തിരുവനന്തപുരം: കേരള ബാങ്ക് തുടങ്ങാൻ സംസ്ഥാന സർക്കാരിനു റിസർവ് ബാങ്കിന്റെ അന്തിമ അനുമതി. ഇതു സംബന്ധിച്ച കത്ത് സർക്കാരിന് ലഭിച്ചു. ബാങ്ക് രൂപീകരണത്തിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി ആർബിഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരണത്തിന് വഴിയൊരുങ്ങിയത്. നവംബർ ഒന്നിനു ബാങ്കിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ആലോചന. എന്നാൽ, ഹൈക്കോടതിയിലുള്ള കേസിനെ ആശ്രയിച്ചായിരിക്കും നടപടി.
വലിയ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നാണു കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാന കടമ്പ സർക്കാർ കടന്നതെന്നും ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസുകളുടെ തീർപ്പുകൾക്കു വിധേയമായിരിക്കും ലയനമെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനാണ് സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ബാങ്ക് രൂപീകരണത്തിനുള്ള അപേക്ഷ തത്വത്തിൽ അംഗീകരിച്ച റിസർവ് ബാങ്ക്, കേരള ബാങ്ക് രൂപീകരണത്തിനായി 19 നിബന്ധനകൾ മുന്നോട്ടു വച്ചിരുന്നു. എല്ലാ സഹകരണ ബാങ്ക് ഭരണസമിതികളും പൊതുയോഗം വിളിച്ച് അതിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കണമെന്ന നിബന്ധന ഇതിലുണ്ടായിരുന്നു.
ഇതനുസരിച്ച് 13 ജില്ലാ സഹകരണ ബാങ്കുകളും കേരള ബാങ്ക് രൂപീകരണത്തെ പിന്തുണച്ചപ്പോൾ പ്രമേയത്തിലൂടെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനത്തെ എതിർത്തു. ഇതിനെ മറികടക്കാൻ പൊതുഭരണസമിതി യോഗത്തിൽ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്റെ അംഗീകാരം നേടിയാൽ മതിയെന്നുമുള്ള ഭേദഗതിയോടെ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കുകയും ആർബിഐക്ക് അയച്ചു നൽകുകയും ചെയ്തിരുന്നു.
ഭേദഗതി ആർബിഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരണത്തിന് അനുമതി ലഭിച്ചത്. അനുമതിക്ക് 2020 മാർച്ച് 31 വരെ പ്രാബല്യം ഉണ്ടായിരിക്കും.അതിനുശേഷം തൽസ്ഥിതി സംബന്ധിച്ച് നബാർഡ് മുഖേന ആർബിഐയെ അറിയിക്കണം. ഹൈക്കോടതിയിൽ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകളിൽ റിസർവ് ബാങ്കിന്റെ തീരുമാനം അറിയിക്കുന്നതോടെ സർക്കാരിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആറു വ്യവസ്ഥകൾ പാലിക്കണം
ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ അനുമതിയിൽ ആറു വ്യവസ്ഥകൾ ആർബിഐ ഉൾപ്പെടുത്തിയിട്ടുണ്ട്.
2018 മാർച്ച് 31-ന്റെ നബാർഡിന്റെ കണക്ക് പ്രകാരം ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന് ഒന്പതു ശതമാനം മൂലധന പര്യാപ്തത ആർജിക്കണമെങ്കിൽ 97.92 കോടി രൂപയുടെ കുറവുണ്ട്. ലയനത്തിന് മുൻപ് ഈ തുക സംസ്ഥാന സർക്കാർ നൽകണം. ഇതിനു പുറമെ ഒൻപത് ശതമാനം മൂലധന പര്യാപ്തത തുടർന്നും സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണമെന്നുമാണ് ആദ്യത്തെ വ്യവസ്ഥ.
ഇതിനു പുറമെ, ജില്ലാ സഹകരണ ബാങ്കുകളുടെ അറ്റമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലയനശേഷമുള്ള ബാങ്കിൽ അംഗസംഘങ്ങളുടെ ഓഹരിമൂലധനം അനുവദിച്ച് നൽകണം. ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് ഒരു ട്രാൻസ്ഫർ പ്രൈസ് വ്യവസ്ഥ രൂപപ്പെടുത്തണം.
വോട്ടവകാശം ഇല്ലാതെ വായ്പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ റൊട്ടേഷൻ അടിസ്ഥാനത്തിൽ പുതിയ ബാങ്കിന്റെ ഭരണസമിതിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തണം. ബോർഡ് ഓഫ് മാനേജ്മെന്റ് ഘടന, അധികാരങ്ങൾ എന്നിവ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് സമാനമായ മാർഗനിർദേശത്തിനനുസരിച്ചായിരിക്കണം. ലയനശേഷം എല്ലാ ജില്ലാ ബാങ്കുകളിലേയും ഉപഭോക്താക്കൾക്ക് സേവനം നൽകാൻ കഴിയുന്ന രീതിയിലുള്ള മികച്ച സോഫ്റ്റ് വെയർ കേരള ബാങ്കിന് ഉണ്ടായിരിക്കണം. കേരള ബാങ്കിന്റെ സിഇഒയുടെ നിയമനം മാനദണ്ഡങ്ങൾ പാലിച്ചാകണം. ഭരണസമിതിയിൽ ചുരുങ്ങിയത് രണ്ട് പ്രഫഷണലുകൾ ഉണ്ടായിരിക്കണം.
ലയനശേഷം കേരള ബാങ്കിന്റെ ആർബിഐ ലൈസൻസ് തുടരും. ജില്ലാ ബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകൾ കേരള ബാങ്കിന്റെ ബ്രാഞ്ചുകളായി മാറും. തുടർന്ന് കേരള ബാങ്ക് ഈ ബ്രാഞ്ചുകളുടെ ലൈസൻസിനായി ആർബിഐക്ക് അപേക്ഷ നൽകണം.
ആർബിഐയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകൾ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകൾ അവരുടെ ലൈസൻസ് ആർബിഐക്ക് സറണ്ടർ ചെയ്യണമെന്നും അന്തിമ അനുമതിയിൽ ആർബിഐ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലാ ബാങ്കിന് വീണ്ടും അവസരം
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തെ എതിർത്ത് പ്രമേയം പാസാക്കിയ മലപ്പുറം ജില്ലാ സഹകരണബാങ്ക് ഭരണസമിതിയുമായി വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 13 ജില്ലാ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമാകുന്പോൾ അവർ മാത്രം ഒറ്റപ്പെട്ടു പോകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അന്തിമ അനുമതി ലഭിച്ച സാഹചര്യത്തിൽ അവർ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ.
ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായും ബാങ്ക് ഭരണസമിതിയുമായും ചർച്ചകൾക്ക് തയാറാണെന്നും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വലിയ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നാണു കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാന കടമ്പ സർക്കാർ കടന്നതെന്നും ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസുകളുടെ തീർപ്പുകൾക്കു വിധേയമായിരിക്കും ലയനമെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനാണ് സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ബാങ്ക് രൂപീകരണത്തിനുള്ള അപേക്ഷ തത്വത്തിൽ അംഗീകരിച്ച റിസർവ് ബാങ്ക്, കേരള ബാങ്ക് രൂപീകരണത്തിനായി 19 നിബന്ധനകൾ മുന്നോട്ടു വച്ചിരുന്നു. എല്ലാ സഹകരണ ബാങ്ക് ഭരണസമിതികളും പൊതുയോഗം വിളിച്ച് അതിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ലയനത്തിന് അനുകൂലമായി പ്രമേയം പാസാക്കണമെന്ന നിബന്ധന ഇതിലുണ്ടായിരുന്നു.
ഇതനുസരിച്ച് 13 ജില്ലാ സഹകരണ ബാങ്കുകളും കേരള ബാങ്ക് രൂപീകരണത്തെ പിന്തുണച്ചപ്പോൾ പ്രമേയത്തിലൂടെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനത്തെ എതിർത്തു. ഇതിനെ മറികടക്കാൻ പൊതുഭരണസമിതി യോഗത്തിൽ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്റെ അംഗീകാരം നേടിയാൽ മതിയെന്നുമുള്ള ഭേദഗതിയോടെ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കുകയും ആർബിഐക്ക് അയച്ചു നൽകുകയും ചെയ്തിരുന്നു.
ഭേദഗതി ആർബിഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരണത്തിന് അനുമതി ലഭിച്ചത്. അനുമതിക്ക് 2020 മാർച്ച് 31 വരെ പ്രാബല്യം ഉണ്ടായിരിക്കും.അതിനുശേഷം തൽസ്ഥിതി സംബന്ധിച്ച് നബാർഡ് മുഖേന ആർബിഐയെ അറിയിക്കണം. ഹൈക്കോടതിയിൽ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകളിൽ റിസർവ് ബാങ്കിന്റെ തീരുമാനം അറിയിക്കുന്നതോടെ സർക്കാരിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആറു വ്യവസ്ഥകൾ പാലിക്കണം
ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ അനുമതിയിൽ ആറു വ്യവസ്ഥകൾ ആർബിഐ ഉൾപ്പെടുത്തിയിട്ടുണ്ട്.
2018 മാർച്ച് 31-ന്റെ നബാർഡിന്റെ കണക്ക് പ്രകാരം ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന് ഒന്പതു ശതമാനം മൂലധന പര്യാപ്തത ആർജിക്കണമെങ്കിൽ 97.92 കോടി രൂപയുടെ കുറവുണ്ട്. ലയനത്തിന് മുൻപ് ഈ തുക സംസ്ഥാന സർക്കാർ നൽകണം. ഇതിനു പുറമെ ഒൻപത് ശതമാനം മൂലധന പര്യാപ്തത തുടർന്നും സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണമെന്നുമാണ് ആദ്യത്തെ വ്യവസ്ഥ.
ഇതിനു പുറമെ, ജില്ലാ സഹകരണ ബാങ്കുകളുടെ അറ്റമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലയനശേഷമുള്ള ബാങ്കിൽ അംഗസംഘങ്ങളുടെ ഓഹരിമൂലധനം അനുവദിച്ച് നൽകണം. ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് ഒരു ട്രാൻസ്ഫർ പ്രൈസ് വ്യവസ്ഥ രൂപപ്പെടുത്തണം.
വോട്ടവകാശം ഇല്ലാതെ വായ്പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ റൊട്ടേഷൻ അടിസ്ഥാനത്തിൽ പുതിയ ബാങ്കിന്റെ ഭരണസമിതിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തണം. ബോർഡ് ഓഫ് മാനേജ്മെന്റ് ഘടന, അധികാരങ്ങൾ എന്നിവ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് സമാനമായ മാർഗനിർദേശത്തിനനുസരിച്ചായിരിക്കണം. ലയനശേഷം എല്ലാ ജില്ലാ ബാങ്കുകളിലേയും ഉപഭോക്താക്കൾക്ക് സേവനം നൽകാൻ കഴിയുന്ന രീതിയിലുള്ള മികച്ച സോഫ്റ്റ് വെയർ കേരള ബാങ്കിന് ഉണ്ടായിരിക്കണം. കേരള ബാങ്കിന്റെ സിഇഒയുടെ നിയമനം മാനദണ്ഡങ്ങൾ പാലിച്ചാകണം. ഭരണസമിതിയിൽ ചുരുങ്ങിയത് രണ്ട് പ്രഫഷണലുകൾ ഉണ്ടായിരിക്കണം.
ലയനശേഷം കേരള ബാങ്കിന്റെ ആർബിഐ ലൈസൻസ് തുടരും. ജില്ലാ ബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകൾ കേരള ബാങ്കിന്റെ ബ്രാഞ്ചുകളായി മാറും. തുടർന്ന് കേരള ബാങ്ക് ഈ ബ്രാഞ്ചുകളുടെ ലൈസൻസിനായി ആർബിഐക്ക് അപേക്ഷ നൽകണം.
ആർബിഐയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകൾ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകൾ അവരുടെ ലൈസൻസ് ആർബിഐക്ക് സറണ്ടർ ചെയ്യണമെന്നും അന്തിമ അനുമതിയിൽ ആർബിഐ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലാ ബാങ്കിന് വീണ്ടും അവസരം
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തെ എതിർത്ത് പ്രമേയം പാസാക്കിയ മലപ്പുറം ജില്ലാ സഹകരണബാങ്ക് ഭരണസമിതിയുമായി വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 13 ജില്ലാ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമാകുന്പോൾ അവർ മാത്രം ഒറ്റപ്പെട്ടു പോകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അന്തിമ അനുമതി ലഭിച്ച സാഹചര്യത്തിൽ അവർ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ.
ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായും ബാങ്ക് ഭരണസമിതിയുമായും ചർച്ചകൾക്ക് തയാറാണെന്നും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.