ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ അന്‍പതാം ചരമവാർഷികാചരണം ദൈവദാസൻ കബറടങ്ങിയിരിക്കുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്നു.
ഇന്നലെ രാവിലെ അഞ്ചു മുതൽ വൈകുന്നേരം വരെ തുടർച്ചയായി കബറിട പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയിലും അനുസ്മരണ ശുശ്രൂഷകളിലും ഉച്ചയ്ക്കു നടന്ന നേർച്ചസദ്യയിലും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. പ്രർഥനാശുശ്രൂഷകൾക്കു ശേഷം മാർ കാവുകാട്ടിന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയാണ് വിശ്വാസിസമൂഹം മടങ്ങിയതു വിശുദ്ധ കുർബാന മധ്യേ ആർച്ച്ബിഷപ് മാർ പവ്വത്തിൽ സന്ദേശം നൽകി. ഈശോയുടെ കാരുണ്യത്തിന്റെ മുഖം സമൂഹമധ്യേ പ്രകടമാക്കിയ പുണ്യാത്മാവാണ് മാർ കാവുകാട്ടെന്നു മാർ പവ്വത്തിൽ അനുസ്മരിച്ചു.
ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി, ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ, മോണ്‍ ജോസഫ് വാണിയപ്പുരക്കൽ, ഫാ.കുര്യൻ പുത്തൻപുര, ഫാ.മാത്യു മറ്റം, ഫാ.കുര്യൻ താമരശേരി, ഫാ.ജോസ് വിരുപ്പേൽ, ഫാ.ജോസഫ് ചൂളപ്പറന്പിൽ, ഫാ.ഏബ്രഹാം കരിപ്പിങ്ങാംപുറം, ഫാ.ജോർജ് പഴയപുര, മോണ്‍.തോമസ് പവ്വത്തുപറന്പിൽ, ഫാ.ജോസ് പി. കൊട്ടാരം എന്നിവർ വിശുദ്ധ കുർബാനക്കും ശുശ്രൂഷകൾക്കും കാർമികരായിരുന്നു.
12.30ന് ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി നേർച്ച ഭക്ഷണം വെഞ്ചരിപ്പുകർമം നിർവഹിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽനിന്നു വിശ്വാസിസമൂഹം തയാറാക്കി എത്തിച്ച നാൽപതിനായിരത്തോളം ഭക്ഷണ പൊതികളാണ് നേർച്ചസദ്യയിൽ വിതരണം ചെയ്തത്. വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ മാർ കാവുകാട്ടു സ്മാരക സ്കോളർഷിപ് വിതരണം അതിരൂപത വികാരി ജനറാൾ മോണ്‍.ഫിലിപ്സ് വടക്കേക്കളം നിർവഹിച്ചു.
ദൈവദാസന്റെ അന്‍പതാം ചരമവാർഷികത്തോടനുബന്ധിച്ചു കഴിഞ്ഞ ഒന്‍പതു ദിവസങ്ങളിലായി കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിനു വരുന്ന വിശ്വാസിസമൂഹം മെത്രാപ്പോലീത്തൻ പള്ളിയിലെ കബറിടത്തിലേക്കു തീർഥാടനമായി എത്തിയിരുന്നു.
ഇന്നലെ രാവിലെ അഞ്ചു മുതൽ വൈകുന്നേരം വരെ തുടർച്ചയായി കബറിട പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയിലും അനുസ്മരണ ശുശ്രൂഷകളിലും ഉച്ചയ്ക്കു നടന്ന നേർച്ചസദ്യയിലും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. പ്രർഥനാശുശ്രൂഷകൾക്കു ശേഷം മാർ കാവുകാട്ടിന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയാണ് വിശ്വാസിസമൂഹം മടങ്ങിയതു വിശുദ്ധ കുർബാന മധ്യേ ആർച്ച്ബിഷപ് മാർ പവ്വത്തിൽ സന്ദേശം നൽകി. ഈശോയുടെ കാരുണ്യത്തിന്റെ മുഖം സമൂഹമധ്യേ പ്രകടമാക്കിയ പുണ്യാത്മാവാണ് മാർ കാവുകാട്ടെന്നു മാർ പവ്വത്തിൽ അനുസ്മരിച്ചു.
ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി, ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ, മോണ്‍ ജോസഫ് വാണിയപ്പുരക്കൽ, ഫാ.കുര്യൻ പുത്തൻപുര, ഫാ.മാത്യു മറ്റം, ഫാ.കുര്യൻ താമരശേരി, ഫാ.ജോസ് വിരുപ്പേൽ, ഫാ.ജോസഫ് ചൂളപ്പറന്പിൽ, ഫാ.ഏബ്രഹാം കരിപ്പിങ്ങാംപുറം, ഫാ.ജോർജ് പഴയപുര, മോണ്‍.തോമസ് പവ്വത്തുപറന്പിൽ, ഫാ.ജോസ് പി. കൊട്ടാരം എന്നിവർ വിശുദ്ധ കുർബാനക്കും ശുശ്രൂഷകൾക്കും കാർമികരായിരുന്നു.
12.30ന് ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി നേർച്ച ഭക്ഷണം വെഞ്ചരിപ്പുകർമം നിർവഹിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽനിന്നു വിശ്വാസിസമൂഹം തയാറാക്കി എത്തിച്ച നാൽപതിനായിരത്തോളം ഭക്ഷണ പൊതികളാണ് നേർച്ചസദ്യയിൽ വിതരണം ചെയ്തത്. വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ മാർ കാവുകാട്ടു സ്മാരക സ്കോളർഷിപ് വിതരണം അതിരൂപത വികാരി ജനറാൾ മോണ്‍.ഫിലിപ്സ് വടക്കേക്കളം നിർവഹിച്ചു.
ദൈവദാസന്റെ അന്‍പതാം ചരമവാർഷികത്തോടനുബന്ധിച്ചു കഴിഞ്ഞ ഒന്‍പതു ദിവസങ്ങളിലായി കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിനു വരുന്ന വിശ്വാസിസമൂഹം മെത്രാപ്പോലീത്തൻ പള്ളിയിലെ കബറിടത്തിലേക്കു തീർഥാടനമായി എത്തിയിരുന്നു.