കൊച്ചി: പാലക്കാട് കല്ലേക്കാട് സായുധസേനാ ക്യാന്പിലെ ആദിവാസി വിഭാഗത്തിലുള്ള സിവിൽ പോലീസ് ഓഫീസറായ അഗളി സ്വദേശി കുമാർ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ഏഴ് പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
രണ്ടാം പ്രതി മുഹമ്മദ് ആസാദ്, മൂന്നാം പ്രതി റഫീഖ്, നാലാം പ്രതി പ്രതാപൻ, അഞ്ചാം പ്രതി ശ്രീജിത്ത്, ആറാം പ്രതി എസ്. ജയേഷ്, ഏഴാം പ്രതി വൈശാഖ്, എട്ടാം പ്രതി കെ.സി. മഹേഷ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു ഹൈക്കോടതി തള്ളിയത്.
മണ്ണാർക്കാട് പ്രത്യേക കോടതി പ്രതികളുടെ മുൻകൂർ ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ജാതി വിവേചനത്തെത്തുടർന്നു കുമാർ ആത്മഹത്യ ചെയ്തതാണെന്ന ആരോപണത്തെത്തുടർന്ന് ഇവർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
രണ്ടാം പ്രതി മുഹമ്മദ് ആസാദ്, മൂന്നാം പ്രതി റഫീഖ്, നാലാം പ്രതി പ്രതാപൻ, അഞ്ചാം പ്രതി ശ്രീജിത്ത്, ആറാം പ്രതി എസ്. ജയേഷ്, ഏഴാം പ്രതി വൈശാഖ്, എട്ടാം പ്രതി കെ.സി. മഹേഷ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു ഹൈക്കോടതി തള്ളിയത്.
മണ്ണാർക്കാട് പ്രത്യേക കോടതി പ്രതികളുടെ മുൻകൂർ ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ജാതി വിവേചനത്തെത്തുടർന്നു കുമാർ ആത്മഹത്യ ചെയ്തതാണെന്ന ആരോപണത്തെത്തുടർന്ന് ഇവർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തത്.