മരട് (കൊച്ചി): ചട്ടവിരുദ്ധമെന്നു സുപ്രീം കോടതി കണ്ടെത്തിയതിനെത്തുടർന്നു പൊളിച്ചുമാറ്റാൻ ഉത്തരവായ ഫ്ളാറ്റുകളുടെ നിർമാണത്തിൽ വൻ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ. മരട് നഗരസഭ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽനിന്നു വിജിലൻസ് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത ഫയലുകളും മറ്റു രേഖകളും പ്രാഥമികമായി പരിശോധിച്ചതിൽനിന്നാണ് ഈ നിഗമനത്തിൽ എത്തിയത്.
ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനങ്ങൾക്കു പുറമെ ഫ്ളാറ്റുകൾ നിർമിക്കാൻ വ്യാപകമായ കായൽ കൈയേറ്റവും നടന്നു. ഇതിൽ വ്യക്തത വരുത്താനായി ഭൂമി അളന്നു തിട്ടപ്പെടുത്തി. റവന്യൂ രേഖകൾ പ്രകാരം ഉള്ളതിലും അധികം ഭൂമി ഫ്ളറ്റുകളുടെ മതിൽക്കെട്ടുകൾക്കുള്ളിൽ ഉണ്ടെന്നാണു വിജിലൻസ് കണ്ടെത്തൽ. കായൽ കൈയേറ്റത്തിനു പുറമെ, തീരദേശ പരിപാലന നിയമത്തിന്റെ ലംഘനവും വ്യാപകമായി നടന്നു.
ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുള്ള നിർമാണങ്ങൾക്ക് ഉദ്യോഗസ്ഥരും അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയും ഒത്താശ ചെയ്തെന്ന ആക്ഷേപങ്ങൾ സ്ഥിരീകരിക്കുന്ന രേഖകളും അന്വേഷണത്തിൽ പുറത്തുവന്നതായി സൂചനയുണ്ട്. ക്രമക്കേടുകളുമായി ബന്ധപ്പെട്ടു മുൻ പഞ്ചായത്ത് സെക്രട്ടറി, സൂപ്രണ്ട് തുടങ്ങിയവരെ ചോദ്യം ചെയ്തു. ചോദ്യംചെയ്യാനായി വിജിലൻസ് തയാറാക്കിയ പട്ടികയിൽ പതിനഞ്ചോളം മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.
ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം: ഹർജി ഫയലിൽ
മൂവാറ്റുപുഴ: വിവാദ ഫ്ളാറ്റുകൾക്ക് നിർമാണ അനുമതി നൽകിയതിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം വേണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. മരട് ഫ്ളാറ്റ് നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർ ഇതിനു മുൻപ് സമാനമായ പരാതിയിൽ അന്വേഷണം നേരിട്ടിട്ടുണ്ടോ എന്നു വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടു. 29നു കോടതി ഹർജി വീണ്ടും പരിഗണിക്കും. കടവന്ത്ര സ്വദേശി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ഫ്ളാറ്റ് നിർമാണത്തിനു തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് അനുമതി നൽകിയ മരട് പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. മരട് ഫ്ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ ഉദ്യോഗസ്ഥരുടെ വീഴ്ച പരാമർശിച്ചിട്ടുണ്ടെന്നും നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് ആദ്യം അനുമതി നൽകിയവർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
പൊളിക്കാനുള്ള കരാർ രണ്ടു കമ്പനികൾക്ക്
മരട് (കൊച്ചി): മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനു രണ്ടു കമ്പനികൾക്കു കരാർ നൽകാൻ അന്തിമ തീരുമാനമായി. മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എൻജിനിയറിംഗ്, ചെന്നൈയിലെ വിജയ് സ്റ്റിൽസ് ആൻഡ് സ്ട്രക്ചേഴ്സ് എന്നീ കമ്പനികളെയാണ് നാലു ഫ്ളാറ്റു സമുച്ചയങ്ങളിലെ അഞ്ചു ബഹുനില കെട്ടിടങ്ങൾ പൊളിക്കാനായി തെരഞ്ഞെടുത്തത്. ആറു കമ്പനികൾ ഉൾപ്പെട്ട അന്തിമ പട്ടികയിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. കമ്പനി അധികൃതർ ഇന്ന് ഇൻഡോറിൽനിന്നുള്ള പൊളിക്കൽ വിദഗ്ധൻ എസ്.ബി. സർവാത്തേയുമായി കൂടിക്കാഴ്ച നടത്തും.
പൊളിക്കാനുള്ള കെട്ടിടങ്ങൾ നാളെ കരാർ ഏറ്റെടുക്കുന്ന കമ്പനികൾക്കു കൈമാറും. പൊളിക്കാൻ ഓരോ കെട്ടിടത്തിനും 15 ദിവസം വീതമുള്ള സമയക്രമത്തിനാണ് അന്തിമരൂപം നൽകിയിരിക്കുന്നത്. പരമാവധി 90 ദിവസത്തിനകം ഫ്ളാറ്റുകൾ പൂർണമായും പൊളിക്കണം.
നിയന്ത്രിത സ്ഫോടനത്തിലൂടെയായിരിക്കും പൊളിക്കൽ. ഇക്കാര്യങ്ങളിൽ കമ്പനികളും ഉദ്യോഗസ്ഥരും തമ്മിൽ ധാരണയായി. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ട് സർക്കാരിനു കൈമാറും. അവശിഷ്ടങ്ങൾ നീക്കാൻ പ്രത്യേകം കരാറായിരിക്കും നൽകി. ഇതിനുള്ള നടപടിക്രമങ്ങൾ പിന്നീട് നിശ്ചയിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനങ്ങൾക്കു പുറമെ ഫ്ളാറ്റുകൾ നിർമിക്കാൻ വ്യാപകമായ കായൽ കൈയേറ്റവും നടന്നു. ഇതിൽ വ്യക്തത വരുത്താനായി ഭൂമി അളന്നു തിട്ടപ്പെടുത്തി. റവന്യൂ രേഖകൾ പ്രകാരം ഉള്ളതിലും അധികം ഭൂമി ഫ്ളറ്റുകളുടെ മതിൽക്കെട്ടുകൾക്കുള്ളിൽ ഉണ്ടെന്നാണു വിജിലൻസ് കണ്ടെത്തൽ. കായൽ കൈയേറ്റത്തിനു പുറമെ, തീരദേശ പരിപാലന നിയമത്തിന്റെ ലംഘനവും വ്യാപകമായി നടന്നു.
ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുള്ള നിർമാണങ്ങൾക്ക് ഉദ്യോഗസ്ഥരും അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയും ഒത്താശ ചെയ്തെന്ന ആക്ഷേപങ്ങൾ സ്ഥിരീകരിക്കുന്ന രേഖകളും അന്വേഷണത്തിൽ പുറത്തുവന്നതായി സൂചനയുണ്ട്. ക്രമക്കേടുകളുമായി ബന്ധപ്പെട്ടു മുൻ പഞ്ചായത്ത് സെക്രട്ടറി, സൂപ്രണ്ട് തുടങ്ങിയവരെ ചോദ്യം ചെയ്തു. ചോദ്യംചെയ്യാനായി വിജിലൻസ് തയാറാക്കിയ പട്ടികയിൽ പതിനഞ്ചോളം മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.
ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം: ഹർജി ഫയലിൽ
മൂവാറ്റുപുഴ: വിവാദ ഫ്ളാറ്റുകൾക്ക് നിർമാണ അനുമതി നൽകിയതിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം വേണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. മരട് ഫ്ളാറ്റ് നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർ ഇതിനു മുൻപ് സമാനമായ പരാതിയിൽ അന്വേഷണം നേരിട്ടിട്ടുണ്ടോ എന്നു വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടു. 29നു കോടതി ഹർജി വീണ്ടും പരിഗണിക്കും. കടവന്ത്ര സ്വദേശി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ഫ്ളാറ്റ് നിർമാണത്തിനു തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് അനുമതി നൽകിയ മരട് പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. മരട് ഫ്ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ ഉദ്യോഗസ്ഥരുടെ വീഴ്ച പരാമർശിച്ചിട്ടുണ്ടെന്നും നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് ആദ്യം അനുമതി നൽകിയവർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
പൊളിക്കാനുള്ള കരാർ രണ്ടു കമ്പനികൾക്ക്
മരട് (കൊച്ചി): മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനു രണ്ടു കമ്പനികൾക്കു കരാർ നൽകാൻ അന്തിമ തീരുമാനമായി. മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എൻജിനിയറിംഗ്, ചെന്നൈയിലെ വിജയ് സ്റ്റിൽസ് ആൻഡ് സ്ട്രക്ചേഴ്സ് എന്നീ കമ്പനികളെയാണ് നാലു ഫ്ളാറ്റു സമുച്ചയങ്ങളിലെ അഞ്ചു ബഹുനില കെട്ടിടങ്ങൾ പൊളിക്കാനായി തെരഞ്ഞെടുത്തത്. ആറു കമ്പനികൾ ഉൾപ്പെട്ട അന്തിമ പട്ടികയിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. കമ്പനി അധികൃതർ ഇന്ന് ഇൻഡോറിൽനിന്നുള്ള പൊളിക്കൽ വിദഗ്ധൻ എസ്.ബി. സർവാത്തേയുമായി കൂടിക്കാഴ്ച നടത്തും.
പൊളിക്കാനുള്ള കെട്ടിടങ്ങൾ നാളെ കരാർ ഏറ്റെടുക്കുന്ന കമ്പനികൾക്കു കൈമാറും. പൊളിക്കാൻ ഓരോ കെട്ടിടത്തിനും 15 ദിവസം വീതമുള്ള സമയക്രമത്തിനാണ് അന്തിമരൂപം നൽകിയിരിക്കുന്നത്. പരമാവധി 90 ദിവസത്തിനകം ഫ്ളാറ്റുകൾ പൂർണമായും പൊളിക്കണം.
നിയന്ത്രിത സ്ഫോടനത്തിലൂടെയായിരിക്കും പൊളിക്കൽ. ഇക്കാര്യങ്ങളിൽ കമ്പനികളും ഉദ്യോഗസ്ഥരും തമ്മിൽ ധാരണയായി. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ട് സർക്കാരിനു കൈമാറും. അവശിഷ്ടങ്ങൾ നീക്കാൻ പ്രത്യേകം കരാറായിരിക്കും നൽകി. ഇതിനുള്ള നടപടിക്രമങ്ങൾ പിന്നീട് നിശ്ചയിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.