ആലുവ: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ തല്ലിയ യുവതിയെ അറസ്റ്റ് ചെയ്തു. കളമശേരി കുസാറ്റ് അനന്യ കോളജ് ഹോസ്റ്റലിലെ മേട്രൻ കോഴിക്കോട് കൊയിലാണ്ടി നടുവന്നൂർ കാവിൽദേശത്ത് താറോൽമിത്തൽ ആര്യ ബാലൻ (26) ആണ് അറസ്റ്റിലായത്. ആലുവ പോലീസ് മുമ്പാകെ ആര്യ ഇന്നലെ കീഴടങ്ങുകയായിരുന്നു.
ഒക്ടോബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മാധ്യമങ്ങളിൽ വാർത്തയാകുകയും മർദന രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തെങ്കിലും പോലീസ് നടപടിയെടുക്കാൻ ആദ്യം തയാറായില്ല. സഹകരണ മേഖലയിലെ സംഘടനയുടെ നേതാവാണ് ആര്യയുടെ പിതാവ്. പ്രതിഷേധം കനത്തതോടെ സ്റ്റേഷനിൽ ഹാജരാകാൻ യുവതിയോടു പറഞ്ഞെങ്കിലും എത്തിയില്ല. ഹോസ്റ്റലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചപ്പോഴാണ് അഭിഭാഷകനൊപ്പം ഇവർ ഹാജരായത്.
ആലപ്പുഴ മാവേലിക്കര സ്വദേശി റിങ്കു (26) വിനെയാണ് ആര്യ മർദിച്ചത്. രോഗിക്കു കൂട്ടായി ആശുപത്രിയിൽ സ്കൂട്ടറിൽ എത്തിയ യുവതി വലിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്താണ് സ്കൂട്ടർ ആദ്യം പാർക്ക് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരൻ സ്കൂട്ടർ മാറ്റിവയ്പിച്ചു.
മടങ്ങിയെത്തിയ യുവതി മറ്റു വാഹനങ്ങളുടെ ഇടയിലായ സ്കൂട്ടർ എടുത്തുതരണമെന്ന് ആവശ്യപ്പെട്ടു. സ്കൂട്ടർ പുറത്തെടുത്തപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്നു പറഞ്ഞു പ്രകോപിതയായി റിങ്കുവിന്റെ മുഖത്തടിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
അകാരണമായി മർദിച്ചതിനും അസഭ്യം പറഞ്ഞതിനും സെഷൻ 323, 294 ബി, 506 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കുസാറ്റിലെ പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലിലെ മേട്രനായ ആര്യ ബാലനെതിരേ വകുപ്പുതല നടപടി വരും. കേസ് സംബന്ധിച്ച റിപ്പോർട്ട് കുസാറ്റ് രജിസ്ട്രാർക്ക് കൈമാറുമെന്നു ചീഫ് വാർഡൻ പറഞ്ഞു. മൂന്ന് വർഷത്തെ കരാർ ജീവനക്കാരിയാണ് ആര്യ. വരുന്ന മാർച്ചിൽ കരാർ കാലാവധി അവസാനിക്കും. 35 വയസിന് മേലുള്ളവർക്ക് മാത്രമേ വാർഡൻ തസ്തിക നൽകാവൂയെന്ന നിബന്ധന ലംഘിച്ചാണ് നിയമനം നടന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ഒക്ടോബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മാധ്യമങ്ങളിൽ വാർത്തയാകുകയും മർദന രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തെങ്കിലും പോലീസ് നടപടിയെടുക്കാൻ ആദ്യം തയാറായില്ല. സഹകരണ മേഖലയിലെ സംഘടനയുടെ നേതാവാണ് ആര്യയുടെ പിതാവ്. പ്രതിഷേധം കനത്തതോടെ സ്റ്റേഷനിൽ ഹാജരാകാൻ യുവതിയോടു പറഞ്ഞെങ്കിലും എത്തിയില്ല. ഹോസ്റ്റലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചപ്പോഴാണ് അഭിഭാഷകനൊപ്പം ഇവർ ഹാജരായത്.
ആലപ്പുഴ മാവേലിക്കര സ്വദേശി റിങ്കു (26) വിനെയാണ് ആര്യ മർദിച്ചത്. രോഗിക്കു കൂട്ടായി ആശുപത്രിയിൽ സ്കൂട്ടറിൽ എത്തിയ യുവതി വലിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്താണ് സ്കൂട്ടർ ആദ്യം പാർക്ക് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരൻ സ്കൂട്ടർ മാറ്റിവയ്പിച്ചു.
മടങ്ങിയെത്തിയ യുവതി മറ്റു വാഹനങ്ങളുടെ ഇടയിലായ സ്കൂട്ടർ എടുത്തുതരണമെന്ന് ആവശ്യപ്പെട്ടു. സ്കൂട്ടർ പുറത്തെടുത്തപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്നു പറഞ്ഞു പ്രകോപിതയായി റിങ്കുവിന്റെ മുഖത്തടിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
അകാരണമായി മർദിച്ചതിനും അസഭ്യം പറഞ്ഞതിനും സെഷൻ 323, 294 ബി, 506 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കുസാറ്റിലെ പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലിലെ മേട്രനായ ആര്യ ബാലനെതിരേ വകുപ്പുതല നടപടി വരും. കേസ് സംബന്ധിച്ച റിപ്പോർട്ട് കുസാറ്റ് രജിസ്ട്രാർക്ക് കൈമാറുമെന്നു ചീഫ് വാർഡൻ പറഞ്ഞു. മൂന്ന് വർഷത്തെ കരാർ ജീവനക്കാരിയാണ് ആര്യ. വരുന്ന മാർച്ചിൽ കരാർ കാലാവധി അവസാനിക്കും. 35 വയസിന് മേലുള്ളവർക്ക് മാത്രമേ വാർഡൻ തസ്തിക നൽകാവൂയെന്ന നിബന്ധന ലംഘിച്ചാണ് നിയമനം നടന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.