അതിവിഡ്ഢികളെന്ന് അമർത്തിപ്പറഞ്ഞു ചിരിക്കുന്ന രാഷ്ട്രീയ - ഉദ്യോഗസ്ഥ ലോബിയുടെ ഹിഡൻ അജണ്ടകൾക്കു മുന്നിൽ അന്ധരുടെയും ബധിരരുടെയും മൂകരുടെയും ബുദ്ധിവൈകല്യം വന്നവരുടെയും വിധി, ഭിന്നശേഷിക്കാർ എന്ന പേരിന്റെ നേരില്ലായ്മകൊണ്ട് പൊതിഞ്ഞുവച്ചിരിക്കുകയല്ലേ?
ഈ പശ്ചാത്തലത്തിലാണ് എ.സി.ആർ.സി.ഐ എന്ന സംഘടന, ഇന്ത്യയിലെ ഭിന്നശേഷിക്കാരുടെ കരുതലിനായി കരുണ വിതരണം നടത്തുന്നവരുടെ ഏഴാമത് ദേശീയ സംഗമം സംഘടിപ്പിച്ചത്. മനുഷ്യൻ - ബലമുള്ളവനായാലും ബലഹീനനായാലും മനുഷ്യത്വത്തിന് അവകാശിയാണെന്ന, മാനവികത മാത്രമായിരുന്നു ഒത്തുകൂടിയവരുടെ മൊത്തസന്പാദ്യം! ബലഹീനനായ മനുഷ്യന് മനുഷ്യത്വത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നുനൽകുന്നവർ, മനുഷ്യരല്ല, മാലാഖമാരാണെന്ന വെളിപ്പെടുത്തലിന്റെ വേദിയായി മാറി, എ.സി.ആർ.സി.ഐയുടെ ഈ കാരുണ്യക്കൂട്ടായ്മ.
അവിടെ കൂടിയവർ എല്ലാം പ്രിൻസിപ്പൽമാരാണ്. അവരുടെ സ്കൂളുകളിൽ വിദ്യാർഥികളുണ്ട്. അന്ധ-ബധിര മൂക വിദ്യാർഥികൾക്ക് അവരുടെ ഭാഷയിൽ പുസ്തകങ്ങളുണ്ട്. പഠനങ്ങളുണ്ട്. പരീക്ഷകളുണ്ട്. എന്നാൽ ബുദ്ധിവൈകല്യം വന്ന വിദ്യാർഥികൾക്ക് ഭാഷയുണ്ട്. ആ ഭാഷയ്ക്ക് പക്ഷേ, ലിപിയില്ല. അവിടെ ലിപിയില്ലാത്ത സ്നേഹത്തിന്റെ ഭാഷയുടെ ഭാവങ്ങൾകൊണ്ട് എഴുതിപ്പകരുന്ന മനുഷ്യത്വത്തിന്റെയും ദൈവത്വത്തിന്റെയും കഥകളുണ്ട്.
തളർന്ന അക്ഷരങ്ങൾക്ക്, സ്വന്തം വിരൽത്തുന്പിന്റെ തണലും, സ്നേഹസ്പർശത്തിന്റെ കുളിരും പകരാൻ സ്വന്തം ജീവിതത്തെ വിശുദ്ധമായ നൈവൈദ്യമാക്കി മാറ്റിയ, വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ കന്യാസ്ത്രീകളും വൈദികരും - അവർ മാലാഖമാരാണ്. ആൾക്കൂട്ടക്കൊലയുടെ വർത്തമാനകാല ഇന്ത്യയിൽ അനാഥമായ ആൾപ്പെരുമാറ്റങ്ങളുടെ അരികിൽ ജീവിതം സ്നേഹക്കുടപോലെ വിടർത്തിനിൽക്കുകയാണ്, ആരുമറിയാത്ത, ആരേയുമറിയിക്കാത്ത ആത്മത്യാഗത്തിന്റെ ആ ആൾരൂപങ്ങൾ!
നമുക്കും പോകാം, അതുപോലെ ചെയ്യാം.
ആശംസകളോടെ,
ബസ് കാത്തിരിപ്പ് കേന്ദ്രം കാർബൺ ന്യൂട്രലാക്കി
തിരുവമ്പാടി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ സ്കൂളിലെ ഡിസിഎൽ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിനു മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കാർബൺ ന്യൂട്രലാക്കി. ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കുകയും അന്തരീക്ഷത്തിലേക്ക് ഓക്സിജൻ കൂടുതൽ നൽകുന്ന മരങ്ങളായ ആൽമരം, മുരിങ്ങ, മുള എന്നിവ നട്ടുപിടിപ്പിക്കുകയും ചെയ്തു.
നിലവിൽ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രം പാഷൻ ഫ്രൂട്ട് തൈ വച്ചുപിടിപ്പിച്ച് കാർബൺ ന്യൂട്രലാക്കുകയും സമീപത്തെ മറ്റു കാത്തിരിപ്പ് കേന്ദ്രങ്ങളും വരും ദിവസങ്ങളിൽ കാർബൺ ന്യൂട്രലാക്കുവാനായി വിദ്യാർഥികൾക്ക് അതിന്റെ സംരക്ഷണ ചുമതല നൽകുകയും ചെയ്തു.
ഡിസിഎൽ - അസ്മാക്ക് റോപ് സ്കിപ്പിംഗ് സംസ്ഥാനതല ഉദ്ഘാടനം 28-ന് ഇരിട്ടി സിഎംഐ ക്രൈസ്റ്റ് സ്കൂളിൽ
ഇരിട്ടി: വീട്ടിലും വിദ്യാലയത്തിലും വാഹനസൗകര്യങ്ങൾ വർധിച്ചപ്പോൾ കേരളത്തിന്റെ ബാലസമൂഹത്തിന് നഷ്ടമായത് ആരോഗ്യമുള്ള ശരീരമാണ്. വാഹനസൗകര്യങ്ങൾ കുറഞ്ഞ കാലത്ത് വീട്ടിൽനിന്ന് വിദ്യാലയത്തിലേക്ക് വിദ്യാർഥികൾ നടന്നുപഠിച്ച ഒരു ശ്രേഷ്ഠ സംസ്കാരം നമുക്കുണ്ടായിരുന്നു. മണ്ണിനെ സ്പർശിച്ചുകൊണ്ടുള്ള ആ നടപ്പ് ഓരോ വിദ്യാർഥിയുടെയും ആരോഗ്യത്തിന്റെ അടിസ്ഥാന കാരണമായിരുന്നു. ഒരു വിദ്യാർഥിക്ക് ആവശ്യമുള്ള വ്യായാമം ഈ നടപ്പുകൊണ്ട് ലഭിക്കുമായിരുന്നു. കൂടാതെ, വ്യക്തിത്വവളർച്ചയിലെ നിർണായക ഘടകമായ സാമൂഹിക വളർച്ച സാധ്യമായിരുന്നു. കൂട്ടുകാരോടൊപ്പം കൂട്ടുകൂടി നടന്നും നാടിന്റെ നന്മയിൽ പങ്കുചേർന്നും ആരോഗ്യമുള്ള ശരീരവും മനസും സ്വന്തമാക്കി വളർന്ന മുൻതലമുറയുടെ കരുത്ത് പുതുതലമുറയ്ക്കില്ല.
ആരോഗ്യമുള്ള ശരീരത്തിലേ, ആരോഗ്യമുള്ള മനസുണ്ടാവുകയുള്ളൂ. ജങ്ക് ഫുഡിന്റെയും പലഹാരങ്ങളുടെയും അടിമകളായി വളരുന്ന പുതുതലമുറ പ്രായത്തിൽക്കവിഞ്ഞ ശരീര വളർച്ചയും പക്വതവരാത്ത മനസുമായി ദുർബലമായ വ്യക്തിത്വത്തിന്റെ ഉടമകളായി മാറുന്ന കാഴ്ച ഇന്നിന്റെ ദുരന്തമാണ്. ഈ ഒരു അവസ്ഥയ്ക്ക് മാറ്റംവന്നേ തീരൂ. വിദ്യാർഥികൾക്ക് കായിക വിനോദങ്ങൾ സിലബസിന്റെ ഭാഗമാക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ, കേരളത്തിലെ അൺഎയ്ഡഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം (അസ്മാക്) ഡിസിഎല്ലുമായി സഹകരിച്ച് ആവിഷ്കരിക്കുന്ന പദ്ധതിയാണ് റോപ്സ്കിപ്പിംഗ് പരിശീലന പദ്ധതി.
കേരളത്തിന്റെ കായിക പാരന്പര്യത്തിനു ചേർന്നതും സ്കൂൾകുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതും അന്താരാഷ്ട്രതലത്തിൽപ്പോലും മത്സരിക്കാൻ അവരെ പ്രാപ്തരാക്കുന്നതുമായ ഒരു കായിക ഇനമാണ് റോപ്സ്കിപ്പിംഗ്. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സി.ബി.എസ്.ഇയും കേന്ദ്രീയ വിദ്യാലയ സംഘതനും ഈ ഗെയിമിന് അംഗീകാരം നല്കിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പ് ഇനങ്ങളും പരിശീലിക്കുവാനും മത്സരങ്ങളിൽ പങ്കെടുക്കുവാനും ഇതുവഴി വിദ്യാർഥികൾക്ക് അവസരമൊരുങ്ങുകയാണ്. പരന്പരാഗത സ്റ്റൈലിൽനിന്നും വ്യത്യസ്തമായി സംഗീതത്തിന്റെ അകന്പടിയോടെ, വിവിധ തരം സ്റ്റെപ്പുകളും സ്റ്റൈലുകളും പരീക്ഷിക്കപ്പെടുന്നതിനു പുറമേ, കായികക്ഷമതയുടെ ഭാഗമായ വേഗതയും അതിജീവനശേഷിയും വിദ്യാർഥി കരഗതമാക്കുന്നു എന്നതാണ് ഈ രസകരമായ വ്യായാമ മുറയുടെ പ്രവർത്തനഫലം.
28-നു നടക്കുന്ന ആയിരം കുട്ടികളുടെ റോപ്സ്കിപ്പിംഗ് മെഗാഷോയിൽ കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ ഓരോ സ്കൂളിൽനിന്നും മൂന്നുപേർക്കുവീതം പങ്കെടുക്കാവുന്നതാണ്. അവർക്കെല്ലാം സ്കിപ്പിംഗ് റോപ് സൗജന്യമായി നൽകുകയും പരിശീലനം നൽകുന്നതുമാണ്. ഇരിട്ടി സിഎംഐ ക്രൈസ്റ്റ് സ്കൂളിൽ നടക്കുന്ന ഉദ്ഘാടനപരിപാടികൾക്ക് അസ്മാക് സംസ്ഥാന പ്രസിഡന്റ് റവ. ഡോ. ഏബ്രഹാം ജി. തലോട്ടിൽ, കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, സംസ്ഥാന സെക്രട്ടറി ഫാ. ജോർജ് പുഞ്ചയിൽ സിഎംഐ, റോപ് സ്കിപ്പിംഗ് സംസ്ഥാന പ്രസിഡന്റ് സുധാകരൻ, മറ്റു സംസ്ഥാന നേതാക്കൾ, ദീപിക റസിഡന്റ് മാനേജർ ഫാ. സെബാൻ ഇടയാടി, ഡിസിഎൽ കോ-ഓർഡിനേറ്റർ ജോർജ് തയ്യിൽ, ഡിസിഎൽ മേഖലാ ഓർഗനൈസർമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ഡിസിഎൽ - അസ്മാക് റോപ് സ്കിപ്പിംഗ് പരിശീലനം ഓരോ കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
അവർക്ക് അവകാശവാദങ്ങളില്ലായിരുന്നു. അവർ അവസരവാദങ്ങൾ ഉയർത്തിയുമില്ല. അവരുടെ ശരീരഭാഷയ്ക്ക് അധീശബോധത്തിന്റെ ആർഭാടങ്ങളുമില്ല. അവർ കൊണ്ടുവന്നത് അപരന്റെ നിസ്സഹായതയിൽ വീണലിഞ്ഞ കണ്ണീർ നനവുകളായിരുന്നു. അവർ പങ്കുവച്ചത് ഗതികെട്ടവന്റെ വിലാപങ്ങളോട് കാതുചേർത്തുവച്ച കാലങ്ങളുടെ നോവുകളായിരുന്നു. തളർന്നുപോയ അവരുടെ ആദ്യാക്ഷരങ്ങൾക്ക് സ്വന്തം വിരൽത്തുന്പുകൊണ്ട് തണലൊരുക്കാൻ ജന്മം നേദിച്ച, നിശബ്ദതയുടെ മുതലാളിമാരായിരുന്നു, അവർ!
ഇത്, ആരേപ്പറ്റിയാണ് പറഞ്ഞുവരുന്നത് എന്ന് കൂട്ടുകാർക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നറിയാം. കഴിഞ്ഞയാഴ്ച (2009 ഒക്ടോബർ 6, 7, 8) വടക്കേ ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ കോട്ദ്വാറിൽ ബിജ്നോർ രൂപതയുടെ ഉജാല പാസ്റ്ററൽ സെന്ററിന്റെ മനോഹരമായ അങ്കണത്തിൽവച്ച്, അഖിലേന്ത്യാ കാത്തലിക് സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽമാരുടെ ദേശീയ കൂട്ടായ്മ നടന്നു. ആ സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് തളർന്ന അക്ഷരങ്ങളുടെ തണൽമരങ്ങളെ പരിചയപ്പെട്ടത്. ഇന്ത്യയിൽ അറുന്നൂറിലേറെ സ്പെഷൽ സ്കൂളുകളാണ് കത്തോലിക്കാസഭയിലെ കന്യാസ്ത്രീകളുടെ ജീവന്റെ വിലയായി നിലകൊള്ളുന്നത്. ഭിന്നശേഷിയുള്ളവരായി പിറന്നുവീഴുന്ന നാനാജാതി മതസ്ഥരായ ആയിരക്കണക്കിനു മനുഷ്യസഹോദരങ്ങളുടെ തളർന്ന ജീവിതത്തിന് സ്വന്തം ജന്മം സമ്മാനമായി പകർന്ന് അതിജീവനത്തിന്റെ പാഠപുസ്തകങ്ങളായി ജീവിക്കുന്നവരെയാണ് അവിടെ കണ്ടത്.
ബുദ്ധിവൈകല്യം വന്നവർ ആരുടെ സ്വന്തമാണ്? ഇന്ന് ഇന്ത്യയിൽ ഈ ചോദ്യത്തിന് പ്രസക്തിയില്ല. കാരണം, മൃഗങ്ങളുടെ ജീവന്റെ വിലപോലും മനുഷ്യനു നൽകാത്ത പ്രാകൃത സംസ്കാരത്തിന്റെ കിരാതവാഴ്ചയിൽ ആൾക്കൂട്ട കൊലപാതകങ്ങളിലെ ആർത്തനാദങ്ങൾ, മനുഷ്യരൂപികളായ നരഭോജികളുടെ അട്ടഹാസങ്ങളിൽ അലിഞ്ഞുതീരുന്ന വർത്തമാനകാലത്ത്, ബുദ്ധിവൈകല്യംവന്നു പിറക്കുന്നവരുടെ ഗതി എന്താണ് ? അവർക്കുവേണ്ടി ജീവിതം സമർപ്പിച്ചവർ അതിവിഡ്ഢികളെന്ന് അമർത്തിപ്പറഞ്ഞു ചിരിക്കുന്ന രാഷ്ട്രീയ - ഉദ്യോഗസ്ഥ ലോബിയുടെ ഹിഡൻ അജണ്ടകൾക്കു മുന്നിൽ അന്ധരുടെയും ബധിരരുടെയും മൂകരുടെയും ബുദ്ധിവൈകല്യം വന്നവരുടെയും വിധി, ഭിന്നശേഷിക്കാർ എന്ന പേരിന്റെ നേരില്ലായ്മകൊണ്ട് പൊതിഞ്ഞുവച്ചിരിക്കുകയല്ലേ?
ഈ പശ്ചാത്തലത്തിലാണ് എ.സി.ആർ.സി.ഐ എന്ന സംഘടന, ഇന്ത്യയിലെ ഭിന്നശേഷിക്കാരുടെ കരുതലിനായി കരുണ വിതരണം നടത്തുന്നവരുടെ ഏഴാമത് ദേശീയ സംഗമം സംഘടിപ്പിച്ചത്. മനുഷ്യൻ - ബലമുള്ളവനായാലും ബലഹീനനായാലും മനുഷ്യത്വത്തിന് അവകാശിയാണെന്ന, മാനവികത മാത്രമായിരുന്നു ഒത്തുകൂടിയവരുടെ മൊത്തസന്പാദ്യം! ബലഹീനനായ മനുഷ്യന് മനുഷ്യത്വത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നുനൽകുന്നവർ, മനുഷ്യരല്ല, മാലാഖമാരാണെന്ന വെളിപ്പെടുത്തലിന്റെ വേദിയായി മാറി, എ.സി.ആർ.സി.ഐയുടെ ഈ കാരുണ്യക്കൂട്ടായ്മ.
അവിടെ കൂടിയവർ എല്ലാം പ്രിൻസിപ്പൽമാരാണ്. അവരുടെ സ്കൂളുകളിൽ വിദ്യാർഥികളുണ്ട്. അന്ധ-ബധിര മൂക വിദ്യാർഥികൾക്ക് അവരുടെ ഭാഷയിൽ പുസ്തകങ്ങളുണ്ട്. പഠനങ്ങളുണ്ട്. പരീക്ഷകളുണ്ട്. എന്നാൽ ബുദ്ധിവൈകല്യം വന്ന വിദ്യാർഥികൾക്ക് ഭാഷയുണ്ട്. ആ ഭാഷയ്ക്ക് പക്ഷേ, ലിപിയില്ല. അവിടെ ലിപിയില്ലാത്ത സ്നേഹത്തിന്റെ ഭാഷയുടെ ഭാവങ്ങൾകൊണ്ട് എഴുതിപ്പകരുന്ന മനുഷ്യത്വത്തിന്റെയും ദൈവത്വത്തിന്റെയും കഥകളുണ്ട്.
തളർന്ന അക്ഷരങ്ങൾക്ക്, സ്വന്തം വിരൽത്തുന്പിന്റെ തണലും, സ്നേഹസ്പർശത്തിന്റെ കുളിരും പകരാൻ സ്വന്തം ജീവിതത്തെ വിശുദ്ധമായ നൈവൈദ്യമാക്കി മാറ്റിയ, വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ കന്യാസ്ത്രീകളും വൈദികരും - അവർ മാലാഖമാരാണ്. ആൾക്കൂട്ടക്കൊലയുടെ വർത്തമാനകാല ഇന്ത്യയിൽ അനാഥമായ ആൾപ്പെരുമാറ്റങ്ങളുടെ അരികിൽ ജീവിതം സ്നേഹക്കുടപോലെ വിടർത്തിനിൽക്കുകയാണ്, ആരുമറിയാത്ത, ആരേയുമറിയിക്കാത്ത ആത്മത്യാഗത്തിന്റെ ആ ആൾരൂപങ്ങൾ!
നമുക്കും പോകാം, അതുപോലെ ചെയ്യാം.
ആശംസകളോടെ,
ബസ് കാത്തിരിപ്പ് കേന്ദ്രം കാർബൺ ന്യൂട്രലാക്കി
തിരുവമ്പാടി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ സ്കൂളിലെ ഡിസിഎൽ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിനു മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കാർബൺ ന്യൂട്രലാക്കി. ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കുകയും അന്തരീക്ഷത്തിലേക്ക് ഓക്സിജൻ കൂടുതൽ നൽകുന്ന മരങ്ങളായ ആൽമരം, മുരിങ്ങ, മുള എന്നിവ നട്ടുപിടിപ്പിക്കുകയും ചെയ്തു.
നിലവിൽ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രം പാഷൻ ഫ്രൂട്ട് തൈ വച്ചുപിടിപ്പിച്ച് കാർബൺ ന്യൂട്രലാക്കുകയും സമീപത്തെ മറ്റു കാത്തിരിപ്പ് കേന്ദ്രങ്ങളും വരും ദിവസങ്ങളിൽ കാർബൺ ന്യൂട്രലാക്കുവാനായി വിദ്യാർഥികൾക്ക് അതിന്റെ സംരക്ഷണ ചുമതല നൽകുകയും ചെയ്തു.
ഡിസിഎൽ - അസ്മാക്ക് റോപ് സ്കിപ്പിംഗ് സംസ്ഥാനതല ഉദ്ഘാടനം 28-ന് ഇരിട്ടി സിഎംഐ ക്രൈസ്റ്റ് സ്കൂളിൽ
ഇരിട്ടി: വീട്ടിലും വിദ്യാലയത്തിലും വാഹനസൗകര്യങ്ങൾ വർധിച്ചപ്പോൾ കേരളത്തിന്റെ ബാലസമൂഹത്തിന് നഷ്ടമായത് ആരോഗ്യമുള്ള ശരീരമാണ്. വാഹനസൗകര്യങ്ങൾ കുറഞ്ഞ കാലത്ത് വീട്ടിൽനിന്ന് വിദ്യാലയത്തിലേക്ക് വിദ്യാർഥികൾ നടന്നുപഠിച്ച ഒരു ശ്രേഷ്ഠ സംസ്കാരം നമുക്കുണ്ടായിരുന്നു. മണ്ണിനെ സ്പർശിച്ചുകൊണ്ടുള്ള ആ നടപ്പ് ഓരോ വിദ്യാർഥിയുടെയും ആരോഗ്യത്തിന്റെ അടിസ്ഥാന കാരണമായിരുന്നു. ഒരു വിദ്യാർഥിക്ക് ആവശ്യമുള്ള വ്യായാമം ഈ നടപ്പുകൊണ്ട് ലഭിക്കുമായിരുന്നു. കൂടാതെ, വ്യക്തിത്വവളർച്ചയിലെ നിർണായക ഘടകമായ സാമൂഹിക വളർച്ച സാധ്യമായിരുന്നു. കൂട്ടുകാരോടൊപ്പം കൂട്ടുകൂടി നടന്നും നാടിന്റെ നന്മയിൽ പങ്കുചേർന്നും ആരോഗ്യമുള്ള ശരീരവും മനസും സ്വന്തമാക്കി വളർന്ന മുൻതലമുറയുടെ കരുത്ത് പുതുതലമുറയ്ക്കില്ല.
ആരോഗ്യമുള്ള ശരീരത്തിലേ, ആരോഗ്യമുള്ള മനസുണ്ടാവുകയുള്ളൂ. ജങ്ക് ഫുഡിന്റെയും പലഹാരങ്ങളുടെയും അടിമകളായി വളരുന്ന പുതുതലമുറ പ്രായത്തിൽക്കവിഞ്ഞ ശരീര വളർച്ചയും പക്വതവരാത്ത മനസുമായി ദുർബലമായ വ്യക്തിത്വത്തിന്റെ ഉടമകളായി മാറുന്ന കാഴ്ച ഇന്നിന്റെ ദുരന്തമാണ്. ഈ ഒരു അവസ്ഥയ്ക്ക് മാറ്റംവന്നേ തീരൂ. വിദ്യാർഥികൾക്ക് കായിക വിനോദങ്ങൾ സിലബസിന്റെ ഭാഗമാക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ, കേരളത്തിലെ അൺഎയ്ഡഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം (അസ്മാക്) ഡിസിഎല്ലുമായി സഹകരിച്ച് ആവിഷ്കരിക്കുന്ന പദ്ധതിയാണ് റോപ്സ്കിപ്പിംഗ് പരിശീലന പദ്ധതി.
കേരളത്തിന്റെ കായിക പാരന്പര്യത്തിനു ചേർന്നതും സ്കൂൾകുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതും അന്താരാഷ്ട്രതലത്തിൽപ്പോലും മത്സരിക്കാൻ അവരെ പ്രാപ്തരാക്കുന്നതുമായ ഒരു കായിക ഇനമാണ് റോപ്സ്കിപ്പിംഗ്. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സി.ബി.എസ്.ഇയും കേന്ദ്രീയ വിദ്യാലയ സംഘതനും ഈ ഗെയിമിന് അംഗീകാരം നല്കിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പ് ഇനങ്ങളും പരിശീലിക്കുവാനും മത്സരങ്ങളിൽ പങ്കെടുക്കുവാനും ഇതുവഴി വിദ്യാർഥികൾക്ക് അവസരമൊരുങ്ങുകയാണ്. പരന്പരാഗത സ്റ്റൈലിൽനിന്നും വ്യത്യസ്തമായി സംഗീതത്തിന്റെ അകന്പടിയോടെ, വിവിധ തരം സ്റ്റെപ്പുകളും സ്റ്റൈലുകളും പരീക്ഷിക്കപ്പെടുന്നതിനു പുറമേ, കായികക്ഷമതയുടെ ഭാഗമായ വേഗതയും അതിജീവനശേഷിയും വിദ്യാർഥി കരഗതമാക്കുന്നു എന്നതാണ് ഈ രസകരമായ വ്യായാമ മുറയുടെ പ്രവർത്തനഫലം.
28-നു നടക്കുന്ന ആയിരം കുട്ടികളുടെ റോപ്സ്കിപ്പിംഗ് മെഗാഷോയിൽ കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ ഓരോ സ്കൂളിൽനിന്നും മൂന്നുപേർക്കുവീതം പങ്കെടുക്കാവുന്നതാണ്. അവർക്കെല്ലാം സ്കിപ്പിംഗ് റോപ് സൗജന്യമായി നൽകുകയും പരിശീലനം നൽകുന്നതുമാണ്. ഇരിട്ടി സിഎംഐ ക്രൈസ്റ്റ് സ്കൂളിൽ നടക്കുന്ന ഉദ്ഘാടനപരിപാടികൾക്ക് അസ്മാക് സംസ്ഥാന പ്രസിഡന്റ് റവ. ഡോ. ഏബ്രഹാം ജി. തലോട്ടിൽ, കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, സംസ്ഥാന സെക്രട്ടറി ഫാ. ജോർജ് പുഞ്ചയിൽ സിഎംഐ, റോപ് സ്കിപ്പിംഗ് സംസ്ഥാന പ്രസിഡന്റ് സുധാകരൻ, മറ്റു സംസ്ഥാന നേതാക്കൾ, ദീപിക റസിഡന്റ് മാനേജർ ഫാ. സെബാൻ ഇടയാടി, ഡിസിഎൽ കോ-ഓർഡിനേറ്റർ ജോർജ് തയ്യിൽ, ഡിസിഎൽ മേഖലാ ഓർഗനൈസർമാർ തുടങ്ങിയവർ നേതൃത്വം നൽകും.
ഡിസിഎൽ - അസ്മാക് റോപ് സ്കിപ്പിംഗ് പരിശീലനം ഓരോ കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.