തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ഏറെ വിവാദമായ മൂല്യനിർണയം സംബന്ധിച്ച് അധ്യാപകർക്കെതിരേ നടപടിക്ക് സർവകലാശാല സിൻഡിക്കറ്റിന്റെ അനുമതി. മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ കൊല്ലം യൂനുസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകന്റെ ഐഡി റദ്ദാക്കാനും 25,000 രൂപ പിഴ ചുമത്താനും തീരുമാനിച്ചു.
അദാലത്തിന്റെ തീരുമാനപ്രകാരം പുനർമൂല്യനിർണയം നടത്തിയതിൽ സർവകലാശാല കൈക്കൊണ്ട തീരുമാനങ്ങൾ സിൻഡിക്കറ്റ് അംഗീകരിച്ചു. ആദ്യമൂല്യനിർണയത്തിൽ പിഴവ് വരുത്തിയ അധ്യാപകർക്കേതിരേ നടപടി കൈക്കൊള്ളാനും തീരുമാനമായി.
അദാലത്തിന്റെ തീരുമാനപ്രകാരം പുനർമൂല്യനിർണയം നടത്തിയതിൽ സർവകലാശാല കൈക്കൊണ്ട തീരുമാനങ്ങൾ സിൻഡിക്കറ്റ് അംഗീകരിച്ചു. ആദ്യമൂല്യനിർണയത്തിൽ പിഴവ് വരുത്തിയ അധ്യാപകർക്കേതിരേ നടപടി കൈക്കൊള്ളാനും തീരുമാനമായി.