തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകൾ തടയുന്നതിനായുള്ള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി (റെറ) ചെയർമാനായി മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ നിയമിച്ചു. സമിതിയംഗങ്ങളായി കോഴിക്കോട് സ്വദേശിയായ അഭിഭാഷക പ്രീതാ പി.മേനോൻ, എൻജിനിയറിംഗ് വിദഗ്ധനായ മാത്യു ഫ്രാൻസിസ് എന്നിവരെയും നിയമിച്ചു കൊണ്ടു സർക്കാർ ഉത്തരവിറക്കി.
റിയൽ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകൾ തടയാൻ അഥോറിറ്റി രൂപവത്കരിക്കണമെന്നു കേന്ദ്ര നിയമത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, കേരളത്തിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി രൂപീകരണം ഇവിടെ വൈകുകയായിരുന്നു. അടുത്തിടെ മരടു ഫ്ളാറ്റ് തട്ടിപ്പു കേസ് വന്നതോടെയാണു റെറ നിയമനം ഊർജിതമാക്കിയത്.
റിയൽ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകൾ തടയാൻ അഥോറിറ്റി രൂപവത്കരിക്കണമെന്നു കേന്ദ്ര നിയമത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, കേരളത്തിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റി രൂപീകരണം ഇവിടെ വൈകുകയായിരുന്നു. അടുത്തിടെ മരടു ഫ്ളാറ്റ് തട്ടിപ്പു കേസ് വന്നതോടെയാണു റെറ നിയമനം ഊർജിതമാക്കിയത്.