തൃശൂർ: എക്സൈസ് കസ്റ്റഡിയിൽ പ്രതി മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ. സിവിൽ എക്സൈസ് ഓഫീസർമാരായ ഉൗരകം വലിയാട്ടുപറന്പിൽ സ്മിബിൻ (31), മൂന്നുമുറി കുന്നത്തുപറമ്പിൽ മഹേഷ് (28) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവർ ചൊവ്വാഴ്ച വൈകിട്ട് ഗുരുവായൂർ എസിപി ബിജു ഭാസ്കറിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. തിരൂർ കൈമലശേരി തൃപ്പംകോട് കരുമത്തിൽ രഞ്ജിത് കുമാർ (40) കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്കെതിരേയാണു കൊലക്കുറ്റത്തിനു കേസെടുത്തിരിക്കുന്നത്.