നെടുമ്പാശേരി: ശബരിമല തീർഥാടനം നടത്തുന്നതിന് വിദേശത്തു നിന്നും വടക്കേ ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് അടുത്ത മാസം മുതല്‍ ഹെലികോപ്ടറില്‍ യാത്ര ചെയ്യാൻ സൗകര്യം ഒരുങ്ങും. ശബരി സര്‍വീസ് എന്ന കമ്പനിയുടെ കീഴില്‍ നവംബര്‍ 17 മുതലാണ് അയ്യപ്പ സന്നിധിയിലേക്ക് എത്തുന്ന തീര്‍ഥാടകര്‍ക്ക് ഹെലികോപ്ടര്‍ സൗകര്യം ആരംഭിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന് പുറത്തു നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന തീര്‍ഥാടകരെ വിമാനത്താവളത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ കാലടിയിലെ ഹെലിപാഡില്‍ എത്തിച്ച് അവിടെ നിന്നാണ് ശബരിമലയുടെ പ്രധാന ക്യാന്പായ നിലയ്ക്കലില്‍ എത്തിക്കുന്നത്. കാലടിയില്‍ നിന്ന് 35 മിനിട്ട് കൊണ്ട് നിലയ്ക്കലില്‍ എത്തും. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും.
രാവിലെ ഏഴിന് കാലടിയില്‍ നിന്നു പുറപ്പെടുന്ന ഹെലികോപ്ടര്‍ 7.35 ന് നിലയ്ക്കലില്‍ എത്തിച്ചേരും. 7.40 ന് നിലയ്ക്കലില്‍ നിന്നു മടങ്ങി 8.15 ഓടെ കാലടിയില്‍ എത്തും. ദിനംപ്രതി 12 സര്‍വീസുകളാണ് ഉണ്ടാവുക. കാലടിയില്‍ നിന്നു രാവിലെ 8.35, 10.10, 11.45, ഉച്ചയ്ക്ക് 2.00, 3.35 എന്നീ സമയങ്ങളിലാണ് ഹെലികോപ്ടര്‍ പുറപ്പെടുക. മടക്കയാത്ര ഉള്‍പ്പെടെ ഒരാള്‍ക്ക് 29,500 രൂപയാണ് ടിക്കറ്റ് നിരക്ക്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന് പുറത്തു നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന തീര്‍ഥാടകരെ വിമാനത്താവളത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ കാലടിയിലെ ഹെലിപാഡില്‍ എത്തിച്ച് അവിടെ നിന്നാണ് ശബരിമലയുടെ പ്രധാന ക്യാന്പായ നിലയ്ക്കലില്‍ എത്തിക്കുന്നത്. കാലടിയില്‍ നിന്ന് 35 മിനിട്ട് കൊണ്ട് നിലയ്ക്കലില്‍ എത്തും. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും.
രാവിലെ ഏഴിന് കാലടിയില്‍ നിന്നു പുറപ്പെടുന്ന ഹെലികോപ്ടര്‍ 7.35 ന് നിലയ്ക്കലില്‍ എത്തിച്ചേരും. 7.40 ന് നിലയ്ക്കലില്‍ നിന്നു മടങ്ങി 8.15 ഓടെ കാലടിയില്‍ എത്തും. ദിനംപ്രതി 12 സര്‍വീസുകളാണ് ഉണ്ടാവുക. കാലടിയില്‍ നിന്നു രാവിലെ 8.35, 10.10, 11.45, ഉച്ചയ്ക്ക് 2.00, 3.35 എന്നീ സമയങ്ങളിലാണ് ഹെലികോപ്ടര്‍ പുറപ്പെടുക. മടക്കയാത്ര ഉള്‍പ്പെടെ ഒരാള്‍ക്ക് 29,500 രൂപയാണ് ടിക്കറ്റ് നിരക്ക്.