മുക്കം: കൂടത്തായി കൊലപാതക കേസില്‍ ജോളിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രണ്ടാം ഭര്‍ത്താവ് ഷാജു. ഇന്നലെ വൈകുന്നേരമാണ് വീട്ടില്‍ വച്ച് അദ്ദേഹം ദീപികയോട് സംസാരിച്ചത്. തന്നെ വിവാഹം കഴിച്ചത് സാമ്പത്തിക താല്പര്യങ്ങൾ മാത്രം ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
"വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്ക്കകംതന്നെ ജോളിയുടെ പ്രവര്‍ത്തനങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതായി തോന്നിയിരുന്നു. ആദ്യ ഭാര്യയേയും മകളേയും ജോളി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുമ്പോള്‍ മാത്രമാണ് അറിഞ്ഞത്. ഇതുകേട്ടപ്പോള്‍ മറ്റുള്ളവരെപോലെ എനിക്കും അമ്പരപ്പാണ് ഉണ്ടായത്. ഇപ്പോഴും ജോളിയാണ് അവരെ കൊലപ്പെടുത്തിയതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. കൂടെ കഴിയുമ്പോള്‍ യാതൊരു അസ്വാഭാവികതയും ജോളിയുടെ പെരുമാറ്റത്തില്‍ കണ്ടിരുന്നില്ല. ജോളിയുടെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാറില്ലായിരുന്നു. വഴക്ക് കൂടേണ്ട എന്നു വിചാരിച്ച് പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എന്‍ഐടിയില്‍ ജോലി ഉണ്ടെന്ന് പറഞ്ഞത് കള്ളമാണെന്ന് നാലു മാസം മുമ്പാണ് അറിഞ്ഞത്. എന്ഐടിയിലേക്കാണെന്ന് പറഞ്ഞ് ബ്യൂട്ടി പാര്‍ലറിലേക്കായിരുന്നു ജോളി പോയിരുന്നത്. എല്ലാവരോടും നല്ല രീതിയിലായിരുന്നു ജോളി പെരുമാറിയിരുന്നത്. അവരെക്കുറിച്ച് യാതൊരാക്ഷേപവും ആര്‍ക്കും ഉണ്ടായിരുന്നില്ല'- ഷാജു പറഞ്ഞു.
"ജോളി അമിതമായി ഫോണ്‍വിളികൾ നടത്തിയിരുന്നു. ചില ദിവസങ്ങളില്‍ രാത്രി രണ്ടുമണി വരെ ഫോണ്ചെയ്യാറുണ്ടായിരുന്നു. ഒരിക്കൽ അത് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രമാണ് ജോളി കോടഞ്ചേരിയിലെ എന്റെ വീട്ടിൽ താമസിച്ചിരുന്നത്. ജോളിയുമായുള്ള വിവാഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. സിലിയുടെ സഹോദരൻ സിജോ നിര്‍ബന്ധിച്ചതുകൊണ്ടാണ് സിലി മരിച്ച് ഒരു വര്‍ഷത്തിനകം തന്നെ വിവാഹം നടന്നത്. കൊലപാതകങ്ങളില്‍ ജോളിക്ക് മാത്രമാണ് പങ്കുള്ളതെന്ന് വിശ്വസിക്കുന്നില്ല. കൂട്ടുപ്രതികള്‍ ഉണ്ടാകാം. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. ഞാൻ നിരപരാധിയാണെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. ഞാന്‍ കുറ്റം സമ്മതിച്ചെന്നും പൊട്ടിക്കരഞ്ഞെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അസത്യമാണ്.
ജോളിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ എന്നെ ചോദ്യം ചെയ്യുക മാത്രമാണ് ക്രൈംബ്രാഞ്ച് ചെയ്തത്. എന്നെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. റമോ അടക്കമുള്ളവരുടെ ആരോപണങ്ങള്‍ ഇതിന്റെ ഭാഗമാണ്'- ഷാജു പറഞ്ഞു.
ക്രൈംബ്രാഞ്ച് ‘ചമഞ്ഞാല്’ പണികിട്ടും
കോഴിക്കോട്: കൂടത്തായി ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പോലീസ് അന്വേഷണം നടക്കുന്നതിനിടയില്‍ അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന രീതിയിൽ ചിലര്‍ കേസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ റൂറല്‍ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
രാമകൃഷ്ണന്റെ മരണത്തിൽ സംശയം; ജോളിയുടെ പങ്ക് അന്വേഷിക്കും
കോഴിക്കോട്: കൂടത്തായിയിലെ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട കേസിനു പുറമേ മുഖ്യപ്രതി ജോളിക്ക് ഒരു മരണത്തിൽകൂടി പങ്കുള്ളതായി സൂചന. 2016-ല്‍ മരിച്ച ചാത്തമംഗലം മണ്ണിലിടത്തിൽ രാമകൃഷ്ണന്റെ അസ്വാഭാവിക മരണം സംബന്ധിച്ചാണ് സംശയമുയർന്നിരിക്കുന്നത്. കൂടത്തായി മരണപരമ്പരക്കേസ് അന്വേഷിക്കുന്ന സംഘത്തിന് ഇക്കാര്യത്തിൽ നേരത്തെതന്നെ സംശയമുണ്ടായിരുന്നു. റൂറൽ പോലീസ് മേധാവി കെ.ജി. സൈമണിന് രാമകൃഷ്ണന്റെ മകൻ ചൊവ്വാഴ്ച പരാതി നല്‍കിയിരുന്നു. പരാതി ഇപ്പോൾ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുകയാണ്. രാമകൃഷ്ണൻ താമസിച്ചിരുന്നത് സിറ്റി പോലീസ് പരിധിയിലായതിനാലാണ് കേസ് കൈമാറിയത്.
അന്വേഷണത്തിൽ ജോളിയുടെ പങ്ക് വ്യക്തമാവുന്നപക്ഷം കൂടത്തായി കേസിനൊപ്പം ഈ കേസും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. മൂന്നുവര്‍ഷം മുമ്പുള്ള സംഭവമായതിനാല്‍ കൂടത്തായി കേസിനു സമാനമായി തെളിവുകള്ക്കുവേണ്ടി പരിശോധന നടത്തേണ്ടതായി വരുമെന്നും ഇത് സങ്കീര്‍ണമാണെന്നും സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോര്‍ജ് പറഞ്ഞു.
മൃതദേഹം ദഹിപ്പിച്ചതിനാല്‍ തെളിവുകള്‍ കണ്ടെത്താൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
ഓമശേരിയിലും അന്വേഷണം
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഓമശേരിയിലെ സ്വകാര്യ ആശുപത്രിക്ക് വീഴ്ചയുണ്ടായി എന്ന ആരോപണം ശക്തം.
കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തില്‍ മരിച്ചവരില്‍ ചിലരെ അവസാനമായി ചികിത്സയ്ക്കായി പ്രവേശിച്ചത് ഓമശേരി ആശുപത്രിയിലാണെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അവിടെയെത്തി റിക്കാര്‍ഡുകൾ പരിശോധിച്ചു വരികയാണ്.
"വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്ക്കകംതന്നെ ജോളിയുടെ പ്രവര്‍ത്തനങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതായി തോന്നിയിരുന്നു. ആദ്യ ഭാര്യയേയും മകളേയും ജോളി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുമ്പോള്‍ മാത്രമാണ് അറിഞ്ഞത്. ഇതുകേട്ടപ്പോള്‍ മറ്റുള്ളവരെപോലെ എനിക്കും അമ്പരപ്പാണ് ഉണ്ടായത്. ഇപ്പോഴും ജോളിയാണ് അവരെ കൊലപ്പെടുത്തിയതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. കൂടെ കഴിയുമ്പോള്‍ യാതൊരു അസ്വാഭാവികതയും ജോളിയുടെ പെരുമാറ്റത്തില്‍ കണ്ടിരുന്നില്ല. ജോളിയുടെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാറില്ലായിരുന്നു. വഴക്ക് കൂടേണ്ട എന്നു വിചാരിച്ച് പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എന്‍ഐടിയില്‍ ജോലി ഉണ്ടെന്ന് പറഞ്ഞത് കള്ളമാണെന്ന് നാലു മാസം മുമ്പാണ് അറിഞ്ഞത്. എന്ഐടിയിലേക്കാണെന്ന് പറഞ്ഞ് ബ്യൂട്ടി പാര്‍ലറിലേക്കായിരുന്നു ജോളി പോയിരുന്നത്. എല്ലാവരോടും നല്ല രീതിയിലായിരുന്നു ജോളി പെരുമാറിയിരുന്നത്. അവരെക്കുറിച്ച് യാതൊരാക്ഷേപവും ആര്‍ക്കും ഉണ്ടായിരുന്നില്ല'- ഷാജു പറഞ്ഞു.
"ജോളി അമിതമായി ഫോണ്‍വിളികൾ നടത്തിയിരുന്നു. ചില ദിവസങ്ങളില്‍ രാത്രി രണ്ടുമണി വരെ ഫോണ്ചെയ്യാറുണ്ടായിരുന്നു. ഒരിക്കൽ അത് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രമാണ് ജോളി കോടഞ്ചേരിയിലെ എന്റെ വീട്ടിൽ താമസിച്ചിരുന്നത്. ജോളിയുമായുള്ള വിവാഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. സിലിയുടെ സഹോദരൻ സിജോ നിര്‍ബന്ധിച്ചതുകൊണ്ടാണ് സിലി മരിച്ച് ഒരു വര്‍ഷത്തിനകം തന്നെ വിവാഹം നടന്നത്. കൊലപാതകങ്ങളില്‍ ജോളിക്ക് മാത്രമാണ് പങ്കുള്ളതെന്ന് വിശ്വസിക്കുന്നില്ല. കൂട്ടുപ്രതികള്‍ ഉണ്ടാകാം. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. ഞാൻ നിരപരാധിയാണെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. ഞാന്‍ കുറ്റം സമ്മതിച്ചെന്നും പൊട്ടിക്കരഞ്ഞെന്നുമുള്ള മാധ്യമ വാര്‍ത്തകള്‍ അസത്യമാണ്.
ജോളിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ എന്നെ ചോദ്യം ചെയ്യുക മാത്രമാണ് ക്രൈംബ്രാഞ്ച് ചെയ്തത്. എന്നെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. റമോ അടക്കമുള്ളവരുടെ ആരോപണങ്ങള്‍ ഇതിന്റെ ഭാഗമാണ്'- ഷാജു പറഞ്ഞു.
ക്രൈംബ്രാഞ്ച് ‘ചമഞ്ഞാല്’ പണികിട്ടും
കോഴിക്കോട്: കൂടത്തായി ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പോലീസ് അന്വേഷണം നടക്കുന്നതിനിടയില്‍ അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന രീതിയിൽ ചിലര്‍ കേസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ റൂറല്‍ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
രാമകൃഷ്ണന്റെ മരണത്തിൽ സംശയം; ജോളിയുടെ പങ്ക് അന്വേഷിക്കും
കോഴിക്കോട്: കൂടത്തായിയിലെ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട കേസിനു പുറമേ മുഖ്യപ്രതി ജോളിക്ക് ഒരു മരണത്തിൽകൂടി പങ്കുള്ളതായി സൂചന. 2016-ല്‍ മരിച്ച ചാത്തമംഗലം മണ്ണിലിടത്തിൽ രാമകൃഷ്ണന്റെ അസ്വാഭാവിക മരണം സംബന്ധിച്ചാണ് സംശയമുയർന്നിരിക്കുന്നത്. കൂടത്തായി മരണപരമ്പരക്കേസ് അന്വേഷിക്കുന്ന സംഘത്തിന് ഇക്കാര്യത്തിൽ നേരത്തെതന്നെ സംശയമുണ്ടായിരുന്നു. റൂറൽ പോലീസ് മേധാവി കെ.ജി. സൈമണിന് രാമകൃഷ്ണന്റെ മകൻ ചൊവ്വാഴ്ച പരാതി നല്‍കിയിരുന്നു. പരാതി ഇപ്പോൾ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുകയാണ്. രാമകൃഷ്ണൻ താമസിച്ചിരുന്നത് സിറ്റി പോലീസ് പരിധിയിലായതിനാലാണ് കേസ് കൈമാറിയത്.
അന്വേഷണത്തിൽ ജോളിയുടെ പങ്ക് വ്യക്തമാവുന്നപക്ഷം കൂടത്തായി കേസിനൊപ്പം ഈ കേസും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. മൂന്നുവര്‍ഷം മുമ്പുള്ള സംഭവമായതിനാല്‍ കൂടത്തായി കേസിനു സമാനമായി തെളിവുകള്ക്കുവേണ്ടി പരിശോധന നടത്തേണ്ടതായി വരുമെന്നും ഇത് സങ്കീര്‍ണമാണെന്നും സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോര്‍ജ് പറഞ്ഞു.
മൃതദേഹം ദഹിപ്പിച്ചതിനാല്‍ തെളിവുകള്‍ കണ്ടെത്താൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
ഓമശേരിയിലും അന്വേഷണം
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഓമശേരിയിലെ സ്വകാര്യ ആശുപത്രിക്ക് വീഴ്ചയുണ്ടായി എന്ന ആരോപണം ശക്തം.
കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തില്‍ മരിച്ചവരില്‍ ചിലരെ അവസാനമായി ചികിത്സയ്ക്കായി പ്രവേശിച്ചത് ഓമശേരി ആശുപത്രിയിലാണെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അവിടെയെത്തി റിക്കാര്‍ഡുകൾ പരിശോധിച്ചു വരികയാണ്.