+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർസിഇപി കരാർ കാർഷികമേഖലയുടെ അന്ത്യംകുറിക്കുമെന്ന് ആശങ്ക

കോട്ടയം: കേന്ദ്രസർക്കാർ ഒപ്പിടാനൊരുങ്ങുന്ന ആർസിഇപി കരാർ കാർഷികമേഖലയുടെ അന്ത്യം കുറിക്കുമെന്നും കരാർ ചർച്ചകളിൽനിന്നു
ആർസിഇപി കരാർ കാർഷികമേഖലയുടെ അന്ത്യംകുറിക്കുമെന്ന് ആശങ്ക
കോട്ടയം: കേന്ദ്രസർക്കാർ ഒപ്പിടാനൊരുങ്ങുന്ന ആർസിഇപി കരാർ കാർഷികമേഖലയുടെ അന്ത്യം കുറിക്കുമെന്നും കരാർ ചർച്ചകളിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്നും കർഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്‌ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവ. വി.സി. സെബാസ്റ്റ്യൻ. കോട്ടയം പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന കേരളത്തിലെ വിവിധ സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നികുതിരഹിതവും അനിയന്ത്രിതവുമായി ഇറക്കുമതിക്ക് പച്ചക്കൊടി കാട്ടുന്പോൾ തകർന്നടിയുന്നത് ഇന്ത്യയുടെ സന്പദ്ഘടനയാണ്. ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കുന്ന ബ്യൂറോക്രസിയാണു കരാറിന്‍റെ പിന്നിലെന്ന് സംശയിക്കപ്പെടുന്നു. ഖജനാവിലെ നികുതിപ്പണം കൊഴുത്തുതടിച്ച ഉദ്യോഗസ്ഥവൃന്ദം ഈ നാടിനെ തീറെഴുതിക്കൊടുക്കുന്നു. ജനപ്രതിനിധികളും രാഷ്‌ട്രീയനേതൃത്വങ്ങളും പൊതുസമൂഹവും ഉറക്കംവിട്ട് ഉണരുന്നില്ലെങ്കിൽ പുത്തൻകരാറിലൂടെ രാജ്യം വിദേശശക്തികളുടെ കൈകളിലേക്കു മാറും.

ഏഴുപതിറ്റാണ്ട് മുന്പ് വിദേശശക്തികളെ ആട്ടിയോടിച്ചവരിപ്പോൾ സ്വന്തം മണ്ണിലേക്ക് ഇക്കൂട്ടരെ മാടിവിളിക്കുന്നത് വിരോധാഭാസമാണ്. ആർസിഇപി കരാറിനെതിരെയുള്ള ബഹുജനപ്രക്ഷോഭത്തിനു പൊതുസമൂഹമൊന്നാകെ കൈകോർക്കണമെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.

രാഷ്‌ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ്ചെയർമാൻ ഡിജോ കാപ്പൻ അധ്യക്ഷതവഹിച്ചു. ദേശീയ സംസ്ഥാന നേതാക്കളായ ബിനോയ് തോമസ്, പി.പി. ജോസഫ്, ജോസ് ആനിത്തോട്ടം, മാർട്ടിൻ തോമസ്, പ്രഫ. ജോസ്കുട്ടി ഒഴുകയിൽ, ജോർജ് ജോസഫ് തെള്ളിയിൽ, ജോയി കണ്ണഞ്ചിറ, ജന്നറ്റ് മാത്യു, ജോയി നിലന്പൂർ, വി.ജെ. ലാലി, ജെ.ജി. പാലയ്ക്കലോടി, എം.എം. ഉമ്മൻ, ഒൗസേപ്പച്ചൻ ചെറുകാട്, സന്തോഷ് വർഗീസ്, സയ്യിദ് അലവി വയനാട്, എം.ജെ. ബേബി, ബി. മുരളീധരൻ, മോഡി തോമസ്, ലാലി ഇളപ്പുങ്കൽ, ജോസഫ് വടക്കേക്കര, കെ.കെ. ജോസഫ്, ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു.

ഡൽഹിയിൽ ചേർന്ന രാഷ്‌ട്രീയ കിസാൻ മഹാസംഘ് ദേശീയ കർഷക കണ്‍വൻഷൻ ആർസിഇപി കരാറിനെതിരെ ദേശീയപ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ദീൻദയാൽ ഉപാദ്ധ്യായ മാർഗിലെ എൻ.ഡി. തിവാരി ഭവനിൽ ചേർന്ന കർഷകനേതൃസമ്മേളനം ദേശീയ ചെയർമാൻ ശിവകുമാർ ശർമ്മ കക്കാജി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ 170-ൽപ്പരം കർഷകസംഘടനയുടെ ദേശീയനേതാക്കൾ പങ്കെടുത്തു.

വയനാട്ടിലെ യാത്രനിരോധനത്തിനെതിരെയും കോട്ടയം ജില്ലയിലെ 12 വില്ലേജുകളിലെ പുരയിടങ്ങൾ തോട്ടങ്ങളാക്കിയുള്ള റവന്യു നടപടി തിരുത്തണമെന്നാവശ്യപ്പെട്ടും ഇടുക്കിയിൽ പട്ടയഭൂമിയിലെ നിയന്ത്രണങ്ങൾക്കെതിരെയും നടക്കുന്ന സമരപ്രക്ഷോഭങ്ങൾക്ക് സമ്മേളനം പിന്തുണപ്രഖ്യാപിച്ചു. കർഷകപെൻഷൻ, റബർ വിലസ്ഥിരതാപദ്ധതി എന്നിവ കുടിശികയില്ലാതെ കർഷകർക്കു ലഭ്യമാക്കണമെന്നും സമ്മേളനം സർക്കാരിനോട് അഭ്യർഥിച്ചു.

ആർസിഇപി കരാറിനെതിരെ സംസ്ഥാനത്തെ 14 ജില്ലകളിലും ജനകീയബോധവത്കരണ കണ്‍വൻഷനുകളും വിവിധ കർഷക രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ പങ്കെടുപ്പിച്ചു പ്രക്ഷോഭപരിപാടികളും സംഘടിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചതായി കണ്‍വീനർ ബിനോയ് തോമസ് അറിയിച്ചു.