+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോക്‌ടര്‍ ദമ്പതികളുടെ 20 കോടി രൂപയുടെ സ്വത്ത് ബ്ലേഡ് മാഫിയ തട്ടിയെടുത്തു

തലശേരി: നഗരമധ്യത്തിൽ ഡോക്‌ടർ ദമ്പതികളുടെ 20 കോടി രൂപ വിലവരുന്ന അരയേക്കർ സ്ഥലവും ബഹുനില കെട്ടിടവ
ഡോക്‌ടര്‍ ദമ്പതികളുടെ 20 കോടി രൂപയുടെ സ്വത്ത് ബ്ലേഡ് മാഫിയ തട്ടിയെടുത്തു
തലശേരി: നഗരമധ്യത്തിൽ ഡോക്‌ടർ ദമ്പതികളുടെ 20 കോടി രൂപ വിലവരുന്ന അരയേക്കർ സ്ഥലവും ബഹുനില കെട്ടിടവും ബ്ലേഡ് മാഫിയ തട്ടിയെടുത്തു. തിരുവിതാകൂറിലെ പ്രമുഖ കുടുംബത്തിലെ അംഗങ്ങളായ ഡോക്‌ടർ ദമ്പതികൾ ഒടുവിൽ തങ്ങളുടെ സ്വപ്‌നഭവനം പോലും ഉപേക്ഷിച്ച് അഗതി മന്ദിരത്തിലും ലോഡ്ജ് മുറിയിലും താമസിച്ചു സര്‍വവും നഷ്ടപ്പെട്ടാണ് അന്ത്യശ്വാസം വലിച്ചത്. തലശേരിയിൽ ആദ്യമായി ഉയര്‍ന്ന ബഹുനില കെട്ടിടവും സ്ഥലവുമാണ് ആസൂത്രിതനീക്കത്തിലൂടെ പള്ളൂർ സ്വദേശിയായ പലിശക്കാരൻ തട്ടിയെടുത്തത്.

വിവിധ ഘട്ടങ്ങളിലായി വാങ്ങിയ 50 ലക്ഷം രൂപയ്ക്ക് സെക്യൂരിറ്റിയായി നല്‍കിയ 14 ബ്ലാങ്ക് ചെക്ക് ലീഫുകൾ ഉപയോഗിച്ചാണ് ഡോക്‌ടർ ദമ്പതികളെ വഞ്ചിച്ചത്. 14 സ്ഥലത്ത് കോടികള്‍ ലഭിക്കാനുണ്ടെന്ന് വരുത്തി കേസുകൾ രജിസ്റ്റർചെയ്തു. തുടര്‍ന്ന് പുതുച്ചേരിയില്‍നിന്ന് അറസ്റ്റ് വാറണ്ട് സംഘടിപ്പിച്ചു. ഈ അറസ്റ്റ് വാറണ്ട് കാണിച്ച് ഡോക്‌ടർ ദമ്പതികളെ ഭീഷണിപ്പെടുത്തി കോടികള്‍ വിലവരുന്ന സ്വത്തുകൾ തട്ടിയെടുക്കുകയായിരുന്നു.

പപ്പയേയും മമ്മിയേയും അവർ വഞ്ചിക്കുകയായിരുന്നു. മമ്മിയുടെ ലക്ഷങ്ങൾ വിലവരുന്ന സ്വര്‍ണാഭരണങ്ങളും അവിടെയുണ്ടായിരുന്നു. ഒടുവിൽ ഡോക്‌ടർ ദമ്പതികളെ വീട്ടില്‍നിന്നും കെട്ടിടത്തില്‍നിന്നും ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്ന് ഡോക്‌ടർ ദമ്പതികളുടെ മകൻ ദീപികയോട് പറഞ്ഞു.