തിരുവനന്തപുരം: കുടുംബങ്ങളെ വിശ്വാസത്തിലും സുവിശേഷമൂല്യങ്ങളിലും ശക്തീകരിക്കാൻ മലങ്കര സുറിയാനി കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ആഹ്വാനം ചെയ്തു.
വിവാഹത്തിന് യുവജനങ്ങളെ വിശുദ്ധമായ പരിശീലനത്തിലൂടെ ഒരുക്കുന്നതിനാവശ്യമായ നിർദേശങ്ങൾ അസംബ്ലി ചർച്ച ചെയ്തു. വിവാഹ ആഘോഷങ്ങളിൽ വളർന്നുവരുന്ന അനിയന്ത്രിതമായ ആഡംബരങ്ങൾ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. വിവാഹാനന്തരം സഭ നിരന്തരമായി ദന്പതികൾക്കൊപ്പം നിന്ന് അവർ നേരിടുന്ന പ്രശ്നങ്ങളിൽ സഹായിക്കണം.
നവമാധ്യമങ്ങളും പുത്തൻ പ്രവണതകളും കുടുംബങ്ങളിൽ സൃഷ്ടിച്ചിരിക്കുന്ന സംസ്കാരത്തെ പ്രതിരോധിക്കേണ്ടതുണ്ട്. മക്കൾ ദൈവത്തിന്റെ ദാനം എന്ന ആശയത്തിൽ അവരെ സ്വീകരിക്കുന്ന ജീവന്റെ സംസ്കാരം കുടുംബങ്ങളിൽ വളരണം. കൃത്രിമ ജനനനിയന്ത്രണം, ഗർഭച്ഛിദ്രം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരേ കുടുംബങ്ങൽ കൂടുതൽ ബോധവത്കരിക്കപ്പെടേണ്ടതുണ്ട്. വാർധക്യത്തിലുള്ളവർക്കായി നയങ്ങളും പരിപാടികളും ആവിഷ്കരിക്കേണ്ടതുണ്ട്.
പ്രകൃതിസൗഹൃദമായ അന്തരീക്ഷവും സംസ്കാരവും കുടുംബങ്ങൾവഴി വളർത്തും. കർമപരിപാടികൾ ആവിഷ്കരിക്കുവാൻ സഭാതലത്തിൽ സെൻട്രൽ സെക്രട്ടേറിയറ്റ് രൂപീകരിക്കണം. അക്രൈസ്തവരുമായിട്ടുള്ള വിവാഹം, സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡർ എന്നീ വിഷയങ്ങളിലുള്ള അജപാലനപരമായ നയങ്ങൾ രൂപീകരിക്കണം.
കഴിഞ്ഞ രണ്ടു ദിവസമായി പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടന്ന മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി സമാപിച്ചു. കൃപ നിറയുന്ന കുടുംബങ്ങൾ എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചു നടന്ന അസംബ്ലിയിൽ സഭയിലെ എല്ലാ മെത്രാപ്പോലിത്താമാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കെടുത്തു. ഭദ്രാസനങ്ങളിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്തു. സമാപനദിവസമായ ഇന്നലെ രാവിലെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സമൂഹബലിയിൽ ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസ് മുഖ്യകാർമികനായിരുന്നു.
തുടർന്നു നടന്ന റിപ്പോർട്ടിംഗ് സെഷനിൽ ബിഷപ് ജോസഫ് മാർ തോമസ് മോഡറേറ്റരായിരുന്നു. ഗ്രൂപ്പ് സെക്രട്ടറിമാരായ റവ. ഡോ. സണ്ണി മാത്യു, ഫാ. ബോവാസ് മാത്യു, സിസ്റ്റർ ആർദ്ര, ഡോ. കെ.വി. തോമസ്കുട്ടി, വി.സി. ജോർജ്കുട്ടി, ഡോ. ജിനു എജി, ഷീജ ഏബ്രഹാം, ജിജി മത്തായി, മോൻസി ജോർജ്, വി.പി. മത്തായി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ചയിൽ മോണ്. ചെറിയാൻ താഴമണ് മോഡറേറ്ററായിരുന്നു. സീറോ അവറിൽ അസംബ്ലി അംഗങ്ങൾ നൽകിയ 42 ചോദ്യങ്ങൾക്ക് കാതോലിക്കാബാവാ മറുപടി നൽകി. അസംബ്ലി പ്രമേയം സജി ജോണ്, ഏല്ലൻ ജോണ് എന്നിവർ അവതരിപ്പിച്ചു. എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് നൽകുന്ന ശിപാർശകൾ ഫാ. അനൂപ് പന്തിരായിതടത്തിൽ അവതരിപ്പിച്ചു. മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ സമാപനസന്ദേശം നൽകി. ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് പ്രസംഗിച്ചു.
അസംബ്ലി പ്രമേയം തയ്യാറാക്കുന്നതിനായി ബിഷപ് തോമസ് മാർ യൗസേബിയോസ്, ജേക്കബ് പുന്നൂസ്, റവ. ഡോ. മത്തായി കടവിൽ, ഫാ. ജോസഫ് വള്ളിയാട്ട്, ഫാ. അനുപ് പന്തിരായിതടത്തിൽ, സിസ്റ്റർ ആർദ്ര, ഡോ. കെ.വി. തോമസ്കുട്ടി കൈമലയിൽ, ഏല്ലൻ ജോണ്, സജി ജോണ് എന്നിവർ പ്രവർത്തിച്ചു.
ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, ജേക്കബ് മാർ ബർണബാസ്, സാമുവൽ മാർ ഐറേനിയോസ്, വിൻസെന്റ് മാർ പൗലോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റോം എന്നിവർ അസംബ്ലിയിൽ സംബന്ധിച്ചു.
വിവാഹത്തിന് യുവജനങ്ങളെ വിശുദ്ധമായ പരിശീലനത്തിലൂടെ ഒരുക്കുന്നതിനാവശ്യമായ നിർദേശങ്ങൾ അസംബ്ലി ചർച്ച ചെയ്തു. വിവാഹ ആഘോഷങ്ങളിൽ വളർന്നുവരുന്ന അനിയന്ത്രിതമായ ആഡംബരങ്ങൾ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. വിവാഹാനന്തരം സഭ നിരന്തരമായി ദന്പതികൾക്കൊപ്പം നിന്ന് അവർ നേരിടുന്ന പ്രശ്നങ്ങളിൽ സഹായിക്കണം.
നവമാധ്യമങ്ങളും പുത്തൻ പ്രവണതകളും കുടുംബങ്ങളിൽ സൃഷ്ടിച്ചിരിക്കുന്ന സംസ്കാരത്തെ പ്രതിരോധിക്കേണ്ടതുണ്ട്. മക്കൾ ദൈവത്തിന്റെ ദാനം എന്ന ആശയത്തിൽ അവരെ സ്വീകരിക്കുന്ന ജീവന്റെ സംസ്കാരം കുടുംബങ്ങളിൽ വളരണം. കൃത്രിമ ജനനനിയന്ത്രണം, ഗർഭച്ഛിദ്രം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരേ കുടുംബങ്ങൽ കൂടുതൽ ബോധവത്കരിക്കപ്പെടേണ്ടതുണ്ട്. വാർധക്യത്തിലുള്ളവർക്കായി നയങ്ങളും പരിപാടികളും ആവിഷ്കരിക്കേണ്ടതുണ്ട്.
പ്രകൃതിസൗഹൃദമായ അന്തരീക്ഷവും സംസ്കാരവും കുടുംബങ്ങൾവഴി വളർത്തും. കർമപരിപാടികൾ ആവിഷ്കരിക്കുവാൻ സഭാതലത്തിൽ സെൻട്രൽ സെക്രട്ടേറിയറ്റ് രൂപീകരിക്കണം. അക്രൈസ്തവരുമായിട്ടുള്ള വിവാഹം, സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡർ എന്നീ വിഷയങ്ങളിലുള്ള അജപാലനപരമായ നയങ്ങൾ രൂപീകരിക്കണം.
കഴിഞ്ഞ രണ്ടു ദിവസമായി പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടന്ന മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി സമാപിച്ചു. കൃപ നിറയുന്ന കുടുംബങ്ങൾ എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചു നടന്ന അസംബ്ലിയിൽ സഭയിലെ എല്ലാ മെത്രാപ്പോലിത്താമാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കെടുത്തു. ഭദ്രാസനങ്ങളിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്തു. സമാപനദിവസമായ ഇന്നലെ രാവിലെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സമൂഹബലിയിൽ ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസ് മുഖ്യകാർമികനായിരുന്നു.
തുടർന്നു നടന്ന റിപ്പോർട്ടിംഗ് സെഷനിൽ ബിഷപ് ജോസഫ് മാർ തോമസ് മോഡറേറ്റരായിരുന്നു. ഗ്രൂപ്പ് സെക്രട്ടറിമാരായ റവ. ഡോ. സണ്ണി മാത്യു, ഫാ. ബോവാസ് മാത്യു, സിസ്റ്റർ ആർദ്ര, ഡോ. കെ.വി. തോമസ്കുട്ടി, വി.സി. ജോർജ്കുട്ടി, ഡോ. ജിനു എജി, ഷീജ ഏബ്രഹാം, ജിജി മത്തായി, മോൻസി ജോർജ്, വി.പി. മത്തായി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ചയിൽ മോണ്. ചെറിയാൻ താഴമണ് മോഡറേറ്ററായിരുന്നു. സീറോ അവറിൽ അസംബ്ലി അംഗങ്ങൾ നൽകിയ 42 ചോദ്യങ്ങൾക്ക് കാതോലിക്കാബാവാ മറുപടി നൽകി. അസംബ്ലി പ്രമേയം സജി ജോണ്, ഏല്ലൻ ജോണ് എന്നിവർ അവതരിപ്പിച്ചു. എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് നൽകുന്ന ശിപാർശകൾ ഫാ. അനൂപ് പന്തിരായിതടത്തിൽ അവതരിപ്പിച്ചു. മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ സമാപനസന്ദേശം നൽകി. ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് പ്രസംഗിച്ചു.
അസംബ്ലി പ്രമേയം തയ്യാറാക്കുന്നതിനായി ബിഷപ് തോമസ് മാർ യൗസേബിയോസ്, ജേക്കബ് പുന്നൂസ്, റവ. ഡോ. മത്തായി കടവിൽ, ഫാ. ജോസഫ് വള്ളിയാട്ട്, ഫാ. അനുപ് പന്തിരായിതടത്തിൽ, സിസ്റ്റർ ആർദ്ര, ഡോ. കെ.വി. തോമസ്കുട്ടി കൈമലയിൽ, ഏല്ലൻ ജോണ്, സജി ജോണ് എന്നിവർ പ്രവർത്തിച്ചു.
ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, ജേക്കബ് മാർ ബർണബാസ്, സാമുവൽ മാർ ഐറേനിയോസ്, വിൻസെന്റ് മാർ പൗലോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റോം എന്നിവർ അസംബ്ലിയിൽ സംബന്ധിച്ചു.