കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ മൂന്നാം പ്രതി കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോളിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നാലാം പ്രതി സൂരജിനു പുറമേ ഒന്നാം പ്രതി ആർഡിഎസ് പ്രോജക്ട്സ് എംഡി സുമീത് ഗോയൽ, രണ്ടാം പ്രതി കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുൻ അസി. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷകളാണു തള്ളിയത്. ജസ്റ്റീസ് സുനിൽ തോമസിന്റേതാണു തീരുമാനം.
മേൽപ്പാലം നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയുണ്ടെന്നു രേഖകളിൽനിന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെണു ഹൈക്കോടതി വിലയിരുത്തി. ഉത്തരവാദികളായ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ പുറത്തുവന്ന വിവരങ്ങൾ മഞ്ഞുമലയുടെ അഗ്രം മാത്രമായിരിക്കാം. ആഴത്തിലുള്ള ഗൂഢാലോചന പിന്നിലുണ്ടാകാം. ഇതു വിശദമായി അന്വേഷിക്കണമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
സുമിത് ഗോയലിന് അന്യായമായി നേട്ടമുണ്ടാക്കാൻ മറ്റു പ്രതികൾ കൂട്ടുനിന്നതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടോയെന്നതാണു ജാമ്യാപേക്ഷയിൽ പരിഗണിച്ചത്. മേൽപ്പാലം തകർന്നോ, പൊളിച്ചു പണിയണോ എന്നീ വിഷയങ്ങൾ പരിശോധിച്ചില്ല. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെയും കേരള റോഡ് ഫണ്ട് ബോർഡിന്റെയും ഭരണച്ചുമതല ടി.ഒ. സൂരജിന് ഉണ്ടായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു.
കരാർ കന്പനിക്കു മുൻകൂർ പണം നൽകാനായി പലിശ നിശ്ചയിച്ചെങ്കിലും കുറഞ്ഞ പലിശയ്ക്കാണു പണം നൽകിയതെന്നു സൂരജിനെതിരേ പ്രോസിക്യൂഷൻ ആരോപിക്കുന്നു. നിർമാണക്കന്പനി എംഡിയായ സുമീത് ഗോയൽ അന്യായമായി നേട്ടമുണ്ടാക്കിയെന്നാണു കേസ്. രാജ്യമെങ്ങും വേരുകളുള്ള കന്പനിയുടെ എംഡിയാണ് ഇയാൾ. കേസിലെ രണ്ടാം പ്രതി എം.ടി. തങ്കച്ചൻ ടെൻഡർ നടപടികളിൽ സജീവനായിരുന്ന ഉദ്യോഗസ്ഥനാണ്.
കേസിലെ മൂന്നാം പ്രതി ബെന്നി പോൾ ടെൻഡർ രേഖകൾ പരിശോധിച്ച് ഉറപ്പാക്കേണ്ട ചുമതലയായിരുന്നു. നിർമാണത്തിന്റെ മേൽനോട്ടച്ചുമതല ഉണ്ടായിരുന്നെങ്കിലും 2015 ൽ മറ്റൊരു ജോലിയിലേക്കു മാറ്റി. മറ്റു ആരോപണങ്ങളില്ലെന്നതിനാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും മുഖ്യമായി വ്യവസ്ഥ ചെയ്ത് ഇയാൾക്കു ജാമ്യം നൽകുന്നു. പാസ്പോർട്ട് ഉണ്ടെങ്കിൽ പത്തു ദിവസത്തിനകം കീഴ്ക്കോടതിയിൽ ഹാജരാക്കണം. ഇല്ലെങ്കിൽ അതു വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
മേൽപ്പാലം നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയുണ്ടെന്നു രേഖകളിൽനിന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെണു ഹൈക്കോടതി വിലയിരുത്തി. ഉത്തരവാദികളായ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ പുറത്തുവന്ന വിവരങ്ങൾ മഞ്ഞുമലയുടെ അഗ്രം മാത്രമായിരിക്കാം. ആഴത്തിലുള്ള ഗൂഢാലോചന പിന്നിലുണ്ടാകാം. ഇതു വിശദമായി അന്വേഷിക്കണമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
സുമിത് ഗോയലിന് അന്യായമായി നേട്ടമുണ്ടാക്കാൻ മറ്റു പ്രതികൾ കൂട്ടുനിന്നതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടോയെന്നതാണു ജാമ്യാപേക്ഷയിൽ പരിഗണിച്ചത്. മേൽപ്പാലം തകർന്നോ, പൊളിച്ചു പണിയണോ എന്നീ വിഷയങ്ങൾ പരിശോധിച്ചില്ല. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെയും കേരള റോഡ് ഫണ്ട് ബോർഡിന്റെയും ഭരണച്ചുമതല ടി.ഒ. സൂരജിന് ഉണ്ടായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു.
കരാർ കന്പനിക്കു മുൻകൂർ പണം നൽകാനായി പലിശ നിശ്ചയിച്ചെങ്കിലും കുറഞ്ഞ പലിശയ്ക്കാണു പണം നൽകിയതെന്നു സൂരജിനെതിരേ പ്രോസിക്യൂഷൻ ആരോപിക്കുന്നു. നിർമാണക്കന്പനി എംഡിയായ സുമീത് ഗോയൽ അന്യായമായി നേട്ടമുണ്ടാക്കിയെന്നാണു കേസ്. രാജ്യമെങ്ങും വേരുകളുള്ള കന്പനിയുടെ എംഡിയാണ് ഇയാൾ. കേസിലെ രണ്ടാം പ്രതി എം.ടി. തങ്കച്ചൻ ടെൻഡർ നടപടികളിൽ സജീവനായിരുന്ന ഉദ്യോഗസ്ഥനാണ്.
കേസിലെ മൂന്നാം പ്രതി ബെന്നി പോൾ ടെൻഡർ രേഖകൾ പരിശോധിച്ച് ഉറപ്പാക്കേണ്ട ചുമതലയായിരുന്നു. നിർമാണത്തിന്റെ മേൽനോട്ടച്ചുമതല ഉണ്ടായിരുന്നെങ്കിലും 2015 ൽ മറ്റൊരു ജോലിയിലേക്കു മാറ്റി. മറ്റു ആരോപണങ്ങളില്ലെന്നതിനാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും മുഖ്യമായി വ്യവസ്ഥ ചെയ്ത് ഇയാൾക്കു ജാമ്യം നൽകുന്നു. പാസ്പോർട്ട് ഉണ്ടെങ്കിൽ പത്തു ദിവസത്തിനകം കീഴ്ക്കോടതിയിൽ ഹാജരാക്കണം. ഇല്ലെങ്കിൽ അതു വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്നും ഉത്തരവിൽ പറയുന്നു.