ഏറ്റുമാനൂർ: കെഎസ്ആർടിസി ബസിടിച്ചു മീൻ വിൽപനക്കാരനായ യുവാവ് മരിച്ചു. സംക്രാന്തി വേളൂർ പുളിക്കമറ്റം കോന്നങ്കരി വീട്ടിൽ പരേതനായ അഷ്റഫിന്റെ മകൻ അബ്ദുൾ റഹ്മാൻ അൻസാരി (35) ആണ് ഇന്നലെ പുലർച്ചെ 3.30നു തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിനു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തത്ക്ഷണം മരണം സംഭവിച്ചു. ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലേക്കു മീൻ ഏടുക്കാൻ പോകുന്നതിനിടയിലാണ് സംഭവം.
മൂവാറ്റുപുഴയിൽനിന്നു കോട്ടയത്തേക്കു വന്ന കെഎസ്ആർടിസി ബസ് അൻസാരിയുടെ ബൈക്കിലിടിക്കുകയായിരുന്നുവെന്നു ബസിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. മൂവാറ്റുപുഴ മുതൽ ബസിന്റെ ഒാട്ടം അത്ര സുരക്ഷിതമായ രീതിയിലായിരുന്നില്ലെന്നു യാത്രക്കാർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷീന, അമ്മ: സെൽമ, മക്കൾ: സാലിഹ, ഫാത്തിമ, മുഹമ്മ അസ്ലം.
മൂവാറ്റുപുഴയിൽനിന്നു കോട്ടയത്തേക്കു വന്ന കെഎസ്ആർടിസി ബസ് അൻസാരിയുടെ ബൈക്കിലിടിക്കുകയായിരുന്നുവെന്നു ബസിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. മൂവാറ്റുപുഴ മുതൽ ബസിന്റെ ഒാട്ടം അത്ര സുരക്ഷിതമായ രീതിയിലായിരുന്നില്ലെന്നു യാത്രക്കാർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷീന, അമ്മ: സെൽമ, മക്കൾ: സാലിഹ, ഫാത്തിമ, മുഹമ്മ അസ്ലം.